ETV Bharat / state

ചതിച്ചത് കളയും കാലാവസ്ഥയും; ആശങ്കയില്‍ കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍

author img

By ETV Bharat Kerala Team

Published : Oct 31, 2023, 5:51 PM IST

Rice Cultivation kuttanadu Kottayam: കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ ആശങ്കയില്‍. കാലാവസ്ഥ വ്യതിയാനം കാരണം വിളകള്‍ നശിച്ചു. കൃഷിക്ക് തിരിച്ചടിയായി കളകളുടെ വളര്‍ച്ച.

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി കനത്ത നഷ്ടമെന്ന് കർഷകർ  കാലാവസ്ഥ വിതച്ചത് കനത്ത നഷ്‌ടം  വിളകള്‍ക്കൊപ്പം ദുരിതമായി കളകളും  ആശങ്കപേറി കര്‍ഷകര്‍  ആശങ്കപേറി നെല്‍ കര്‍ഷകര്‍  നെല്‍ കര്‍ഷകര്‍ ആശങ്കയില്‍  വിളകള്‍ നശിച്ചു
Weather Damages Rice Cultivation

ആശങ്കപേറി നെല്‍ കര്‍ഷകര്‍

കോട്ടയം: കാലാവസ്ഥ വ്യതിയാനം വിതച്ച കൃഷി നാശത്തില്‍ വലഞ്ഞ് അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍ കര്‍ഷകര്‍. ആവശ്യമായ സമയത്ത് കൃഷിയ്‌ക്ക് മഴ ലഭിക്കാത്തതാണ് ഇത്തവണ കൃഷിയ്‌ക്ക് വന്‍ തിരിച്ചടിയായത്. മാത്രമല്ല വിളകള്‍ക്കൊപ്പം കളകള്‍ വളര്‍ന്നതും നെല്‍ കൃഷി നശിക്കാന്‍ കാരണമായി (Rice Cultivation In Kottayam).

വൈക്കത്ത് ഏറ്റവും കൂടുതല്‍ നെല്‍ കൃഷി ചെയ്യുന്ന വെച്ചൂരിലെ പാടശേഖരങ്ങളിലെ ഇത്തവണത്തെ വിളവെടുപ്പ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ഏക്കറില്‍ നിന്നും 18 ക്വിന്‍റല്‍ മുതല്‍ 24 ക്വിന്‍റല്‍ വരെ നെല്ല് ലഭിച്ചിരുന്ന വെച്ചൂരിലെ കര്‍ഷകര്‍ക്ക്. എന്നാല്‍ ഇത്തവണ കാലാവസ്ഥ വ്യതിയാനത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് ലഭിച്ചത് ഒരു ഏക്കറില്‍ നിന്നും വെറും 10 ക്വിന്‍റല്‍ മുതല്‍ 18 ക്വിന്‍റല്‍ നെല്ല് മാത്രം (Weather Damages Rice Cultivation).

പാടശേഖരങ്ങളില്‍ വിത്ത് വിതച്ചതിന് പിന്നാലെയുണ്ടായ കനത്ത മഴയില്‍ പാടത്ത് നിന്നും വെള്ളം വറ്റിക്കാന്‍ കര്‍ഷകര്‍ക്കായില്ല. മാത്രമല്ല വിതച്ച വിത്തുകള്‍ മുളച്ച് പൊന്തിയതിന് പിന്നാലെ മഴ ലഭിക്കേണ്ട സമയത്ത് ഒട്ടും മഴയും ലഭിച്ചില്ല. നെല്‍ച്ചെടിയുടെ വളര്‍ച്ചയ്‌ക്ക് ശുദ്ധജലം അനിവാര്യമാണ്. ഇത് ലഭിക്കാതയോടെ അത് വിളകളുടെ വളര്‍ച്ചയെ ബാധിച്ചു (Rice Farming In Kottayam).

വെച്ചൂരിലെ ഏറ്റവും വലിയ പാടശേഖരങ്ങളാണ് പൂവത്തിക്കരി, പുതുക്കരി, തേവർക്കരി, പുല്ലുകുഴിച്ചാൽ, തേവർകരി, അരികുപുറം തടുങ്ങിയവ. ഇതില്‍ പൂവത്തിക്കരിയാണ് ഏറ്റവും വിസ്‌തൃതി കൂടിയത്. 540 ഏക്കറിലായാണ് പൂവത്തിക്കരി പാടശേഖരം പരന്ന് കിടക്കുന്നത്. എന്നാല്‍ പുതുക്കരിയാകട്ടെ 458 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ്. വെച്ചൂരിലെ ഈ ആറ് പാടശേഖരങ്ങളിലും കൊയ്‌ത്ത് നടക്കുകയാണ്. കൊയ്‌ത്ത് അവസാന ഘട്ടത്തിലാകുന്ന സമയത്ത് കര്‍ഷകരുടെ മനസില്‍ ഭീതി നിറയുകയാണിപ്പോള്‍.

വിനയായി കളകളുടെ വളര്‍ച്ച: കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായത് കളകളുടെ വളര്‍ച്ചയാണ്. വിളകള്‍ വളരുന്നതനൊപ്പം കളകള്‍ വളര്‍ന്ന് നെല്‍ കൃഷിയുടെ വളര്‍ച്ച മുരടിപ്പിച്ചു. കളകള്‍ നശിപ്പിക്കാനായി നാല് തവണയാണ് കര്‍ഷകര്‍ കള നാശിനി പ്രയോഗിച്ചത്.

കള നാശിനി വാങ്ങുന്നതിനായി വലിയ സാമ്പത്തിക ചെലവാണ്. മാത്രമല്ല കളനാശിനി പ്രയോഗിക്കാനായി കൂലി നല്‍കേണ്ട അവസ്ഥയും. വലിയ സാമ്പത്തിക ചെലവുകളാണ് കളനശിപ്പിക്കാനായി കര്‍ഷകര്‍ക്ക് ചെലവായത്. ഇത്രയെല്ലാം സാമ്പത്തിക ചെലവുകള്‍ ഉണ്ടാകുമ്പോള്‍ വിളവുകള്‍ കുറവായത് കര്‍ഷകരെ വന്‍ സാമ്പത്തിക നഷ്‌ടത്തിലാക്കുകയാണ്.

2007 ലാണ് നെല്ലിന്‍റെ ഹാന്‍റ്ലിങ് ചാർജായി സർക്കാർ 12 രൂപ അനുവദിച്ചത്. 16 വർഷം കഴിഞ്ഞിട്ടും ഇതുവരെ ഹാന്‍റ്ലിങ് ചാർജ് വർധിപ്പിച്ചിട്ടില്ല. അതേ സമയം നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകൾക്ക് അതാത് കാലങ്ങളിൽ ഹാന്‍റ്ലിങ് ചാർജ് വർധിപ്പിച്ച് നൽകുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു.

also read: Jai kisan "കര്‍ഷകരുടെ കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം": എന്ന് നടപ്പിലാകും ഈ ആവശ്യം, ആര് മുൻകൈയെടുക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.