ETV Bharat / state

Vizhinjam Port CEO Exclusive Interview: 'എത്ര വലിയ ചരക്കുകപ്പലിനും നങ്കൂരമിടാം'; വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് അദാനി പോര്‍ട്‌സ് സിഇഒ

author img

By ETV Bharat Kerala Team

Published : Oct 9, 2023, 8:15 PM IST

Vizhinjam Port CEO Exclusive Interview  Vizhinjam Port Construction  Biggest Port In India  ETV Bharat Special Interview  Vizhinjam Port and Commercial Expectations  വിഴിഞ്ഞം തുറമുഖം പ്രത്യേകതകള്‍  വിഴിഞ്ഞം തുറമുഖ നിര്‍മാണം  വിഴിഞ്ഞം സമരം  അദാനി പോര്‍ട്‌സ് സിഇഒ അഭിമുഖം  ഇടിവി ഭാരത് എക്‌സ്‌ക്ലൂസീവ്
Vizhinjam Port CEO Exclusive Interview

ETV Bharat Special Interview With Vizhinjam Port CEO: 2024 മെയ് മാസത്തോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോവുകയാണെന്നും, നേരിട്ടും അല്ലാതെയും തുറമുഖം 6000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും സിഇഒ രാജേഷ് ഝാ. ഇടിവി ഭാരത് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് അദാനി പോര്‍ട്‌സ് സിഇഒ

തിരുവനന്തപുരം: ലോകത്തില്‍ ഇപ്പോള്‍ നിലവിലുള്ളതും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെടാന്‍ സാധ്യതയുള്ളതുമായ ഏറ്റവും വലുപ്പമുള്ള ചരക്കു കപ്പലിന് (Biggest Commercial Ship) നങ്കൂരമിടാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക തുറമുഖമായിരിക്കും തിരുവനന്തപുരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് (Vizhinjam International Port) തുറമുഖ നിര്‍മാതാക്കളായ അദാനി പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (Adani Ports Private Limited) സിഇഒ (ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍) രാജേഷ്‌ കുമാര്‍ ഝാ അറിയിച്ചു. അടുത്ത വര്‍ഷം മെയ് മാസത്തില്‍ തുറമുഖത്തിന്‍റെ ഒന്നാംഘട്ടം പ്രവര്‍ത്തന സജ്ജമാകുന്നതിന്‌ മുന്നോടിയായി തുറമുഖത്തെ ചരക്കുനീക്കത്തിനാവശ്യമായ പടുകൂറ്റന്‍ ക്രെയിനുകളും വഹിച്ചു കൊണ്ടുള്ള ചരക്കുകപ്പല്‍ ചൈനയിലെ ഷാങ്‌ഹായ് തുറമുഖത്തു നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഈ മാസം 15ന് (ഒക്‌ടോബര്‍ 15) എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഇടിവി ഭാരതിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ് കുമാര്‍ ഝാ.

ലോകത്തില്‍ ഇപ്പോള്‍ നിലവിലുളള ഏറ്റവും വലിയ ചരക്കുകപ്പലിന്‍റെ വലുപ്പം 24000 ടിഇയു (TEU) ആണ് (കപ്പലുകളുടെ വലിപ്പം അളക്കുന്ന യൂണിറ്റാണ് ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റ്). അതായത് ഒരു ഷിപ്പിങ് കണ്ടെയിനറിന്‍റെ ഉള്‍വശത്ത് 20 അടി നീളവും എട്ടടി വീതിയും എട്ടടി ഉയരവും. ഇത്തരം കപ്പലുകള്‍ക്ക് അടുക്കാന്‍ വേണ്ടത് 700 മീറ്റര്‍ ബെര്‍ത്ത് അഥവ ജെട്ടിയാണെങ്കില്‍, വിഴിഞ്ഞത്ത് ഒന്നാം ഘട്ടത്തില്‍ ഒരുങ്ങുന്നത് 817 മീറ്റര്‍ ബൈര്‍ത്താണ്. ഇതില്‍ 400 മീറ്റര്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ബാക്കിയുള്ള 400 മീറ്ററിന്‍റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിച്ച് 2024 മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ചരക്ക്‌ കപ്പലുള്‍ക്ക് നങ്കൂരമിടാന്‍ 700 മീറ്റര്‍ ബെര്‍ത്ത് മതിയാകും എന്നിടത്താണ് വിഴിഞ്ഞത്ത് 817 മീറ്റര്‍ ബര്‍ത്ത് പൂര്‍ത്തിയാകുന്നത്. മാത്രമല്ല, അടുത്ത 10 വര്‍ഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ള ഏറ്റവും വലിയ ചരക്കുകപ്പലുകളെ സ്വീകരിക്കാനും ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം സജ്ജമാകും.

ഒന്നാം ഘട്ടത്തില്‍ ആകെ 2960 മീറ്റര്‍ പുലിമുട്ടാണ് നിര്‍മിക്കേണ്ടത്. ഇതില്‍ ഇനി 600 മീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ളത്. ബാക്കി മുഴുവന്‍ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞതായി രാജേഷ് ഝാ പറഞ്ഞു.

Also Read: ETV Bharat Exclusive | TP Sreenivasan On India Canada Relation | അത് നമ്മുടെ രീതിയല്ല, ട്രൂഡോയ്‌ക്ക് ഇത് വോട്ടുബാങ്ക്‌ വിഷയം : ടിപി ശ്രീനിവാസന്‍

ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമാകുമ്പോള്‍ തുറക്കുന്നത് ചരക്കുനീക്കത്തിന്‍റെ അനന്തത: ജപ്പാന്‍ ഉള്‍പ്പെടെയുള്ള ഫാര്‍ ഈസ്‌റ്റേണ്‍ മേഖലയില്‍ നിന്ന് മധ്യപൂര്‍വ ദേശമായ മിഡില്‍ ഈസ്‌റ്റിലേക്കുള്ള രാജ്യാന്തര കപ്പല്‍ ചാലിനോട് ചേര്‍ന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം മാറിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ സ്ഥാനം. ലോകത്തിലെ ആകെ കപ്പല്‍ ചരക്ക്‌ ഗതാഗതത്തിന്‍റെ 30 ശതമാനവും ഈ റൂട്ടിലൂടെയാണ്. തിരക്കേറിയ ഈ റൂട്ടില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമുള്ള വിഴിഞ്ഞത്തിന്‍റെ ദൂരം ചരക്ക്‌ കൈകാര്യരംഗത്ത് അനന്തസാധ്യതകളാണ് തുറന്നിടുന്നത്.

അതായത് ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന ഏത്‌ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് നനങ്കൂരമിട്ട് കച്ചവടത്തിലേര്‍പ്പെട്ട് സംതൃപ്‌തമായി തിരികെ മടങ്ങാവുന്ന സാഹചര്യമാണ് ഇവിടെ ഒരുങ്ങുന്നത്. നമ്മുടെ രാജ്യത്തിനാവശ്യമായ നാല് മുതല്‍ അഞ്ച് ദശലക്ഷം ടിഇയു കാര്‍ഗോ ഇന്ന് കൈകാര്യം ചെയ്യുന്നത് മറ്റ് തുറമുഖങ്ങളിലൂടെയാണ്.

ഈ തുറമുഖങ്ങളാകട്ടെ നമ്മുടെ രാജ്യത്തില്‍ നിന്ന് വളരെ അകലെയുമാണ്. ഈ കാര്‍ഗോകള്‍ കൈകാര്യം ചെയ്‌ത് നമ്മുടെ രാജ്യത്തെത്തിക്കുന്നതിന് ചെലവും സമയവും വളരെ കൂടുതലാണ്. ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ഒരു ദശലക്ഷം ടിഇയു ചരക്കുകള്‍ വിഴിഞ്ഞത്ത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് രാജേഷ് ഝാ പറഞ്ഞു.

സൃഷ്‌ടിക്കാന്‍ പോകുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍: വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ സൃഷ്‌ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ എത്രയെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും നേരിട്ട് 1000 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്ന് രാജേഷ് ഝാ പറയുന്നു. അതായത് ദ്വിതീയ മേഖലയില്‍, നേരിട്ടല്ലാതെ 5000 തൊഴിലസവരങ്ങള്‍ സൃഷ്‌ടിക്കപ്പെടും. പക്ഷേ ത്രിതീയ മേഖലയായ സേവനമടക്കമുള്ള മേഖലകളില്‍ സൃഷ്‌ടിക്കപ്പെടുന്നത് പതിനായിരത്തോളം തെഴിലവസരങ്ങളായിരിക്കുമെന്നും രാജേഷ് ഝാ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.