ETV Bharat / state

വേനല്‍ ചൂടിനൊപ്പം ആശങ്കയായി ഡെങ്കിപ്പനി: കൊതുക് പെരുകാന്‍ കാരണം ഇന്‍ഡോര്‍ പ്ലാന്‍റുകള്‍, അറിയേണ്ടതെല്ലാം - Dengue fever spreads in summer

author img

By ETV Bharat Kerala Team

Published : Apr 5, 2024, 10:43 PM IST

വേനൽ ചൂടിലും ഡെങ്കിപ്പനി പടരുന്നത് ആശങ്കയാകുന്നു. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്‌ധര്‍.

DENGUE FEVER  DENGUE FEVER SPREADS IN SUMMER  HEALTH DEPARTMENT ALERT  ഡെങ്കിപ്പനി
DENGUE FEVER SPREADS IN SUMMER

കാസർകോട്: കനത്ത വേനൽ ചൂടില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് 3774 പേര്‍. 10 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഈ കണക്ക് ഇനിയും വര്‍ധിക്കും.

ജനുവരിയില്‍ 842 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഫെബ്രുവരിയില്‍ 1360 പേര്‍ക്കും മാര്‍ച്ചില്‍ 1572 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ സര്‍ക്കാര്‍ ആശുപ്രതികളില്‍ നിന്നും ലഭിക്കുന്ന കണക്ക്. കാസർകോട് ജില്ലയിൽ ഈ വർഷം ഇതുവരെ 230 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയത്. ഇതിൽ 65 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസർകോട് ജില്ലയിൽ ഡെങ്കിപ്പനി കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ.രാംദാസ് അറിയിച്ചു.

വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വേനൽ കാലത്ത് ഡെങ്കിപ്പനി കുറവ് മാത്രമേ റിപ്പോർട്ട് ചെയ്യാറുള്ളൂ. എന്നാൽ, പതിവിൽ നിന്നും ഈ വർഷം വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി പടരാനുള്ള പ്രധാന കാരണം. കൊതുകുകള്‍ പെരുകുന്നതിന് ഇന്‍ഡോര്‍ പ്ലാന്‍റുകളും കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കൊവിഡിന് ശേഷം കൂടുതല്‍ ആളുകള്‍ക്ക് ഇന്‍ഡോര്‍ പ്ലാന്‍റുകളോട് പ്രിയമേറിയിട്ടുണ്ട്. ഇവ കൃത്യമായി പരിപാലിക്കാത്തത് കൊതുകുകള്‍ വളരാന്‍ ഒരു കാരണമായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.

മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കിയില്ലെങ്കിൽ മഴ എത്തുന്നതോടെ ഡെങ്കിപ്പനി വ്യാപകമാകും എന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിന്. പല പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും റിപ്പോർട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

രോഗം പടരുന്നത് വീട്ടകങ്ങളില്‍ നിന്ന്: ചൂട് കൂടിയതോടെ വെള്ളം കെട്ടി നിന്നിരുന്ന പൊതു ഇടങ്ങൾ കുറഞ്ഞു. എന്നിട്ടും കൊതുകുജന്യരോഗം പടരുന്നതിന് കാരണം വീടുകൾക്കുള്ളിലെ ഉറവിടങ്ങള്‍ ആയിരിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് മനുഷ്യനെ ഇവ വ്യാപകമായി ആക്രമിക്കുന്നത്.

ഡെങ്കിപ്പനി ലക്ഷണങ്ങൾ: ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ച് 5 മുതൽ 8 ദിവസത്തിനകമാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കടുത്ത തലവേദന, ബോധക്ഷയം, കണ്ണുകളില്‍ വേദന, കടുത്ത ശരീര വേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, ടാങ്കുകൾ അടച്ചു സൂക്ഷിക്കുക, വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുക, ചെടിച്ചട്ടികൾ, റഫ്രിജറേറ്ററിന് പിന്നിലെ ട്രേ, കൂളറിന്‍റെ പിൻവശം തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.

ALSO READ: വേനലില്‍ ഇടവിട്ട് മഴ... ശ്രദ്ധവേണം; ഈ രോഗങ്ങളെ കരുതിയിരിക്കാം

കാസർകോട്: കനത്ത വേനൽ ചൂടില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് 3774 പേര്‍. 10 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി പരിഗണിച്ചാല്‍ ഈ കണക്ക് ഇനിയും വര്‍ധിക്കും.

ജനുവരിയില്‍ 842 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെങ്കില്‍ ഫെബ്രുവരിയില്‍ 1360 പേര്‍ക്കും മാര്‍ച്ചില്‍ 1572 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്നാണ് വിവിധ സര്‍ക്കാര്‍ ആശുപ്രതികളില്‍ നിന്നും ലഭിക്കുന്ന കണക്ക്. കാസർകോട് ജില്ലയിൽ ഈ വർഷം ഇതുവരെ 230 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയത്. ഇതിൽ 65 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസർകോട് ജില്ലയിൽ ഡെങ്കിപ്പനി കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ഡോ.രാംദാസ് അറിയിച്ചു.

വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വേനൽ കാലത്ത് ഡെങ്കിപ്പനി കുറവ് മാത്രമേ റിപ്പോർട്ട് ചെയ്യാറുള്ളൂ. എന്നാൽ, പതിവിൽ നിന്നും ഈ വർഷം വ്യാപകമായി ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി പടരാനുള്ള പ്രധാന കാരണം. കൊതുകുകള്‍ പെരുകുന്നതിന് ഇന്‍ഡോര്‍ പ്ലാന്‍റുകളും കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കൊവിഡിന് ശേഷം കൂടുതല്‍ ആളുകള്‍ക്ക് ഇന്‍ഡോര്‍ പ്ലാന്‍റുകളോട് പ്രിയമേറിയിട്ടുണ്ട്. ഇവ കൃത്യമായി പരിപാലിക്കാത്തത് കൊതുകുകള്‍ വളരാന്‍ ഒരു കാരണമായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.

മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കിയില്ലെങ്കിൽ മഴ എത്തുന്നതോടെ ഡെങ്കിപ്പനി വ്യാപകമാകും എന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിന്. പല പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും റിപ്പോർട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

രോഗം പടരുന്നത് വീട്ടകങ്ങളില്‍ നിന്ന്: ചൂട് കൂടിയതോടെ വെള്ളം കെട്ടി നിന്നിരുന്ന പൊതു ഇടങ്ങൾ കുറഞ്ഞു. എന്നിട്ടും കൊതുകുജന്യരോഗം പടരുന്നതിന് കാരണം വീടുകൾക്കുള്ളിലെ ഉറവിടങ്ങള്‍ ആയിരിക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് മനുഷ്യനെ ഇവ വ്യാപകമായി ആക്രമിക്കുന്നത്.

ഡെങ്കിപ്പനി ലക്ഷണങ്ങൾ: ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ച് 5 മുതൽ 8 ദിവസത്തിനകമാണ് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കടുത്ത തലവേദന, ബോധക്ഷയം, കണ്ണുകളില്‍ വേദന, കടുത്ത ശരീര വേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക, ടാങ്കുകൾ അടച്ചു സൂക്ഷിക്കുക, വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുക, ചെടിച്ചട്ടികൾ, റഫ്രിജറേറ്ററിന് പിന്നിലെ ട്രേ, കൂളറിന്‍റെ പിൻവശം തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, കൃഷിയിടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക.

ALSO READ: വേനലില്‍ ഇടവിട്ട് മഴ... ശ്രദ്ധവേണം; ഈ രോഗങ്ങളെ കരുതിയിരിക്കാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.