ETV Bharat / state

Mathew Kuzhalnadan Against Pinarayi Vijayans Family 'ഒരു കുടുംബത്തിന്‍റെ കൊള്ളയ്ക്ക് സിപിഎം കൂട്ടുനിൽക്കുന്നു'; മാസപ്പടി വിവാദം വീണ്ടും സഭയിലുന്നയിച്ച് മാത്യു കുഴൽനാടൻ

author img

By ETV Bharat Kerala Team

Published : Sep 11, 2023, 3:19 PM IST

Updated : Sep 11, 2023, 5:56 PM IST

Mathew Kuzhalnadan against Pinarayi  Mathew Kuzhalnadan Niyamasabha  Pinarayi Vijayans Family  Mathew Kuzhalnadan  മാത്യു കുഴൽനാടൻ  എം ബി രാജേഷ്  മാസപ്പടി വിവാദം  Payment Controversy  Exalogic Veena  Exalogic Pinarayi
Mathew Kuzhalnadan against Pinarayi Vijayans Family in Niyamasabha

Mathew Kuzhalnadan against Pinarayi Vijayans Family in Assembly : ഒരു സേവനവും നൽകാതെയാണ് പണം വാങ്ങിയതെന്നും പണം മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്, അഴിമതി പണമാണ് ഇതെന്നും മാത്യൂ കുഴല്‍നാടന്‍ ആരോപിച്ചു

Mathew Kuzhalnadan against Pinarayi Vijayans Family in Assembly

തിരുവനന്തപുരം: മാസപ്പടി വിവാദം (Monthly Payment Controversy) വീണ്ടും നിയമസഭയിൽ അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കുഴൽനാടൻ ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് കൂട്ട് നിൽക്കുന്ന പാർട്ടിയായി സിപിഎം (CPM) മാറിയെന്ന് ആരോപിച്ചു. താൻ ഉന്നയിച്ച ആരോപണത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു (Mathew Kuzhalnadan against CM Pinarayi Vijayans Family in Assembly).

എക്സ്സാലോജിക്കിന് (Exalogic) യാതൊരു ഉത്തരവാദിത്തവും കരാറിൽ നൽകിയിട്ടില്ല. ഒരു കോടി 75 ലക്ഷം രൂപ നിയമവിരുദ്ധമായി എക്സാലോജിക്കിന് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. സിപിഎം പാർട്ടിക്കകത്ത് ഇതു ചർച്ച ചെയ്യാൻ ആരുമില്ലലോ എന്ന് കരുതി വിഷമിക്കുന്ന സാധാരണ കമ്മ്യൂണിസ്റ്റുകാർ നിരവധി പേരുണ്ട്. അവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

"മാസപ്പടി മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെയോ മടിയിലാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റെ അഴിമതിക്ക് സിപിഎം കാവൽ നിൽക്കുന്നു, മുഖ്യമന്ത്രിയുടെ മകളുടെ തീവെട്ടി കൊള്ളയ്ക്ക് സിപിഎം കാവൽ നിൽക്കുന്നു. മാസപ്പടിയിൽ ആർക്കും മറുപടിയില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. 1.72 കോടി രൂപയാണ് വാങ്ങിയത്. പാർട്ടിക്ക് ചരിത്രവും പാരമ്പര്യവും ഇല്ലേ? എന്തിനാണ് പാർട്ടി കാവൽ നിൽക്കുന്നത്. ഒരു സേവനവും നൽകാതെയാണ് പണം വാങ്ങിയത്. പണം മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ്. അഴിമതി പണമാണ് ഇത്"- മാത്യു കുഴൽനാടൻ പറഞ്ഞു.

അതേസമയം സഭയിൽ അംഗമല്ലാത്ത ഒരാളെ മാത്യു കുഴൽനാടൻ അധിക്ഷേപിക്കുന്നുവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് (MB Rajesh) ആരോപിച്ചു. കുഴൽനാടന്‍റെ പരാമർശങ്ങൾ രേഖയിൽ നിന്ന് നീക്കണം. സഭയെ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. രാവിലെ മുതൽ സഭയെ വഴി തെറ്റിക്കുന്ന ചർച്ചകളാണ് പ്രതിപക്ഷം സഭയിൽ ഉയർത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് മാത്യു കുഴൽനാടന്‍റെ വിമർശനത്തിൽ ചട്ട പ്രകാരം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ (A N Shamseer) പറഞ്ഞു.

പിന്നീട് കുഴൽനാടനെതിരെ ആരോപണവുമായി ഇടത് എംഎൽഎ ശാന്തകുമാരി (Shanthakumari MLA) രംഗത്തെത്തി. കോൺഗ്രസിന്‍റെ നേർച്ച കാളയാണ് മാത്യു കുഴൽനാടനെന്നും ഇടുക്കി ജില്ലയിൽ വീട് വാങ്ങാൻ എന്ന വ്യാജേന കുഴൽനാടൻ നടത്തിയ അഴിമതികൾ പുറത്ത് വന്നിട്ടുണ്ടെന്നും ശാന്തകുമാരി പറഞ്ഞു. എന്നാൽ റൂൾ 235 പ്രകാരം എഴുതി കൊടുക്കാതെ ശാന്തകുമാരി ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. എല്ലാ അംഗങ്ങൾക്കും ഇക്കാര്യത്തിൽ തുല്യ പരിഗണന നൽകണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Also Read: നിയമസഭ കൂടി, പിരിഞ്ഞു… 10 മിനിട്ടിനുള്ളില്‍! പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍

Last Updated :Sep 11, 2023, 5:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.