കേരളം

kerala

ഒഴിയാതെ കൊവിഡ് ഭീതി; രാജ്യവ്യാപക മോക്ക് ഡ്രില്ലിന് നിർദേശിച്ച് കേന്ദ്രം

By

Published : Dec 25, 2022, 8:03 AM IST

ഡിസംബർ 27ന് രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ജില്ല കലക്‌ടർമാരുടെയും ജില്ല മജിസ്‌ട്രേറ്റുകളുടെയും മേൽനോട്ടത്തിൽ മോക്ക് ഡ്രിൽ നടത്താനാണ് നിർദേശം. കൊവിഡിനെ നേരിടാൻ ആരോഗ്യമേഖലയെ സജ്ജമാക്കുക എന്നതാണ് ലക്ഷ്യം.

mock drills  mock drills to be conducted in india  health facilities across country  mock drills covid 19  covid 19  covid case in india  covid wave  മോക്ക് ഡ്രിൽ  കൊവിഡിനെ നേരിടാൻ ആരോഗ്യമേഖല  ആരോഗ്യമേഖല തയ്യാറെടുപ്പുകൾ കൊവിഡ്  കൊവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖല  ഇന്ത്യയിലെ ആരോഗ്യമേഖല  മോക്ക് ഡ്രില്ലിന് കേന്ദ്ര നിർദേശം  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  കൊവിഡിനെ നേരിടാൻ ആരോഗ്യ മേഖല  കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ  സംസ്ഥാന ആരോഗ്യ സെക്രട്ടറി  കൊവിഡ്  ഇന്ത്യയിൽ കൊവിഡ് കേസുകൾ  ഹ്യൂമൻ റിസോഴ്‌സ് കപ്പാസിറ്റി  mock drill
mock drill

ന്യൂഡൽഹി:വിവിധ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 27ന് രാജ്യത്തുടനീളമുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊവിഡിനെ നേരിടാൻ ആരോഗ്യ മേഖലയുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് മോക്ക് ഡ്രിൽ സംബന്ധിച്ച വിവരം പങ്കുവച്ചത്.

സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി അതത് ജില്ല കലക്‌ടർമാരുടെയും ജില്ല മജിസ്‌ട്രേറ്റുകളുടെയും മാർഗനിർദേശ പ്രകാരമാണ് മോക്ക് ഡ്രിൽ നടത്തേണ്ടതെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അത് ഉറപ്പാക്കാൻ ആരോഗ്യ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് നടത്തണമെന്നും മന്ത്രാലയം പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ഓക്‌സിജൻ സപ്പോർട്ട്, ഐസിയു കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിനാണ് മോക്ക് ഡ്രിൽ.

കൊവിഡിനെ പ്രതിരോധിക്കാൻ:ഐസൊലേഷൻ, ഓക്‌സിജൻ പിന്തുണയുള്ള ബെഡ് കപ്പാസിറ്റികൾ, ആരോഗ്യ കേന്ദ്രങ്ങളിലെ ഐസിയു കിടക്കകൾ എന്നിവയിലായിരിക്കും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എല്ലാ ജില്ലകളിലെയും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത, കിടക്കകളുടെ ശേഷി, ഐസൊലേഷൻ കിടക്കകൾ, ഓക്‌സിജൻ പിന്തുണയുള്ള കിടക്കകൾ, വെന്‍റിലേറ്റർ പിന്തുണയുള്ള കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കും.

ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരുടെ ലഭ്യതയിലും ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവരുടെ ലഭ്യതയിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ഹ്യൂമൻ റിസോഴ്‌സ് കപ്പാസിറ്റി:കൊവിഡ്-19 മാനേജ്‌മെന്‍റിൽ പരിശീലനം നേടിയ ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ, ഗുരുതരമായ കേസുകളിൽ വെന്‍റിലേറ്ററി മാനേജ്‌മെന്‍റ് പ്രോട്ടോക്കോളിൽ പരിശീലനം നേടിയ ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾ, പിഎസ്‌എ പ്ലാന്‍റുകളുടെ പ്രവർത്തനത്തിൽ പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകർ, ആംബുലൻസുകൾ, മറ്റ് ആംബുലൻസുകളുടെ ലഭ്യത (പിപിപി മോഡിൽ അല്ലെങ്കിൽ എൻജിഒകൾക്കൊപ്പം), പ്രവർത്തനക്ഷമമായ ആംബുലൻസ് കോൾ സെന്‍ററിന്‍റെ ലഭ്യത എന്നിവ ഉറപ്പാക്കും.

ആർടിപിസിആർ, ആർഎടി കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വർധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്‌ടറുകളുടെയും ലഭ്യത എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ലോജിസ്റ്റിക്‌സ് ലഭ്യത: അവശ്യ മരുന്നുകളുടെ ലഭ്യത. വെന്‍റിലേറ്ററുകൾ, BIPAP. SPO2 സംവിധാനങ്ങൾ, പിപിഇ കിറ്റുകൾ, എൻ-95 മാസ്‌കുകൾ തുടങ്ങിയവയുടെ ലഭ്യത.

മെഡിക്കൽ ഓക്‌സിജൻ:ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, പിഎസ്‌എ പ്ലാന്‍റുകൾ. ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ സ്‌റ്റോറേജ് ടാങ്കുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ്‌ലൈൻ സിസ്റ്റം തുടങ്ങിയവയുടെ ലഭ്യതയും ഉറപ്പാക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

ജാഗ്രത കർശനം:ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങൾ കണ്ടെത്തുകയോ കൊവിഡ് -19 പൊസിറ്റീവ് ആകുകയോ ചെയ്‌താൽ അവരെ ക്വാറന്‍റൈനിലാക്കും.

കേന്ദ്രവും സംസ്ഥാനങ്ങളും കൊവിഡിനെ മുൻകാലങ്ങളിൽ പ്രതിരോധിച്ചതുപോലെ സഹകരണത്തോടെ പ്രവർത്തിക്കണമെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ഇൻഫർമേഷൻ കമ്മിഷണർമാർ എന്നിവരുമായി മാണ്ഡവ്യ വെള്ളിയാഴ്‌ച വെർച്വൽ മീറ്റിംഗ് നടത്തിയിരുന്നു. രാജ്യം ജാഗ്രത പുലർത്തണമെന്നും കൊവിഡിനെ പ്രതിരോധിക്കാൻ പൂർണമായി തയാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:കൊവിഡ്‌ ആശങ്ക: 5 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും

ABOUT THE AUTHOR

...view details