തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ അച്ഛനും മകനും ചേർന്ന് പതിനഞ്ചുകാരന്‍റെ തലയിൽ കമ്പിപ്പാര കൊണ്ട് അടിച്ചതായി പരാതി. പൊതുവഴിയിൽ സൈക്കിൾ നിർത്തിയെന്ന പേരിൽ കൊല്ലകുടിയേറ്റം സ്വദേശികളായ കൃഷ്‌ണൻ എന്ന അമ്പിളിയും മകൻ യദുകൃഷ്‌ണനും ചേർന്നാണ് ആക്രമണം നടത്തിയതായി പരാതിയുള്ളത്. വെള്ളറട സ്വദേശികളായ സരസ്വതി, മുരുകൻ ദമ്പതികളുടെ മകൻ ആനന്ദാണ് ആക്രമണത്തിന് ഇരയായത്.
ALSO READ: കളിയ്ക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരൻ മരിച്ചു
വഴിയിൽ സൈക്കിൾ നിർത്തിയതിനെ ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. കമ്പി കൊണ്ട് തലയ്ക്കടിയേറ്റ ആനന്ദിനെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലും തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ വെള്ളറട പൊലീസിലും ബാലാവകാശ കമ്മീഷനിലും ആനന്ദിന്‍റെ ബന്ധുക്കൾ പരാതി നൽകി.