ETV Bharat / state

K Sudhakaran Slams Pinarayi | 'സിപിഐയുടേത് സര്‍ക്കാരിനെതിരായ കുറ്റപത്രം' ; സഹകരണക്കൊള്ള സിപിഎമ്മിന്‍റെ അടിവേര് മാന്തുമെന്നും കെ സുധാകരന്‍

author img

By ETV Bharat Kerala Team

Published : Sep 28, 2023, 7:23 PM IST

Etv Bharat K Sudhakaran Slams Pinarayi  CPI Criticism on CPM  CPI Criticism on Pinarayi  K Sudhakaran Criticize Pinarayi Governance  K Sudhakaran against CPM  കെ സുധാകരന്‍  കെപിസിസി പ്രസിഡന്‍റ്  മുഖ്യമന്ത്രി പിണറായി വിജയന്‍  സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ വിമര്‍ശനം  സിപിഐ
K Sudhakaran Slams Pinarayi Government Quoting CPI Criticism

K Sudhakaran Criticize Pinarayi Governance | മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്ന് കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നെന്നും കെ സുധാകരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി (K Sudhakaran Slams Pinarayi Government Quoting CPI Criticism). മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഒരു ഘടക കക്ഷിക്ക് നല്‍കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണിതെന്ന് കെ സുധാകരന്‍ പറഞ്ഞു. നേരത്തെ പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി (MA Baby), ഡോ. ടി എം തോമസ് ഐസക് (Dr. TM Thomas issac), ജി സുധാകരന്‍ (G Sudhakaran) തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്‍റെയും തൊലിയുരിക്കുന്നതാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്ന് കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

രണ്ടര വര്‍ഷമായി കേരളത്തില്‍ ഭരണമില്ലെന്നും അപഹരണം മാത്രമാണെന്നും വെളിപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോള്‍ രാവണന്‍കോട്ടയായ സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ വീടിനെയും ഓഫിസിനെയും ചുറ്റിപ്പറ്റി നടന്ന അഴിമതിക്കൂട്ടങ്ങള്‍ മന്ത്രിമാരുടെ ഓഫിസുകളിലും തമ്പടിച്ചിരിക്കുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടന്ന അതീവ ഗുരുതരമായ കോഴ ഇടപാടിനെക്കുറിച്ച് (Bribery Allegation Related to Health Minister's Office) നല്‍കിയ പരാതിയില്‍ 15 ദിവസമായിട്ടും പൊലീസ് നടപടി ഉണ്ടായില്ല. അതേസമയം, മന്ത്രിയുടെ സ്റ്റാഫ് നല്‍കിയ പരാതിയില്‍ പൊലീസ് അതീവ ശുഷ്‌കാന്തിയോടെ കേസെടുത്ത് ഉടനടി അന്വേഷണം തുടങ്ങി. മന്ത്രിയുടെ ഓഫിസും പാര്‍ട്ടിയുമെല്ലാം ഉള്‍പ്പെട്ട കോഴക്കുരുക്ക് സംബന്ധിച്ച അന്വേഷണം ഉടനെ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. പരാതിയില്‍ അടയിരിക്കുന്നതുതന്നെ ദുരൂഹമാണ്. ഇടപാടില്‍ സിപിഎം നേതാവും എഐഎസ്എഫ് നേതാവും ഉള്‍പ്പടെയുള്ള ഇടനിലക്കാരെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ സംശയത്തിന്‍റെ മുന മന്ത്രിയിലേക്കാണ് നീങ്ങുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Also Read: MV Govindan On Bribe Controversy : ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : അന്വേഷണം നടക്കട്ടെ, ആരെയും സംരക്ഷിക്കില്ല : എംവി ഗോവിന്ദൻ

കരുവന്നൂര്‍ സഹകരണ ബാങ്കിലെ (Karuvannur Bank Scam) തിരിമറിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയിലും കെ സുധാകരന്‍ പ്രതികരിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎമ്മാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. അതിലിനി ഒരു വറ്റ് വെളുത്ത ചോറുപോലുമില്ല. നാട്ടിലെ പാവപ്പെട്ടവരുടെ അത്താണിയായിരുന്ന സഹകരണ ബാങ്കുകളിലെ ശതകോടികളാണ് സിപിഎം നേതാക്കള്‍ കുറേ വര്‍ഷങ്ങളായി കട്ടുകൊണ്ടിരുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതിയില്‍ അറസ്റ്റിലായ സിപിഎമ്മുകാരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ തല മരവിച്ചുപോകും. കല്യാണച്ചെലവിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും കടംവീട്ടാനും മറ്റുമായി സ്വരുക്കൂട്ടിയ പാവപ്പെട്ടവരുടെ ചില്ലിക്കാശാണ് സഖാക്കള്‍ വെളുക്കുവോളം കട്ടതും നേതാക്കള്‍ക്കായി വീതംവച്ചതും. കേരളത്തില്‍ സിപിഎമ്മിന്‍റെ അടിവേര് മാന്തിയെടുക്കുക സഹകരണമേഖലയിലെ കൊള്ളയായിരിക്കുമെന്നും കെ സുധാകരന്‍ അഭിപ്രായപ്പട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.