ETV Bharat / state

Solar Case Adjournment Discussion Kerala Assembly പിണറായി വിജയന്‍റെ മുഖ്യമന്ത്രി സ്ഥാനം പരാതിക്കാരിയുടെ സ്‌പോൺസർഷിപ്പെന്ന് ഷാഫി പറമ്പിൽ

author img

By ETV Bharat Kerala Team

Published : Sep 11, 2023, 2:28 PM IST

Updated : Sep 11, 2023, 3:26 PM IST

Adjournment discussion on Solar case  Kerala assembly  Shafi parambil  CBI  Oommen chandy  Shafi parambil on Solar case CBI findings  ഷാഫി പറമ്പിൽ  കേരള നിയമ സഭ  സിബിഐ  സോളാര്‍ കേസ്  സോളാര്‍ കേസില്‍ അടിയന്തര പ്രമേയം  ഉമ്മന്‍ ചാണ്ടി
Solar case Adjournment discussion Kerala assembly

Shafi Parambil on Solar case CBI findings : സോളാർ കേസിൻ്റെ പേരിൽ നട്ടാൽ കുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ എംഎല്‍എ നിയമസഭയില്‍. സോളാർ കേസ് ഗൂഢാലോചനയില്‍ അടിയന്തര പ്രമേയ ചർച്ച തുടങ്ങി.

ഷഫി പറമ്പില്‍ നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം: സോളാർ കേസ് (Solar case ) സംബന്ധിച്ച സിബിഐ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയെ (Oommen chandy) വേട്ടയാടിയ സിപിഎമ്മും ഒരു കൂട്ടം മാധ്യമങ്ങളും പരസ്യമായി മാപ്പു പറയാൻ തയ്യാറാകണമെന്ന് ഷാഫി പറമ്പിൽ (Shafi parambil) നിയമസഭയിൽ ആവശ്യപ്പെട്ടു. സോളാർ കേസിൻ്റെ ഗൂഢാലോചന സംബന്ധിച്ച സിബിഐ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിന്മേൽ നടന്ന ചർച്ചയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു ഷാഫി (Adjournment discussion in Kerala assembly on Solar case CBI findings).

സോളാർ കേസിൻ്റെ പേരിൽ നട്ടാൽ കുരുക്കാത്ത നുണകളുടെ പേരിൽ ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടു (Shafi parambil on Solar case CBI findings). അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ഹീനമായി വേട്ടയാടിയതിന് ഈ സഭ സാക്ഷിയായി. 5 വ്യാജക്കത്തുകളുടെയും പിസി ജോർജിൻ്റെ വ്യാജ കത്തിൻ്റെയും ഉൾപ്പെടെ 6 വ്യാജ കത്തുകളുടെയും പേരിൽ 70 വയസു കഴിഞ്ഞ ഒരാളുടെ പേരിൽ ലൈംഗികാരോപണം വരെ ഉന്നയിക്കപ്പെട്ടു. ഇന്നിപ്പോൾ സി ബി ഐ യുടെ കണ്ടെത്തൽ പുറത്തു വന്ന സാഹചര്യത്തിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിയും സിപിഎമ്മും ഇനിയെങ്കിലും മാപ്പു പറയാൻ തയ്യാറാകണം.

സോളാറിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലും കല്ലെറിഞ്ഞിട്ടും അതിൻ്റെ പേരിൽ ഒരു ഹർത്താൽ പോലും വേണ്ടെന്ന് പറഞ്ഞ ഒരാളാണ് ഉമ്മൻ ചാണ്ടി. കത്തുകളിലൊന്നും ഉമ്മൻ ചാണ്ടിയുടെ പേരില്ലാതിരുന്നിട്ടും പിന്നീട് അദ്ദേഹത്തിൻ്റെ പേര് എഴുതിച്ചേർത്തിട്ടും ചില പേരുകൾ വെളിപ്പെടുത്തില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. ഈ ആറു കത്തുകൾ പിന്നീട് 50 ലക്ഷം രൂപ കൊടുത്തു വാങ്ങിയത് ദല്ലാൾ നന്ദകുമാറാണെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: Chandy Oommen Sworn in As Puthuppally MLA സത്യപ്രതിജ്ഞ ദൈവനാമത്തില്‍, ചാണ്ടി ഉമ്മൻ നിയമസഭാംഗമായി

പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് മൂന്നു ദിവസത്തിനകം പരാതിക്കാരിയെ ദല്ലാൾ നന്ദകുമാർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. അവിടെ വച്ച് പരാതിക്കാരിയിൽ നിന്ന് കത്തെഴുതി വാങ്ങി സോളാർ കേസ് സിബിഐക്കു വിട്ടതിന് പിന്നാലെ ചേതോവികാരം എന്തായിരുന്നു. താൻ ഇതൊക്കെ ചെയ്തത് എൽ ഡി എഫിന് രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയായിരുന്നു എന്ന് നന്ദകുമാർ സിബിഐയോട് വ്യക്തമാക്കിയിട്ടുണ്ട്.

ലാവ് ലിൻ കാലം മുതൽ ഉയർന്നു കേൾക്കുന്ന ദല്ലാൾ നന്ദകുമാറിന് പിണറായി ഭരണത്തിൻ്റെ ഇടനാഴികളിൽ എങ്ങനെ എത്തിപ്പെടാനായി എന്നത് ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്. 2016ൽ ആദ്യമായി പിണറായി വിജയൻ മുഖ്യമന്ത്രിയായത് പരാതിക്കാരിയുടെ സ്പോണസർഷിപ്പിലാണോ എന്നും ഷാഫി ചോദിച്ചു.

ALSO READ: PC Vishnunath Raises Ai Camera Scam എ ഐ ക്യാമറ സഭയിൽ ചർച്ചയാക്കി പ്രതിപക്ഷം; അഴിമതി നടത്താൻ മാത്രം ക്യാമറ വച്ച സർക്കാരെന്ന് പിസി വിഷ്‌ണുനാഥ്

Last Updated :Sep 11, 2023, 3:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.