ETV Bharat / briefs

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി: എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി

author img

By

Published : Jun 13, 2019, 1:00 PM IST

Updated : Jun 13, 2019, 4:03 PM IST

മുഖ്യമന്ത്രി

സർക്കാർ പതോളജി ലാബിലെ റിപ്പോർട്ട് കിട്ടിയശേഷം ചികിത്സിക്കേണ്ടതായിരുന്നു എന്ന് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കോട്ടയത്ത് രോഗനിർണ്ണയത്തിലെ പിഴവുമൂലം കീമോതെറാപ്പിക്ക് വിധേയയായ രജനിക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം നിർഭാഗ്യകരമാണ്. ഡോക്ടർമാരുടെ ഭാഗത്ത് അനാവശ്യമായ ധൃതിയുണ്ടായി. ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സംഭവം അറിഞ്ഞപ്പോൾ തന്നെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സർക്കാർ പതോളജി ലാബിലെ റിപ്പോർട്ട് കിട്ടിയശേഷം ചികിത്സിക്കേണ്ടത് ആയിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ചോദ്യത്തിന് ആരോഗ്യ മന്ത്രി മറുപടി നല്‍കി.

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി നല്‍കിയതില്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വൻകിട കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച പരിശോധന നടത്തുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 8611 കെട്ടിടങ്ങളിൽ പരിശോധന നടത്തിയതില്‍ 4095 ഇടത്ത് അഗ്നി സുരക്ഷാ സംവിധാനം ഇല്ല. ആയിരത്തോളം കെട്ടിടങ്ങളിൽ സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ല. ഇവർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ സംവിധാനം ഒരുക്കാൻ കർശന നിർദേശം നൽകിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Intro:കോട്ടയത്ത് തെറ്റായ രോഗനിർണ്ണയത്തെ തുടർന്ന് കീമോക്ക് വിധേയയായ രജനിക്ക് എല്ലാ സംരക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി. സംഭവത്തിൽ ഡോക്ടർ അനാവശ്യ ധൃതി കാണിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു


Body:കോട്ടയത്തെ രോഗനിർണ്ണയത്തിനലെ പിഴവുമൂലം കീമോതെറാപ്പിക്ക് വിധേയായ രജനിക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി. സംഭവം നിർഭാഗ്യകരമാണ് . ഡോക്ടർമാരുടെ ഭാഗത്ത് അനാവശ്യമായ ധൃതിയുണ്ടായി.ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു


ബൈറ്റ്
മുഖ്യമന്ത്രി

സംഭവം അറിഞ്ഞപ്പോൾ തന്നെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സർക്കാർ പത്തോളജി ലാബിലെ റിപ്പോർട്ട് കിട്ടിയശേഷം ചികിത്സിക്കേണ്ടത് ആയിരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ബൈറ്റ്
ആരോഗ്യ മന്ത്രി

തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. സംസ്ഥാനത്തെ വൻകിട കെട്ടിടങ്ങളിലെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച പരിശോധന നടത്തുന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 8611 കെട്ടിടങ്ങളിൽ പരിശോധന നടത്തി. 4095 കെട്ടിടങ്ങളിൽ അഗ്നി സുരക്ഷാ സംവിധാനം ഇല്ല. ആയിരത്തോളം കെട്ടിടങ്ങളിൽ സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ല. ഇവർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷ സംവിധാനം ഒരുക്കാൻ കർശന നിർദേശം നൽകിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


Conclusion:ഇ ടിവി ഭാരത്, തിരുവനന്തപുരം
Last Updated :Jun 13, 2019, 4:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.