ETV Bharat / sports

മോദിയും സച്ചിനും അമിതാഭും എവിടെ?; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി വിജേന്ദര്‍ സിങ്

author img

By ETV Bharat Kerala Team

Published : Dec 23, 2023, 2:02 PM IST

Vijender Singh support Sakshee Malikkh  Vijender Singh In Support Of Wrestlers  WFI election row  Brij Bhushan Saran Singh vs Sakshee Malikkh  Vijender Singh against Narendra Modi  Bajrang Punia returns Padma Shri  ഗുസ്‌തി താരങ്ങള്‍ക്ക് വിജേന്ദര്‍ സിങ് പിന്തുണ  നരേന്ദ്ര മോദിയ്‌ക്ക് എതിരെ വിജേന്ദര്‍ സിങ്  സാക്ഷി മാലിക്കിന് വിജേന്ദര്‍ സിങ്ങിന്‍റെ പിന്തുണ  ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം
Vijender Singh support Sakshee Malikkh amid WFI election row

Vijender Singh support Sakshee Malikkh: സാക്ഷി മാലിക്കിന്‍റെ വിജയം ആഘോഷിച്ചവര്‍ താരത്തിന്‍റെ പ്രയാസ ഘട്ടത്തില്‍ കൂടെയില്ലെന്ന് ബോക്‌സർ വിജേന്ദര്‍ സിങ്.

ന്യൂഡല്‍ഹി: നീതി നിഷേധത്തില്‍ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി ബോക്‌സർ വിജേന്ദര്‍ സിങ്. (Boxer Vijender Singh In Support Of Wrestlers) സാക്ഷി മാലിക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയപ്പോള്‍ അതു ആഘോഷമാക്കിയവര്‍ താരത്തിന്‍റെ പ്രയാസ സമയത്ത് കൂടെയില്ലെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വിജേന്ദര്‍ സിങ് തുറന്നടിച്ചു. റിയോ ഒളിമ്പിക്‌സില്‍ സാക്ഷിയുടെ മെഡല്‍ നേട്ടം ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് വിജേന്ദര്‍ ഇക്കാര്യം എഴുതിയിരിക്കുന്നത്.

(Vijender Singh support Sakshee Malikkh amid WFI election row). ബോക്‌സിങ്ങില്‍ ഇന്ത്യയ്‌ക്കായി ആദ്യ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് വിജേന്ദര്‍ സിങ്. അതേസമയം ഗുസ്‌തി ഫെഡറേഷന്‍റെ തലപ്പത്തേക്ക് ലൈംഗികാതിക്രമ അരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ അനുയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ കനത്ത പ്രതിഷേധത്തിലാണ് താരങ്ങള്‍. ഇതിന്‍റെ ഭാഗമായി സാക്ഷി മാലിക് ഗുസ്‌തിയില്‍ നിന്നും വിരമിച്ചിരുന്നു.

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) ബിസിനസ് പങ്കാളിയായ സഞ്ജയ് സിങ് ഫെഡറേഷന്‍റെ തലപ്പത്ത് എത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളത്തിലാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്‍റെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വച്ച് നിറഞ്ഞ കണ്ണുകളോടെയാണ് 31-കാരി ഗുസ്‌തി മതിയാക്കുന്നതായി അറിയിച്ചത്. ഒളിമ്പിക്‌ ഗുസ്‌തിയില്‍ ഇന്ത്യയ്‌ക്കായി മെഡല്‍ നേടുന്ന ആദ്യ വനിത താരമാണ് സാക്ഷി.

2016-ലെ റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയായിരുന്നു താരം ഇന്ത്യയുടെ അഭിമാനമായത്. പിന്നാലെ തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌ക്കാരം മറ്റൊരു ഒളിമ്പിക് മെഡല്‍ ജേതാവായ ബജ്റംഗ് പുനിയ തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. (Bajrang Punia returns Padma Shri in protest over appoint of WFI chief Sanjay Singh).

പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് തിരികെ നല്‍കാനെത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാലാണ് ആദ്ദേഹത്തിന്‍റെ വസതിക്ക് സമീപമുള്ള കര്‍ത്തവ്യപഥിലെ നടപ്പാതയില്‍ ബജ്റംഗ് പുനിയ പുരസ്‌കാരം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെയാണ് സച്ചിന്‍ അടക്കമുള്ള പ്രമുഖരെ ഉന്നം വച്ചുകൊണ്ടുള്ള വിജേന്ദര്‍ സിങ്ങിന്‍റെ ട്വീറ്റ്.

അതേസമയം തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നല്‍കുന്നതായി ബജ്റംഗ് പുനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് തുറന്ന കത്ത് എഴുതിയിരുന്നു. വനിത ഗുസ്‌തി താരങ്ങൾ അപമാനിക്കപ്പെടുമ്പോൾ പത്മശ്രീ ജേതാവായി ജീവിക്കാനാവില്ല. ബ്രിജ് ഭൂഷണെതിരെ സമരം തുടങ്ങിയ ജനുവരിയിൽ 19 പരാതിക്കാർ ഉണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ അത് 7 ആയി കുറഞ്ഞു. ബ്രിജ് ഭൂഷൺ തന്‍റെ സ്വാധീനം ചെലുത്തി 12 ഗുസ്‌തിക്കാരെ തങ്ങളുടെ പ്രതിഷേധത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിച്ചു എന്നതാണ് ഇതിന്‍റെ അര്‍ത്ഥം എന്നും താരം തന്‍റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ: നീതി നിഷേധത്തില്‍ പ്രതിഷേധം കത്തുന്നു; പത്മശ്രീ പുരസ്‌കാരം തെരുവില്‍ ഉപേക്ഷിച്ച് ബജ്റംഗ് പുനിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.