ETV Bharat / sports

Australia vs Pakistan രോഹിത് തുടങ്ങി വെച്ചു, ഇന്ന് മാർഷും... ഹാരിസ് റൗഫിന് തല്ലോട് തല്ല്...വാടിത്തളർന്ന് പാക് ബൗളർ

author img

By ETV Bharat Kerala Team

Published : Oct 20, 2023, 4:20 PM IST

Australia vs Pakistan  Haris Rauf  Cricket World Cup 2023  Shoaib Akhtar  Abdul Razzaq  ക്രിക്കറ്റ് ലോകകപ്പ് 2023  ഹാരിസ് റൗഫ്  ഷൊയ്‌ബ് അക്തര്‍  അബ്‌ദുൾ റസാഖ്
Australia vs Pakistan Haris Rauf Cricket World Cup 2023

ഏകദിന ലോകകപ്പില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മൂന്നാമത്തെ പാകിസ്ഥാന്‍ ബോളറായി ഹാരിസ് റൗഫ്. Haris Rauf bowls the third most expensive over by a Pakistan bowler in Cricket World Cup history

ബെംഗളൂരു: പാകിസ്ഥാന്‍റെ പേസ് യൂണിറ്റില്‍ പ്രധാനിയായി ഏകദിന ലോകകപ്പിന് (Cricket World Cup 2023) എത്തിയ താരമാണ് ഹാരിസ് റൗഫ് (Haris Rauf). എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ (Australia vs Pakistan) മത്സരത്തില്‍ തന്‍റെ ആദ്യ ഓവര്‍ 24 റണ്‍സാണ് ഹാരിസ് റൗഫ് വഴങ്ങിയത്. ബാറ്റിങ് പറുദീസയായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (David Warner) മിച്ചല്‍ മാര്‍ഷും (Mitchell Marsh ) ചേര്‍ന്നായിരുന്നു പാക് പേസറെ പഞ്ഞിക്കിട്ടത്.

ഓസീസ് ഇന്നിങ്‌സിന്‍റെ ഒമ്പതാമത്തെ ഓവറിലാണ് ഹാരിസ് റൗഫിനെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ആദ്യമായി പന്തേല്‍പ്പിക്കുന്നത്. ഡേവിഡ് വാര്‍ണറായിരുന്നു സ്‌ട്രൈക്ക് ചെയ്‌തിരുന്നത്. റൗഫിന്‍റെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച വാര്‍ണര്‍ രണ്ടാം പന്ത് ഫൈൻ ലെഗിന് മുകളിലൂടെ സിക്‌സറിനും തൂക്കി. 98 മീറ്റർ ദൂരം പറന്ന പന്ത് സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ ഇടിച്ചാണ് ഗ്രൗണ്ടിലേക്ക് തിരികെ വന്നത്.

മൂന്നാം പന്തില്‍ വാര്‍ണര്‍ സിംഗിളെടുത്തതോടെ മിച്ചല്‍ മാര്‍ഷ് സ്‌ട്രൈക്കിലേക്ക്. മാര്‍ഷിനെതിരെ ആദ്യ പന്ത് വൈഡാണ് റൗഫ് എറിഞ്ഞത്. തുടര്‍ന്നുള്ള മൂന്ന് പന്തുകളും മാര്‍ഷ് അതിര്‍ത്തിയിലേക്ക് പായിച്ചതോടെ റൗഫിന്‍റെ മുഖം വാടിത്തളര്‍ന്നു. ഇതോടെ ഏകദിന ലോകകപ്പില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാകിസ്ഥാന്‍ ബോളര്‍മാരുടെ പട്ടികയില്‍ മൂന്നാമനായും ഹാരിസ് റൗഫ് മാറി (Haris Rauf bowls the third most expensive over by a Pakistan bowler in Cricket World Cup history).

അബ്‌ദുൾ റസാഖ് (Abdul Razzaq), ഷോയ്‌ബ് അക്തര്‍ (Shoaib Akhtar) എന്നിവരാണ് ഏകദിന ലോകകപ്പില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പാക് ബോളര്‍മാരുടെ പട്ടികയില്‍ ഹാരിസ് റൗഫിന് മുന്നിലുള്ളത്. 2011-ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടതോടെയാണ് ഇരുവരും പട്ടികയില്‍ തലപ്പത്ത് എത്തിയത്. ഒരു ഓവറില്‍ അബ്‌ദുൾ റസാഖ് 30 റണ്‍സ് വഴങ്ങിയപ്പോള്‍ ഇതേ കളിയിൽ അക്തറിന്‍റെ ഒരോവറില്‍ 28 റൺസും കിവീസ് താരങ്ങള്‍ അടിച്ച് കൂട്ടിയിരുന്നു.

ALSO READ: Rohit Sharma Surpass Eoin Morgan’s Record 'ഇയാളിത് വെറും സീന്‍'; സിക്‌സറില്‍ രോഹിത്തിന് മറ്റൊരു ലോക റെക്കോഡ്

പാകിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍): അബ്ദുല്ല ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം(സി), മുഹമ്മദ് റിസ്വാൻ (ഡബ്ല്യു), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.

ഓസ്‌ട്രേലിയ (പ്ലെയിങ് ഇലവന്‍): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (ഡബ്ല്യു), ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.