ETV Bharat / city

തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് വ്യാപക നാശനഷ്‌ടം

author img

By

Published : Nov 14, 2021, 12:59 PM IST

southern kerala heavy rain  southern kerala heavy rain news  heavy rain  heavy rain news  heavy rainfall news  heavy rain southern kerala news  thiruvananthapuram rain latest news  thiruvananthapuram heavy rain news  thiruvananthapuram heavy rain  thiruvananthapuram rain extensive damage  thiruvananthapuram rain extensive damage news  thiruvananthapuram rain damage  thiruvananthapuram rain damage news  തെക്കന്‍ കേരളം മഴ വാര്‍ത്ത  തെക്കന്‍ കേരളം മഴ  മഴ വാര്‍ത്ത  മഴ പുതിയ വാര്‍ത്ത  തിരുവനന്തപുരം മഴ വാര്‍ത്ത  തിരുവനന്തപുരം മഴ  തിരുവനന്തപുരം മഴ നാശനഷ്‌ടം വാര്‍ത്ത  തിരുവനന്തപുരം മഴ നാശനഷ്‌ടം  തിരുവനന്തപുരം കനത്ത മഴ വാര്‍ത്ത  തിരുവനന്തപുരം കനത്ത മഴ  തെക്കന്‍ ജില്ലകള്‍ മഴ വാര്‍ത്ത  തെക്കന്‍ ജില്ലകള്‍ മഴ  മണ്ണിടിച്ചില്‍ വാര്‍ത്ത  വെള്ളക്കെട്ട് വാര്‍ത്ത  പാറശ്ശാല മണ്ണിടിച്ചില്‍ വാര്‍ത്ത  പാറശ്ശാല മണ്ണിടിച്ചില്‍  കളമശ്ശേരി മണ്ണിടിച്ചില്‍ വാര്‍ത്ത  കളമശ്ശേരി മണ്ണിടിച്ചില്‍  പത്തനംതിട്ട മഴ വാര്‍ത്ത  കൊല്ലം മഴ വാര്‍ത്ത  southern kerala rain
തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് വ്യാപക നാശനഷ്‌ടം

തിരുവനന്തപുരത്തും മറ്റ് തെക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. നെയ്യാറ്റിന്‍കര പാലക്കടവില്‍ ഒഴുക്കില്‍പ്പെട്ട നിലയില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി.

രണ്ടു ദിവസമായി തുടരുന്ന അതിശക്തമായ മഴയില്‍ തിരുവനന്തപുരത്ത് വ്യാപക നാശനഷ്‌ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നതോടെ പ്രധാന നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും

കനത്ത മഴമൂലം ശനിയാഴ്‌ച മണ്ണ് വീണ് മൂടിയ പാറശ്ശാല റെയില്‍വേ പാളത്തിലെ മണ്ണ് പൂര്‍ണമായും നീക്കാന്‍ കഴിഞ്ഞില്ല. നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്ക് ശേഷം ഗതാഗതം പുന:സ്ഥാപിക്കാനാണ് ശ്രമം.

കൊല്ലത്തെ കിഴക്കന്‍ മലയോര മേഖലകളിലും മഴയ്ക്ക് ശമനമില്ല. പുനലൂര്‍, പത്തനാപുരം താലൂക്കുകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍ കണ്ട് തെന്മല അമ്പനാട് എസ്റ്റേറ്റിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടലുണ്ടായ ആര്യങ്കാവിലെ കോളനി നിവാസികള്‍ ബന്ധുവീടുകളിലേക്ക് മാറിയതായി അധികൃതര്‍ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ മേഖലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.

തെന്മല അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ 20 സെന്‍റി മീറ്റര്‍ കൂടി ഉയര്‍ത്തി. ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ടയില്‍ കനത്ത മഴ

പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്. നദീ തീരങ്ങളിലും ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ യാത്ര ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

ശക്തമായ മഴയില്‍ കൈപ്പട്ടൂര്‍ പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു. അടൂര്‍, ഏനാത്ത്, മണ്ണടി മേഖലകളില്‍ വെള്ളക്കെട്ടുണ്ടായി. എംസി റോഡില്‍ പുതുശ്ശേരി ഭാഗത്തും വെള്ളം കയറിട്ടുണ്ട്.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി അണക്കെട്ട് ഞായറാഴ്‌ച ഉച്ചയ്ക്ക് തുറക്കും. രണ്ടുമണിക്ക് ഒരു ഷട്ടര്‍ 40 സെന്‍റി മീറ്ററായി ഉയര്‍ത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.74 അടിയായി ഉയര്‍ന്നു. 2399.03 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

മഴക്കൊപ്പം മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പാദനം കുറച്ചതും ജലനിരപ്പ് ഉയരാന്‍ കാരണമായി. ഒരു ജനറേറ്റര്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നിട്ടുണ്ട്.

Also read: നാഗർകോവിൽ റെയിൽവെ ലൈനിൽ വീണ്ടും മണ്ണിടിച്ചിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.