കേരളം

kerala

Rabies | അഞ്ചുതെങ്ങില്‍ 4 വയസുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

By

Published : Jul 13, 2023, 12:30 PM IST

അഞ്ചിതെങ്ങിൽ നാലു വയസുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

തെരുവ് നായക്ക് പേവിഷബാധ  Stray dog infected with rabies  rabies  rabies infected stray dog attacked girl  stray dog attacked four year old girl  rabies infected stray dog  പേവിഷബാധ  തെരുവ് നായക്ക് പേവിഷബാധ  4 വയസുകാരിയെ ആക്രമിച്ച തെരുവ് നായ  തെരുവ് നായ ആക്രമണം
Rabies

തിരുവനന്തപുരം : നാലു വയസുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടിനുമുന്നിൽ കളിക്കുകയായിരുന്ന നാലു വയസുകാരിയെയാണ് തെരുവുനായ ആക്രമിച്ചത്. കൃപ നഗറിൽ റീജൻ സരിത ദമ്പതികളുടെ മകളായ റോസ്ലിയെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്.

കുട്ടിയുടെ തലയ്‌ക്കും മുഖത്തും നായയുടെ ആക്രമണത്തിൽ കടിയേറ്റു. റോസ് ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഞായറാഴ്‌ചയാണ് ആക്രമണം ഉണ്ടായത്. വൈകുന്നേരത്തോടെ ഈ നായയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തുകയും നാട്ടുകാർ ജഡം കുഴിച്ചുമൂടുകയും ചെയ്‌തു.

എന്നാൽ ഈ ചത്ത നായ തന്നെയാണ് കുട്ടിയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ നായയുടെ പേവിഷബാധ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമുയർത്തി. ഇതോടെ തിങ്കളാഴ്‌ച അഞ്ചുതെങ്ങ് വെറ്റിനറി ആശുപത്രിയിലെ സർജൻ ഡോക്‌ടർ എസ്.ജസ്‌നയുടെ നേതൃത്വത്തിൽ നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധന നടന്നത്.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി :ഈ പരിശോധനയിലാണ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കുട്ടിയുമായി നേരിട്ട് സമ്പർക്കത്തിൽ എത്തിയ 10 പേർക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തു. നായയുടെ ജഡവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ നായകൾക്ക് കടിയേറ്റിട്ടുണ്ടോ എന്നും ആശങ്കയുണ്ട്. തിരുവനന്തപുരത്ത് തീരമേഖലകളിലെല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്.

also read :Kozhikode | തെരുവുനായ ആക്രമണം: 6 സ്‌കൂളുകൾക്ക് അവധി നൽകി കൂത്താളി പഞ്ചായത്ത്

തെരുവ് നായ്‌ക്കളെ ഭയന്ന് സംസ്ഥാനം : കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരുന്നു. കുട്ടികളുൾപ്പടെ നിരവധി പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. കണ്ണൂരിൽ 11 വയസുകാരൻ തെരുവ് നായ ആക്രമണത്തിൽ മരണപ്പെട്ട സ്ഥിതിവരെ കേരളത്തിൽ ഉണ്ടായി. രണ്ട് ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് തെരുവ് നായ ആക്രമണത്തെ ഭയന്ന് ആറ് സ്‌കൂളുകൾക്കാണ് അവധി നൽകിയത്. കൂത്താളി ഗ്രാമപഞ്ചായത്താണ് സ്‌കൂളുകൾക്കും അംഗനവാടികൾക്കും അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികൾ പോലും പഞ്ചായത്തിൽ നിർത്തിവച്ചിരുന്നു.

അഞ്ച് പേർക്ക് കടിയേറ്റ സാഹചര്യത്തിലായിരുന്നു നടപടി. തെരുവ് നായ ശല്യത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായതോടെ കുട്ടികൾക്ക് പുറമെ മുതിർന്നവർക്ക് പോലും ധൈര്യപൂർവ്വം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം കേരളത്തിലെ തെരുവുനായ ആക്രമണ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുന്നതായി ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

also read :കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം കാണണമെന്ന് സുപ്രീം കോടതി ; ബാലാവകാശ കമ്മിഷന്‍റെ ഹര്‍ജി ഓഗസ്റ്റ് 16 ലേക്ക് മാറ്റി

ABOUT THE AUTHOR

...view details