ETV Bharat / international

നൂറ് കടന്ന് ഋഷി സുനക്: കൈപിടിയിലാകുമോ പ്രധാനമന്ത്രി പദം; ആകാംഷയോടെ രാജ്യം

author img

By

Published : Oct 22, 2022, 1:52 PM IST

ബ്രിട്ടന്‍റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകിന് സാധ്യത ഏറെയാണെന്ന് വിലയിരുത്തല്‍.

Rishi Sunak leads UK PM race  Rishi Sunak leads UK PM latest news  Rishi Sunak news today  Rishi Sunak news update  united kingdom political situation news update  ഇന്ത്യന്‍ വംശജനായ ഋഷി സുനക്  നൂറ് കടന്ന് ഋഷി സുനക്  പ്രധാനമന്ത്രി പദം  ഋഷി സുനക്  ബ്രിട്ടണ്‍ പ്രധാനമന്ത്രി  ബ്രിട്ടന്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ബോറിസ് കോണ്‍സണ്‍  ലണ്ടന്‍ വാര്‍ത്തകള്‍  ബ്രിട്ടന്‍ വാര്‍ത്തകള്‍  ബ്രിട്ടണ്‍ പുതിയ വാര്‍ത്തകള്‍
നൂറ് കടന്ന് ഋഷി സുനക്; കൈപിടിയിലാകുമോ പ്രധാനമന്ത്രി പദം; ആകാംക്ഷയോടെ രാജ്യം

ലണ്ടന്‍: ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചുവടു വയ്പ്പുമായി ഋഷി സുനക്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ട 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ സുനകിന് ലഭിച്ചു. ഇത് പ്രധാനമന്ത്രി പദത്തിലേക്കുള്ള സുനകിന്‍റെ ചുവടുകള്‍ എളുപ്പമാക്കിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് എം.പിമാരുടെ കൂടുതല്‍ പിന്തുണ ലഭിച്ച സുനകിന് പ്രധാനമന്ത്രി സ്ഥാനം സ്വന്തമാക്കാനാവുമോയെന്ന ആകാംക്ഷയിലാണ് ലോകം.

44 പേരുടെ പിന്തുണ ലഭിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് രണ്ടാം സ്ഥാനത്തുള്ളത്. നൂറ് പേരുടെ പിന്തുണ ഉറപ്പിച്ചതിനാല്‍ സുനകിന് പാര്‍ട്ടി നേതൃത്വമെറ്റെടുക്കല്‍ എളുപ്പമായേക്കാം. എന്നാല്‍ സുനകിന് ലഭിച്ച പിന്തുണ ബോറിസ് ജോണ്‍സണ് വെല്ലുവിളിയാണ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായി വിദേശത്തെ അവധിക്കാല ആഘോഷം മാറ്റി വച്ച് തിരിച്ചെത്തിയിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍.

മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, സുരക്ഷ മന്ത്രി ടോം തുഗെൻ‌ധാട്ട്, മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന സഹപ്രവർത്തകരുടെ പിന്തുണയും സുനകിന് ലഭിച്ചതായി സുനകിന്‍റെ പ്രചാരണ വൃത്തങ്ങള്‍ അറിയിച്ചു. ഞങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ ഋഷി സുനകിന് എന്തെല്ലാം ആവശ്യമുണ്ടെന്ന് വ്യക്തമാണ്. ഞങ്ങളുടെ പാർട്ടിയെ നയിക്കാനും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള കഴിവുള്ള വ്യക്തിയാണ് റിഷി സുനകെന്നും മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. സുനകിനെ അംഗീകരിക്കുന്ന നൂറാമത്തെ എം.പിയാണ് താനെന്ന് ടോബിയാസ് എൽവുഡ് വ്യക്തമാക്കി.

അതേസമയം താന്‍ മത്സരിക്കുന്നില്ലെന്നും ബോറിസ് ജോണ്‍സണ് പിന്തുണ നല്‍കുമെന്നും പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഋഷി സുനകിന്‍റെ എതിരാളിയായ ഹൗസ് ഓഫ് കോമൺസിന്‍റെ നേതാവ് പെന്നി മോർഡൗണ്ടിന് ഇതുവരെ ലഭിച്ചത് 21 എംപിമാരുടെ പിന്തുണയാണ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ടെന്ന് ആദ്യം പ്രഖ്യാപിച്ചത് പെന്നി മോർഡൗണ്ടായിരുന്നു.

സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നതിന് ഒക്‌ടോബര്‍ 24ന് ഉച്ചയ്ക്ക് 2 മണിവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ മൂന്ന് പേര്‍ക്കും പൂര്‍ണ പിന്തുണ ലഭിച്ചാല്‍ അതില്‍ ഒരാളെ ഒഴിവാക്കും. ബാക്കി വരുന്ന രണ്ട് പേരെ ഒക്‌ടോബര്‍ 28ന് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കും.

മിനി ബജറ്റില്‍ ചുവട് പിഴച്ച്‌ 45 ദിവസത്തെ ഭരണത്തിന് ശേഷം രാജിവച്ച ലിസ്‌ ട്രസിന്‍റെ പിന്‍ഗാമിയാകാനുള്ള തെരഞ്ഞെടുപ്പാണിത്. ബ്രിട്ടന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞക്കാലം ഭരണം കാഴ്‌ച വച്ച പ്രധാനമന്ത്രിയും ലിസ് ട്രസാണ്. ബ്രിട്ടണിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയായ ലിസ് ട്രസ് ഭരണത്തുടക്കത്തില്‍ തന്നെ കൊണ്ട് വന്ന സാമ്പത്തിക പരിഷ്‌കാരങ്ങളാണ് അവസാനം രാജിയിലേക്ക് നയിച്ചത്.

മാത്രമല്ല ലിസ് ട്രസിന്‍റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്തെ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് നയിച്ചു. നിലവില്‍ ലിസ് ട്രസ് വരുത്തി വച്ച രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്താന്‍ പുതിയ പ്രധാനമന്ത്രി പദം വഹിക്കാനെത്തുന്നത് ആരെന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍.

also read:ബ്രിട്ടീഷ് പ്രധാനമന്ത്രി പദം: ഋഷി സുനകിന് വെല്ലുവിളിയായി ലിസ് ട്രസ്, വിദേശകാര്യ സെക്രട്ടറിക്ക് പിന്തുണയെന്ന് സർവേ ഫലങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.