ETV Bharat / bharat

10 മാസത്തിനിടെ 55 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തു; എഷ്യൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംനേടി ഒരമ്മ

author img

By

Published : Nov 8, 2022, 10:50 PM IST

Breast milk donation  woman from Coimbatore entered the record book  Breast milk donation woman enters the record book  മുലപ്പാൽ ദാനം  ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് മുലപ്പാൽ  മുലപ്പാൽ ബാങ്ക്  മുലയൂട്ടൽ  മുലപ്പാൽ ശേഖരണം  മുലപ്പാൽ  നവജാത ശിശുക്കൾക്ക് മുലപ്പാൽ
10 മാസത്തിനിടെ 55 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തു; എഷ്യൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ഒരമ്മ

അമ്മമാർ മരിച്ചതോ അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് സിന്ധു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയത്.

കോയമ്പത്തൂർ (തമിഴ്‌നാട്): പത്ത് മാസം കൊണ്ട് 55 ലിറ്റർ മുലപ്പാൽ കുട്ടികൾക്ക് നൽകി ഇന്ത്യ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിനി സിന്ധു മോണിക. അമ്മമാർ മരിച്ചതോ അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ നവജാത ശിശുക്കൾക്ക് മുലപ്പാൽ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് സിന്ധു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയത്.

10 മാസത്തിനിടെ 55 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തു; എഷ്യൻ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി ഒരമ്മ

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒന്നര വയസുള്ള കുഞ്ഞിന്‍റെ അമ്മ കൂടിയായ സിന്ധു മുലപ്പാൽ ദാനം ചെയ്യുന്നതിനെ കുറിച്ച് മനസിലാക്കുന്നത്. തുടർന്ന് മുലപ്പാൽ ശേഖരിക്കുന്ന തിരുപ്പൂരിലെ അമൃതം തായ് പാൽ ധനം എന്ന സംഘടനയുമായി ബന്ധപ്പെട്ടു. മുലപ്പാൽ എങ്ങനെ ശേഖരിക്കണം, എങ്ങനെ സൂക്ഷിക്കണം എന്നതിനെയൊക്കെ കുറിച്ച് സംഘടനയിലെ രൂപയിൽ നിന്ന് മനസിലാക്കി. തുടർന്ന് ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിച്ച് സർക്കാർ ആശുപത്രിയിലേക്ക് കൊടുത്തു.

മുലയൂട്ടുന്നതിന്‍റെ പ്രാധാന്യം ഓരോ അമ്മയേയും ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. മുലപ്പാൽ സംഭാവന ചെയ്യാൻ എല്ലാവരും തയാറാവണം. മുലപ്പാൽ അപ്രാപ്യമായ നിരവധി കുട്ടികൾ സർക്കാർ ആശുപത്രികളിലുണ്ട്. അത് തടയാൻ എല്ലാവരും മുന്നോട്ട് വരണം. മുലയൂട്ടിയാൽ സൗന്ദര്യം കുറയുമെന്ന് കരുതുന്നത് തെറ്റാണ്. സൗന്ദര്യത്തേക്കാൾ പ്രധാനം കുട്ടിയുടെ ആരോഗ്യമാണെന്നും സിന്ധു പറയുന്നു.

സിന്ധുവിന് പൂർണ പിന്തുണയുമായി ഭർത്താവ് മഹേശ്വരനും ഒപ്പമുണ്ട്. സ്ത്രീകൾ മുലപ്പാൽ ദാനം ചെയ്യുമ്പോൾ അതിനെ പുരുഷന്മാർ പിന്തുണയ്‌ക്കണമെന്നും മുലപ്പാൽ ദാനം പ്രോത്സാഹിപ്പിക്കണമെന്നും കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ മഹേശ്വരൻ പറയുന്നു.

മുല ചുരത്തുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച് മുലപ്പാൽ ബാങ്കിലേക്ക് നൽകുകയാണ് അമൃതം ചെയ്യുന്നതെന്ന് കോർഡിനേറ്റർ രൂപ പറയുന്നു. ഭാരക്കുറവും പോഷകാഹാരക്കുറവുമുള്ള കുട്ടികൾക്കാണ് മുലപ്പാൽ നൽകുന്നത്. കഴിഞ്ഞ വർഷം 1143 ലിറ്റർ മുലപ്പാൽ ആണ് അമൃതം സംഘടന വഴി നൽകിയത്. ഈ വർഷം ഇതുവരെ 1500 ലിറ്റർ മുലപ്പാൽ നൽകി. മുലപ്പാൽ ദാനം ചെയ്യുന്നതിനെ കുറിച്ച് മുൻ തലമുറയേക്കാൾ അവബോധം ഈ തലമുറയ്ക്കുണ്ട്. നമ്മുടെ കുഞ്ഞിന് കൊടുത്ത ശേഷം ബാക്കിയുള്ള പാൽ മറ്റ് കുട്ടികൾക്ക് നൽകണം എന്ന ചിന്ത ഇന്നത്തെ സ്ത്രീകൾക്ക് ഉണ്ടെന്ന് രൂപ പറയുന്നു.

സർക്കാർ ആശുപത്രികളിൽ പ്രതിദിനം നിരവധി കുഞ്ഞുങ്ങൾക്കാണ് മുലപ്പാൽ ആവശ്യമായി വരുന്നത്. അമൃതം സംഘടനയിൽ തമിഴ്‌നാട്ടിലുടനീളം 5000 പേർ അംഗങ്ങളായുണ്ട്. ഇതിൽ 200 പേർ പ്രതിമാസം മുലപ്പാൽ ദാനം ചെയ്യാറുണ്ടെന്നും രൂപ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.