ETV Bharat / state

Gold Necklace Stolen : യുവാവെത്തിയത് വീട്ടുപകരണങ്ങള്‍ വില്‍ക്കാന്‍, വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് സ്വർണമാല കവര്‍ന്നു

author img

By ETV Bharat Kerala Team

Published : Sep 3, 2023, 2:14 PM IST

Young Man Stole Gold Chain : കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് മോഷണം പോയത്

gold necklace was stolen by pouring liquid on face  Young Man Stole Gold Chain from House wife  By throwing liquid on her face  Young Man Stole  Stolen By Pouring Liquid On Face  Stolen By Pouring Liquid On Face in kozhikode  വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തി  വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് മോഷ്‌ടിച്ചു  മുഖത്ത് ദ്രാവകം ഒഴിച്ച് സ്വർണമാല മോഷ്‌ടിച്ചു  കോഴിക്കോട് ചീക്കിലോട് സ്വദേശി  മൂന്നരപ്പവന്‍റെ മാല നഷ്‌ടപ്പെട്ടു  വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ്  വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി  ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്നു  ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ബോധം നഷ്‌ടമായി  സ്വർണ്ണ മാല കാണാനില്ല  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദീരികരിച്ചു  അത്തോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്  യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു  കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്ത് ഒഴിച്ചു  Young Man Stole Gold Chain By Pouring
അത്തോളി പൊലീസ്‌ സ്‌റ്റേഷൻ

കോഴിക്കോട് : ഉപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണമാല കവര്‍ന്നതായി പരാതി (Gold Necklace Was Stolen By Pouring Liquid On Face). കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിൽ വെള്ളിയാഴ്‌ചയാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍റെ മാലയാണ് നഷ്‌ടപ്പെട്ടത്.

സംഭവം ഇങ്ങനെ : ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോട്ടെ വീട്ടില്‍ വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് വീട്ടുപകരണങ്ങളുമായി ഒരു യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. തുടർന്ന് കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ശ്രീദേവിയുടെ ബോധം നഷ്‌ടമായി.

അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെ സ്വർണ മാല കാണാനില്ല. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്രീദേവിയുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

also read:ATM Stolen | സിസിടിവിയിൽ കെമിക്കൽ സ്‌പ്രേ ഉപയോഗിച്ചു, എടിഎം മെഷീനും പിക്കപ്പ് വാനും കടത്തിക്കൊണ്ടുപോയി മോഷ്‌ടാക്കൾ

എടിഎം മെഷീനും പിക്കപ്പ് വാനും കവർന്ന് മോഷ്‌ടാക്കൾ : ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ബർഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ ആണ് കഴിഞ്ഞ ജൂലൈയിൽ കള്ളന്മാർ കവർന്നത്. എടിഎമ്മിന് സമീപം പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാനും രാത്രിയിൽ കള്ളന്മാർ മോഷ്‌ടിച്ച് കൊണ്ടുപോയിട്ടുണ്ട്.

ജിടി റോഡിലെ ബർസോട്ട് ചൗക്ക് സ്വദേശിയായ മനോജ് കുമാർ എന്ന മണിലാലിന്‍റെ സ്ഥലത്താണ് എടിഎം മെഷീനുണ്ടായിരുന്നത്. മോഷണം പോയ വാഹനവും ഇയാളുടേതാണെന്ന് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്‌ച രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് എടിഎം കൗണ്ടറിന്‍റെ ഷട്ടർ തകർന്ന് കിടക്കുന്നത് കണ്ടതായും വാഹനം മോഷണം പോയതായും മണിലാൽ മനസിലാക്കിയത്.

പിന്നീട് ബർഹി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണമാരംഭിച്ചു. എടിഎം കൗണ്ടറിനടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കെമിക്കൽ സ്‌പ്രേ ഉപയോഗിച്ചിരുന്നതിനാല്‍ ദൃശ്യങ്ങൾക്ക് വ്യക്തതയില്ല.

also read:Kannur Theft| കണ്ണൂരിൽ പലയിടങ്ങളിലായി വ്യാപക മോഷണം ; ആശങ്ക പരത്തി അജ്ഞാതർ വിലസുന്നു

കണ്ണൂരില്‍ അജ്ഞാതരുടെ വിളയാട്ടം : നാട്ടുകാരിൽ ആശങ്ക പരത്തി കണ്ണൂർ ജില്ലയിലെ പലയിടത്തും അജ്ഞാതർ വിലസുകയാണ്. ഇക്കഴിഞ്ഞ ജൂലൈ രണ്ടാം വാരത്തോടെയാണ് ആലക്കോട് പഞ്ചായത്തിൽ അജ്ഞാതന്‍റെ ശല്യം ആരംഭിച്ചത്.

ജില്ലയിലെ പല പ്രദേശങ്ങളിലുമായി അർധരാത്രി കഴിഞ്ഞാൽ അജ്ഞാതർ ജനലിൽ ശക്തിയായി അടിക്കുകയും വീടിന് പുറത്ത് നിന്ന് ഉറക്കെ 'ഹലോ' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മോഷണവും പതിവായിരിക്കുകയാണ്.

വാതിലിലും ജനലിലും തട്ടിവിളിച്ചും ഭിത്തികളിൽ കരിയോയിൽ തേച്ച കൈപ്പത്തി പതിപ്പിച്ചും ജനൽ പാളികൾ കുത്തി തുറന്നും ബൾബുകൾ ഊരി മാറ്റിയും അങ്ങനെ പല പ്രവര്‍ത്തികളും അജ്ഞാതന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

കോഴിക്കോട് : ഉപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണമാല കവര്‍ന്നതായി പരാതി (Gold Necklace Was Stolen By Pouring Liquid On Face). കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിൽ വെള്ളിയാഴ്‌ചയാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍റെ മാലയാണ് നഷ്‌ടപ്പെട്ടത്.

സംഭവം ഇങ്ങനെ : ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോട്ടെ വീട്ടില്‍ വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് വീട്ടുപകരണങ്ങളുമായി ഒരു യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

സാധനങ്ങള്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ യുവാവ് കുടിവെള്ളം ആവശ്യപ്പെട്ടു. തുടർന്ന് കുടിവെള്ളവുമായി വന്നപ്പോള്‍ കുപ്പിയില്‍ കരുതിയിരുന്ന ദ്രാവകം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ദ്രാവകം മുഖത്ത് വീണതിന് പിന്നാലെ ശ്രീദേവിയുടെ ബോധം നഷ്‌ടമായി.

അല്‍പ്പസമയം കഴിഞ്ഞ് ബോധം വന്നതോടെ സ്വർണ മാല കാണാനില്ല. പിന്നാലെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരികരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്രീദേവിയുടെ പരാതിയിൽ അത്തോളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

also read:ATM Stolen | സിസിടിവിയിൽ കെമിക്കൽ സ്‌പ്രേ ഉപയോഗിച്ചു, എടിഎം മെഷീനും പിക്കപ്പ് വാനും കടത്തിക്കൊണ്ടുപോയി മോഷ്‌ടാക്കൾ

എടിഎം മെഷീനും പിക്കപ്പ് വാനും കവർന്ന് മോഷ്‌ടാക്കൾ : ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ബർഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീൻ ആണ് കഴിഞ്ഞ ജൂലൈയിൽ കള്ളന്മാർ കവർന്നത്. എടിഎമ്മിന് സമീപം പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാനും രാത്രിയിൽ കള്ളന്മാർ മോഷ്‌ടിച്ച് കൊണ്ടുപോയിട്ടുണ്ട്.

ജിടി റോഡിലെ ബർസോട്ട് ചൗക്ക് സ്വദേശിയായ മനോജ് കുമാർ എന്ന മണിലാലിന്‍റെ സ്ഥലത്താണ് എടിഎം മെഷീനുണ്ടായിരുന്നത്. മോഷണം പോയ വാഹനവും ഇയാളുടേതാണെന്ന് കണ്ടെത്തിയിരുന്നു.

വ്യാഴാഴ്‌ച രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് എടിഎം കൗണ്ടറിന്‍റെ ഷട്ടർ തകർന്ന് കിടക്കുന്നത് കണ്ടതായും വാഹനം മോഷണം പോയതായും മണിലാൽ മനസിലാക്കിയത്.

പിന്നീട് ബർഹി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണമാരംഭിച്ചു. എടിഎം കൗണ്ടറിനടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കെമിക്കൽ സ്‌പ്രേ ഉപയോഗിച്ചിരുന്നതിനാല്‍ ദൃശ്യങ്ങൾക്ക് വ്യക്തതയില്ല.

also read:Kannur Theft| കണ്ണൂരിൽ പലയിടങ്ങളിലായി വ്യാപക മോഷണം ; ആശങ്ക പരത്തി അജ്ഞാതർ വിലസുന്നു

കണ്ണൂരില്‍ അജ്ഞാതരുടെ വിളയാട്ടം : നാട്ടുകാരിൽ ആശങ്ക പരത്തി കണ്ണൂർ ജില്ലയിലെ പലയിടത്തും അജ്ഞാതർ വിലസുകയാണ്. ഇക്കഴിഞ്ഞ ജൂലൈ രണ്ടാം വാരത്തോടെയാണ് ആലക്കോട് പഞ്ചായത്തിൽ അജ്ഞാതന്‍റെ ശല്യം ആരംഭിച്ചത്.

ജില്ലയിലെ പല പ്രദേശങ്ങളിലുമായി അർധരാത്രി കഴിഞ്ഞാൽ അജ്ഞാതർ ജനലിൽ ശക്തിയായി അടിക്കുകയും വീടിന് പുറത്ത് നിന്ന് ഉറക്കെ 'ഹലോ' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മോഷണവും പതിവായിരിക്കുകയാണ്.

വാതിലിലും ജനലിലും തട്ടിവിളിച്ചും ഭിത്തികളിൽ കരിയോയിൽ തേച്ച കൈപ്പത്തി പതിപ്പിച്ചും ജനൽ പാളികൾ കുത്തി തുറന്നും ബൾബുകൾ ഊരി മാറ്റിയും അങ്ങനെ പല പ്രവര്‍ത്തികളും അജ്ഞാതന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.