ETV Bharat / crime

സുനാമി ഇറച്ചി പിടികൂടിയ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; ഹോട്ടലുകള്‍ക്കെതിരെയും നടപടി

author img

By

Published : Jan 25, 2023, 1:20 PM IST

കളമശ്ശേരിയില്‍ സുമാനി ഇറച്ചി വില്‍പ്പന നടത്തിയ കേസിലെ പ്രതി ജുനൈസ് കുറ്റം സമ്മതം നടത്തിയതായി പൊലീസ്. ഇറച്ചി വാങ്ങിയ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കും. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വിശദമായ അന്വേഷണത്തിന് ശേഷം ഹോട്ടലുകളുടെ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പൊലീസ്.

Stale meat selling in Kalamasseri updates  Stale meat selling  Stale meat selling in Kalamasseri  സുനാമി ഇറച്ചി പിടികൂടിയ സംഭവം  കളമശ്ശേരിയില്‍ സുമാനി ഇറച്ചി  സുമാനി ഇറച്ചി വില്‍പ്പന
സുനാമി ഇറച്ചി വില്‍പ്പന നടത്തിയ കേസിലെ പ്രതികള്‍
സുനാമി വില്‍പ്പന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എറണാകുളം: കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി വാങ്ങിയ കൊച്ചിയിലെ ഹോട്ടലുകൾക്കെതിരെയും നടപടിയെടുക്കും. വിഷയത്തില്‍ പ്രതികളുടെ മൊഴിയിൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും തുടർ നടപടി.

കുറഞ്ഞ വിലയിലാണ് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി ഹോട്ടലുകള്‍ വാങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഹോട്ടലുകളിലേക്കും നീങ്ങുന്നത്. അതേ സമയം റിമാന്‍റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിക്കും.

മുഖ്യപ്രതിയായ മണ്ണാർക്കാട് സ്വദേശി ജുനൈസ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾക്കെതിരെ മണ്ണാർക്കാട് സ്റ്റേഷനിൽ 5 കേസുകളാണ് നിലവിലുള്ളത്. ഈ കേസിന്‍റെ വിശദാംശങ്ങൾ മണ്ണാര്‍ക്കാട് പൊലീസില്‍ നിന്ന് കളമശ്ശേരി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതി ജുനൈസ് കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി ആണെന്ന് അറിഞ്ഞാണ് തമിഴ് നാട്ടിൽ നിന്നും വിപണത്തിനായി ഇറച്ചി കൊണ്ടുവന്നതെന്നാണ് പ്രതി മൊഴി നൽകിയത്. പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാനാണ് ഉദ്യേശിക്കുന്നത്.

പഴകിയ ഇറച്ചി വാങ്ങിയ ഹോട്ടലുകളുടെ പേര് വിവരം പുറത്ത് വിട്ട നഗരസഭയുടെ നടപടിക്കെതിരെ ഹോട്ടലുകൾ നിയമ നടപടി തുടങ്ങിയിരുന്നു. ഈ വിഷയത്തിൽ ഇറച്ചി വാങ്ങിയ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ അന്വേഷണം നടത്തിയ ശേഷം പൊലീസും പുറത്ത് വിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ ജീവൻ അപായപ്പെടുത്തുന്ന പ്രവർത്തനത്തിനെതിരായ ഗുരുതര വകുപ്പുകൾ ഉൾപ്പടെയാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ഇറച്ചി വിപണനം നടത്താൻ വീട് വാടകയ്ക്ക് നൽകിയ ഉടമ നിസാറിനെതിരെയും അന്വേഷണം നടത്തും. ഇറച്ചി വിതണ കേന്ദ്രത്തിലെ സഹായി നിസാബിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പതിനൊന്ന് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തിങ്കളാഴ്‌ച മലപ്പുറത്ത് നിന്നാണ് പിടികൂടിയത്.

കളമശ്ശേരി വീട് വാടകയ്ക്ക് എടുത്തായിരുന്നു വില്‍പനയ്ക്കുള്ള ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ ഇറച്ചി ഷവർമ, അൽഫാം ഉൾപ്പടെയുള്ള വിഭവങ്ങൾക്കായി രൂപമാറ്റം വരുത്തിയാണ് കൊച്ചിയിലെ ഹോട്ടലുകളിൽ വിതരണം ചെയ്‌തിരുന്നത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ജനുവരി 12ന് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്.

also read: സുനാമി ഇറച്ചി; പ്രതി ജുനൈസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സുനാമി വില്‍പ്പന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

എറണാകുളം: കളമശ്ശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി വാങ്ങിയ കൊച്ചിയിലെ ഹോട്ടലുകൾക്കെതിരെയും നടപടിയെടുക്കും. വിഷയത്തില്‍ പ്രതികളുടെ മൊഴിയിൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും തുടർ നടപടി.

കുറഞ്ഞ വിലയിലാണ് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി ഹോട്ടലുകള്‍ വാങ്ങിയിരുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഹോട്ടലുകളിലേക്കും നീങ്ങുന്നത്. അതേ സമയം റിമാന്‍റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയെ സമീപിക്കും.

മുഖ്യപ്രതിയായ മണ്ണാർക്കാട് സ്വദേശി ജുനൈസ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാൾക്കെതിരെ മണ്ണാർക്കാട് സ്റ്റേഷനിൽ 5 കേസുകളാണ് നിലവിലുള്ളത്. ഈ കേസിന്‍റെ വിശദാംശങ്ങൾ മണ്ണാര്‍ക്കാട് പൊലീസില്‍ നിന്ന് കളമശ്ശേരി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതി ജുനൈസ് കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് നൽകുന്ന വിവരം. ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി ആണെന്ന് അറിഞ്ഞാണ് തമിഴ് നാട്ടിൽ നിന്നും വിപണത്തിനായി ഇറച്ചി കൊണ്ടുവന്നതെന്നാണ് പ്രതി മൊഴി നൽകിയത്. പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാനാണ് ഉദ്യേശിക്കുന്നത്.

പഴകിയ ഇറച്ചി വാങ്ങിയ ഹോട്ടലുകളുടെ പേര് വിവരം പുറത്ത് വിട്ട നഗരസഭയുടെ നടപടിക്കെതിരെ ഹോട്ടലുകൾ നിയമ നടപടി തുടങ്ങിയിരുന്നു. ഈ വിഷയത്തിൽ ഇറച്ചി വാങ്ങിയ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ അന്വേഷണം നടത്തിയ ശേഷം പൊലീസും പുറത്ത് വിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യ ജീവൻ അപായപ്പെടുത്തുന്ന പ്രവർത്തനത്തിനെതിരായ ഗുരുതര വകുപ്പുകൾ ഉൾപ്പടെയാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ഇറച്ചി വിപണനം നടത്താൻ വീട് വാടകയ്ക്ക് നൽകിയ ഉടമ നിസാറിനെതിരെയും അന്വേഷണം നടത്തും. ഇറച്ചി വിതണ കേന്ദ്രത്തിലെ സഹായി നിസാബിനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പതിനൊന്ന് ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തിങ്കളാഴ്‌ച മലപ്പുറത്ത് നിന്നാണ് പിടികൂടിയത്.

കളമശ്ശേരി വീട് വാടകയ്ക്ക് എടുത്തായിരുന്നു വില്‍പനയ്ക്കുള്ള ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ ഇറച്ചി ഷവർമ, അൽഫാം ഉൾപ്പടെയുള്ള വിഭവങ്ങൾക്കായി രൂപമാറ്റം വരുത്തിയാണ് കൊച്ചിയിലെ ഹോട്ടലുകളിൽ വിതരണം ചെയ്‌തിരുന്നത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ജനുവരി 12ന് ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്.

also read: സുനാമി ഇറച്ചി; പ്രതി ജുനൈസിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.