ETV Bharat / bharat

ജിഎസ്‌ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി ; അഞ്ചംഗ സംഘത്തിലെ 4 പേർ പിടിയിൽ

author img

By

Published : Jul 6, 2023, 8:06 AM IST

Updated : Jul 6, 2023, 3:48 PM IST

telangana  shop owner and three others kidnap gst officials  hyderabad  hyderabad telangana  kidnap  hyderabad kidnap  ഹൈദരാബാദ്  ഹൈദരാബാദ് തട്ടിക്കൊണ്ടുപോകൽ  ജിഎസ്‌ടി  gst  ജിഎസ്‌ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി  തട്ടിക്കൊണ്ടുപോകൽ  kidnapped  കൃഷ്‌ണനഗർ  ഹൈദരാബാദ് തെലങ്കാന  crime news  ജിഎസ്‌ടി ഉദ്യോഗസ്ഥർ
ജിഎസ്‌ടി

പ്രതികളായ ഫിറോസ്, മുസിബ്, ഇംതിയാസ് എന്നിവരും സംഘത്തിലെ മറ്റൊരാളും പിടിയിൽ. വ്യാജ ജിഎസ്‌ടിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥരെയാണ് തട്ടിക്കൊണ്ടുപോയത്

ഹൈദരാബാദ് : കേന്ദ്ര ജിഎസ്‌ടി ഇന്‍റലിജൻസ് വകുപ്പ് (Central GST Intelligence Department ) ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയ (kidnapped), അഞ്ചംഗ സംഘത്തിലെ നാല് പേര്‍ പൊലീസിന്‍റെ പിടിയില്‍. വ്യാജ ജിഎസ്‌ടിയുമായി (GST) ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി കൃഷ്‌ണനഗറിലെ (Krishna Nagar) സ്ക്രാപ്പ്, വെൽഡിങ് ഷോപ്പ് പരിശോധിക്കാൻ എത്തിയ രണ്ട് ഉദ്യോഗസ്ഥരെയാണ് കടയുടമയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടത്. ജിഎസ്‌ടി ഉദ്യോഗസ്ഥരായ മണി ശർമ (Mani Sharma), ആനന്ദ് (Anand) എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.

ഫിറോസ് (Firoz), മുസിബ് (Muzib), ഇംതിയാസ് (Imtiyaz) എന്നിവരും സംഘത്തിലെ മറ്റൊരാളും കേസിൽ പിടിയിലായി. മറ്റൊരു പ്രതിയായ ഖയ്യൂം (Qayyum) ഒളിവിലാണ്. ഇവരെ ബലമായി വാഹനത്തിൽ കയറ്റുകയും മർദിക്കുകയുമായിരുന്നു. വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ മണി ശർമ വാഹനത്തിലിരുന്നുകൊണ്ട് തന്നെ തന്ത്രപരമായി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

ജിഎസ്‌ടി ഉദ്യോഗസ്ഥരുടെ (GST officials) ലൊക്കേഷനുകൾ പൊലീസ് ട്രാക്ക് ചെയ്‌തു. തുടർന്ന് ഇവർ രാജീവ്ചൗക്കിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. മണിക്കുറൂകൾക്കുള്ളിൽ ഇരുവരെയും കണ്ടെത്തുകയും നാല് പ്രതികളെ പിടികൂടുകയുമായിരുന്നു. മറ്റൊരു പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ 10:30നാണ് സെൻട്രൽ ജിഎസ്‌ടി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സായ് ശ്രീ (DCP Sai Sri) പറഞ്ഞു.

ജിഎസ്‌ടി ബില്‍ ആവശ്യപ്പെട്ടതിന് മർദനം : കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ജിഎസ്‌ടി ബില്‍ ചോദിച്ചതിന് സൈനികനെയും മകനെയും മര്‍ദിച്ചതായി പരാതി ഉയർന്നിരുന്നു. ദീപാവലി ദിനത്തിൽ പടക്കങ്ങൾ വാങ്ങിയതിന് ശേഷം ജിഎസ്‌ടി ബില്‍ ആവശ്യപ്പെട്ടതിനാണ് സൈനിക ഉദ്യോഗസ്ഥനെയും മകനെയും മര്‍ദിച്ചത്. ജാര്‍ഖണ്ഡിലെ റാഞ്ചിയിലായിരുന്നു (Ranchi) സംഭവം.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി മർദിച്ചു എന്നാണ് പരാതി. റാഞ്ചിയിലെ ഗോണ്ട പൊലീസ് സ്റ്റേഷനില്‍ സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ സിങ്ങിന്‍റെ മകന്‍ ഇഷാന്‍ സിങ്ങാണ് പരാതി നൽകിയത്. കടയുടമ വിമല്‍ സിംഘാനിയുടെ നിര്‍ദേശ പ്രകാരം 15ലധികം ആളുകള്‍ തന്നെയും പിതാവിനേയും മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

Read More : പടക്കങ്ങള്‍ക്ക് ജിഎസ്‌ടി ബില്ല് ചോദിച്ചതിന് സൈനികനെയും മകനെയും മര്‍ദിച്ചെന്ന് പരാതി

ജിഎസ്‌ടി ബില്‍ ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ ഉപഭോക്താക്കൾക്ക് ജിഎസ്‌ടി ബില്ലൊന്നും നൽകാറില്ലെന്നായിരുന്നു കടയുടമയുടെ മറുപടി. ജിഎസ്‌ടി ബില്‍ ലഭിക്കാതെ തങ്ങള്‍ പോകില്ലെന്ന് പറഞ്ഞതോടെയാണ് ഇരുവരെയും സംഘം മര്‍ദിച്ചത്. കേണൽ പടക്കങ്ങളുടെ ബില്ലില്‍ കിഴിവ് ആവശ്യപ്പെട്ടെന്നും അത് നല്‍കാതെ വന്നപ്പോള്‍ അദ്ദേഹവും മകനും മോശമായി പെരുമാറി എന്നും ആരോപിച്ച് കടയിലെ ജീവനക്കാരനായ രാജേന്ദ്രയും പരാതി നൽകിയിരുന്നു.

Last Updated :Jul 6, 2023, 3:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.