ETV Bharat / state

കാട്ടാന ആക്രമണത്തിന് നഷ്‌ടപരിഹാരം, ലഭിച്ചത് വണ്ടിച്ചെക്കെന്ന് കുടുംബം; ഒടുവില്‍ പണം നല്‍കി തടിയൂരി സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Dec 13, 2023, 4:29 PM IST

Updated : Dec 13, 2023, 5:14 PM IST

Elephant Attack Kannur: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി സര്‍ക്കാര്‍. 5 ലക്ഷം രൂപയാണ് ഉളിക്കല്‍ സ്വദേശിയായ ജോസിന്‍റെ കുടുംബത്തിന് ലഭിച്ചത്. പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയെങ്കിലും നേരത്തെ പണം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സര്‍ക്കാരിനെതിരെ ഭാര്യ ആലീസ് ആരോപണവുമായെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഉടനടി പണം കൈമാറിയത്.

Elephant Attack Kannur  കാട്ടാന ആക്രമണം  വണ്ടിച്ചെക്ക്  സര്‍ക്കാരിനെതിരെ വണ്ടിച്ചെക്ക് ആരോപണം  നവകേരള സദസ്  ഉളിക്കല്‍ കാട്ടാന ആക്രമണം  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  കണ്ണൂരിലെ നവകേരള  കണ്ണൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kannur
Victim Of Elephant Attack Jose's Family Get Financial Assistance

കണ്ണൂര്‍: ഉളിക്കലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയത് വണ്ടിച്ചെക്ക്. കര്‍ഷകന്‍ കൊല്ലപ്പെട്ട് 52 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞിട്ടും നയാപൈസ പോലും സര്‍ക്കാരില്‍ നിന്നും ലഭിക്കാത്ത അവസ്ഥ. എന്നാല്‍ ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ ഉടനടി അക്കൗണ്ടിലേക്ക് പണം കൈമാറി സര്‍ക്കാര്‍ തടിയൂരി (Kannur Wild Elephant Attack).

ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 11നാണ് ഉളിക്കല്‍ സ്വദേശിയായ ആത്രശ്ശേരി ജോസെന്ന കര്‍ഷകന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഉളിക്കല്‍ ടൗണിലെത്തിയ കാട്ടാന ജോസിനെ ആക്രമിക്കുകയായിരുന്നു. ടൗണില്‍ പോയ ജോസ് തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് ഒക്‌ടോബര്‍ 12ന് അദ്ദേഹത്തിന്‍റെ മൃതദേഹം ടൗണിന് സമീപത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത് (Elephant Attack Kannur ).

ജോസ് മരിച്ചതിന്‍റെ ഏഴാം ദിവസമാണ് കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സര്‍ക്കാര്‍ കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസിനിടെ കര്‍ഷകരോടുള്ള കരുതലെന്നോണം ഇക്കാര്യം മുഖ്യമന്ത്രി വേദിയില്‍ പങ്കിടുകയും ചെയ്‌തിരുന്നു. ചെക്കുമായി ബാങ്കിലെത്തിയെങ്കിലും നയാപൈസ ലഭിച്ചിരുന്നില്ല. ട്രഷറിയില്‍ പണം ഇല്ലാത്തത് കൊണ്ടാണ് ചെക്ക് മാറാന്‍ സാധിക്കാത്തതെന്നായിരുന്നു ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്‍റിന്‍റെ വാദം (Forest Department Kannur).

ഇത്തരത്തില്‍ രണ്ട് തവണ ജോസിന്‍റെ ഭാര്യ ആലീസ് പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും പണം ലഭിച്ചിരുന്നില്ല. കഴിഞ്ഞ നാലുമാസമായി പെന്‍ഷനും ലഭിക്കാതായതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത ആലീസ് എടൂരിലെ മകളുടെ വീട്ടിലേക്ക് താമസവും മാറ്റിയിരുന്നു. ഇതിനിടെയാണ് ആലീസ് സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെയാണ് ആലീസിന്‍റെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ലഭിച്ചത്.

ഗുണ്ടല്‍പേട്ടില്‍ കടുവ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം: ചാമരാജനഗറിലെ ഗുണ്ടല്‍പേട്ടയില്‍ കഴിഞ്ഞ ദിവസം മധ്യവയസ്‌കനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ബന്ദിപ്പൂരില്‍ താമസിക്കുന്ന ബസവയാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 10നാണ് ബസവയെ കാണാതായത് (Tiger Attack In Gundalpettu).

വനത്തിലേക്ക് പോയ ബസവ തിരിച്ചെത്താതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പിനെത്തി നടത്തിയ തെരച്ചിലിലാണ് ഡിസംബര്‍ 12ന് ഉള്‍വനത്തില്‍ നിന്നും ബസവയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും ശരീരത്തിലെ ചെറിയൊരു ഭാഗവും മാത്രമാണ് കണ്ടെത്തിയത്.

Also read: വന്യജീവികള്‍ 'വേട്ടയ്‌ക്കിറങ്ങുന്ന' മലയോരങ്ങള്‍, ഉറക്കം നഷ്‌ടപ്പെട്ട് ഒരു ജനത; വേണ്ടത് ജാഗ്രത?

Last Updated :Dec 13, 2023, 5:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.