ETV Bharat / sports

'ഷമി, സിറാജ്, ബുംറ ത്രയം അവര്‍ക്ക് താഴെ' ; ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് നിര ഇതെന്ന് ദാദ

author img

By ETV Bharat Kerala Team

Published : Nov 11, 2023, 6:03 PM IST

Sourav Ganguly on Mohammed Shami : ഏകദിന ലോകകപ്പിന്‍റെ തുടക്കം മുതല്‍ തന്നെ മുഹമ്മദ് ഷമിയെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് സൗരവ് ഗാംഗുലി

Sourav Ganguly  Mohammed Shami  Mohammed Siraj  Jasprit Bumrah  Indian Cricket Team  Sourav Ganguly on Indian Bowling Unit  Cricket World Cup 2023  സൗരവ് ഗാംഗുലി  ജസ്‌പ്രീത് ബുംറ  ഏകദിന ലോകകപ്പ് 2023
Sourav Ganguly on Mohammed Shami Mohammed Siraj Jasprit Bumrah

മുംബൈ : സ്വന്തം മണ്ണില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മിന്നും കുതിപ്പാണ് ഇന്ത്യ (Indian Cricket Team) നടത്തുന്നത്. കളിച്ച എട്ട് മത്സരങ്ങളിലും ഓള്‍ റൗണ്ടിങ് മികവുമായി ജയിച്ച് കയറാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കരുത്തുറ്റ ബാറ്റിങ് നിരയ്‌ക്കപ്പുറം മുഹമ്മദ് ഷമി (Mohammed Shami), മുഹമ്മദ് സിറാജ് (Mohammed Siraj), ജസ്പ്രീത് ബുംറ (Jasprit Bumrah) എന്നിവരടങ്ങുന്ന പേസ് ആക്രമണമാണ് ഇന്ത്യയുടെ കരുത്ത്.

കളിച്ച എട്ട് മത്സരങ്ങളില്‍ നിന്നായി 41 വിക്കറ്റുകളാണ് മൂവരും ചേര്‍ന്ന് എറിഞ്ഞിട്ടിട്ടുള്ളത്. ഇതോടെ ഷമി, സിറാജ്, ബുംറ ത്രയം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് യൂണിറ്റെന്ന ആരാധകരുടെയും വിദഗ്‌ധരുടേയും പ്രശംസയും പിടിച്ചുപറ്റി. എന്നാല്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പേസ് ആക്രമണം ഇതാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി പറയുന്നത് (Sourav Ganguly on Indian Bowling Unit In Cricket World Cup 2023).

ഒരു അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ.... "ഏകദിനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ആക്രമണമാണിതെന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം 2003-ലെ ലോകകപ്പില്‍ (ആശിഷ്) നെഹ്‌റ, സഹീർ (ഖാൻ), (ജവഗൽ) ശ്രീനാഥ് എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.

എന്നാൽ , ബുംറയും ഷമിയും സിറാജും ബോൾ ചെയ്യുന്നത് കാണുന്നതുതന്നെ ആവേശകരമാണ്. ബുംറ ഉണ്ടാകുമ്പോള്‍ പേസ് യൂണിറ്റിന്‍റെ കരുത്തില്‍ വലിയ വ്യത്യാസമാണുണ്ടാവുന്നത്" - 2003-ലെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചിരുന്ന ഗാംഗുലി പറഞ്ഞു.

ALSO READ: 'ആ നിമിഷം ഒരിക്കലും മറക്കില്ല'; ലോകകപ്പില്‍ പാകിസ്ഥാനെതിരായ വിജയം സ്‌പെഷ്യലെന്ന് അഫ്‌ഗാന്‍ കോച്ച്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഷമിയ്‌ക്ക് സ്ഥാനമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയാണ് താരത്തിന് അവസരം ലഭിച്ചത്. പിന്നീട് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി ഷമി മാറുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ തന്നെ ഷമിയെ ടീമിൽ ഉൾപ്പെടുത്തണമായിരുന്നുവെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു (Sourav Ganguly on Mohammed Shami). കളിച്ച ഓരോ മത്സരങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാന്‍ ഷമിയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയുടെ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇനി റാഷിദ് ഖാന്‍ മാത്രമല്ല അഫ്‌ഗാന്‍ ; സ്വപ്‌നക്കുതിപ്പിന് പിന്നില്‍ ടീം വര്‍ക്ക്

ഇന്ത്യ സ്ക്വാഡ് ഏകദിന ലോകകപ്പ് 2023 : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.