പത്തനംതിട്ട: തിരുവല്ലയില്‍ വാഹന പരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കഞ്ചാവ് കടത്ത് സംഘത്തിലെ നാലാം പ്രതി പിടിയില്‍. കവിയൂര്‍ സ്വദേശി ഫിലോമോന്‍ സണ്ണിയാണ് (22) അറസ്റ്റിലായത്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. മൂന്നാം പ്രതി ഒളിവിലാണ്. സൈബര്‍സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി പീരൂമേടില്‍ വെച്ച് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ മറ്റ് കേസുകളിലും പ്രതിയാണ്.
തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി ഫെബ്രുവരി രണ്ടിന് രാത്രി ഇരവിപേരൂരില്‍ എത്തിയപ്പോഴാണ് വാഹന പരിശോധനയ്‌ക്കാണ് പൊലീസ് കൈകാണിച്ചത്. അമിതവേഗത്തിലെത്തിയ വാഹനം തിരുവല്ല എസ്‌ഐ അനീഷ് എബ്രഹാമിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു.
Also Read: പുനർവിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം തട്ടിയ പ്രതി പിടിയിൽ
കാറില്‍ രണ്ട് കിലോ കഞ്ചാവ് ഉണ്ടായിരുന്നെന്നും അരക്കിലോ കഞ്ചാവ് ഒന്നാം പ്രതി കാറിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ചെന്നും അരകിലോ പുറമറ്റത്ത് മൂന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ സൂക്ഷിച്ചതായും രണ്ടും നാലും പ്രതികൾ ബാക്കി കഞ്ചാവ് നാലായി പൊതിഞ്ഞു കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചതായും പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.