കേരളം

kerala

സമരം രണ്ടാം ദിനം; കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ നിര്‍ദേശം ഫലം കണ്ടില്ല

By

Published : Nov 6, 2021, 9:50 AM IST

Updated : Nov 6, 2021, 10:20 AM IST

ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്തണമെന്ന സി.എം.ഡിയുടെ നിർദേശം ഫലം കാണാതെപോയി.

CMD's proposal  KSRTC workers strike  കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം  സി.എം.ഡിയുടെ നിര്‍ദേശം  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news  kerala news
യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം; സി.എം.ഡിയുടെ നിര്‍ദേശം ഫലം കണ്ടില്ല

തിരുവനന്തപുരം:ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആര്‍.ടി.സി ജീവനക്കാർ സമരം തുടരുന്നു. ഐ.എൻ.ടി.യു.സി നേതൃത്വം നൽകുന്ന ടി. ഡി.എഫും എ.ഐ.ടി.യു.സി നേതൃത്വം നൽകുന്ന എംപ്ലോയിസ് യൂണിയനും രണ്ടാം ദിവസത്തേക്ക് സമരം നീട്ടുകയായിരുന്നു. തിരുവനന്തപുരത്ത് നാലിലൊന്ന് ബസുകൾ സർവീസ് നടത്തുമെന്ന് സൂചന ലഭിച്ചെങ്കിലും നിലവിലെ സ്ഥിതി അങ്ങനെയല്ല.

തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആര്‍.ടി.സി ജീവനക്കാർ സമരം തുടരുന്നു.

സി.ഐ.ടി.യു, ബി.എം.എസ് യൂണിയനുകൾ 24 മണിക്കൂർ പണിമുടക്ക് വെള്ളിയാഴ്ച അവസാനിപ്പിച്ചെങ്കിലും അത് സർവീസിൽ പ്രതിഫലിക്കുന്നില്ല. ഇതോടെ, തുടർച്ചയായ രണ്ടാം ദിവസവും ജനം വലഞ്ഞു. ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സി.എം.ഡി നിർദേശിച്ചെങ്കിലും ഫലം കണ്ടിട്ടില്ല.

ALSO READ:സിപിഎം സംസ്ഥാന സമിതി യോഗം; കോടിയേരിയുടെ മടങ്ങിവരവ് പ്രത്യേക ചര്‍ച്ചയാകും

തിരുവനന്തപുരം ജില്ലയിൽ നിന്ന് രാവിലെ ഒന്‍പത് മണി വരെ 99 സർവീസുകൾ നടന്നു. 850 സർവീസുകളാണ് ജില്ലയിൽ ഓപ്പറേറ്റ് ചെയ്യേണ്ടത്. തമ്പാനൂരിൽ നിന്ന് രണ്ട് സർവീസുകളും സിറ്റി ഡിപ്പോയിൽ നിന്ന് അഞ്ച് സർവീസുകളുമാണ് നടന്നത്. രാവിലെ 5.10 ന് അമൃത മെഡിക്കൽ കോളജിലേക്കു പോയ ബസാണ് ആകെ നടന്ന ദീർഘദൂര സർവീസ്.

Last Updated :Nov 6, 2021, 10:20 AM IST

ABOUT THE AUTHOR

...view details