ETV Bharat / bharat

രാജ്യത്ത് ആസിഡ് ആക്രമണം പെരുകുന്നു; കൂടുതലും ബെംഗളൂരുവിലും ഡല്‍ഹിയിലും

author img

By ETV Bharat Kerala Team

Published : Dec 11, 2023, 4:08 PM IST

Acid Attack Cases: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ ബെംഗളൂരുവില്‍. രണ്ടാം സ്ഥാനത്ത് ഡല്‍ഹി. കണക്കുകള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം റെക്കോര്‍ഡ്‌ ബ്യൂറോ.

Reports Released By National Crime Records Bureau  Acid Attack Cases  Highest Acid Attack Cases Reported In Bengaluru  National Crime Records Bureau  NCRB  ആസിഡ് ആക്രമണം  ആസിഡ് ആക്രമണ കേസുകള്‍  ബെംഗളൂരുവിലെ ആസിഡ് ആക്രമണം  ഡല്‍ഹി ആസിഡ് ആക്രമണം  എന്‍സിആര്‍ബി  മുഖ്യമന്ത്രി സിദ്ധരാമയ്യ  കര്‍ണാടക മുഖ്യമന്ത്രി  കര്‍ണാടകയിലെ ആസിഡ് ആക്രമണങ്ങള്‍  Siddaramaiah
Acid Attack Cases; Reports Released By National Crime Records Bureau

ബെംഗളൂരു: രാജ്യത്ത് ഏറ്റവും അധികം ആസിഡ് ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെംഗളൂരുവിലെന്ന് റിപ്പോര്‍ട്ട്. 2022ല്‍ എട്ട് ആസിഡ് ആക്രമണ കേസുകളാണ് ബെംഗളൂരുവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് (എൻസിആർബി) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത് (National Crime Records Bureau (NCRB).

രണ്ടാം സ്ഥാനം ഡല്‍ഹിക്ക്: ഡല്‍ഹിയാണ് ആസിഡ് ആക്രമണ കേസില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഏഴ്‌ പേരാണ് ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തില്‍ ഇരകളായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് അഹമ്മദാബാദാണ്. 2022ല്‍ മാത്രം അഞ്ച് പേര്‍ക്കെതിരെയാണ് അഹമ്മദാബാദില്‍ മാത്രം ആസിഡ് ആക്രമണം ഉണ്ടായിട്ടുള്ളത് (Delhi Acid Attack).

ആസിഡ് ആക്രമണ ശ്രമങ്ങള്‍: എന്‍സിആര്‍ബിയുടെ കണക്കുകള്‍ അനുസരിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം ആസിഡ് ആക്രമണ ശ്രമത്തിനുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സ്‌ത്രീകള്‍ക്കെതിരെയാണ് ആക്രമണ ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതു കൂടാതെ ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലുമായി നാല് പേര്‍ക്കെതിരെ ആക്രമണത്തിന് ശ്രമം നടന്നതായും എന്‍സിആര്‍ബി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

കാമാക്ഷിപാളയത്തെ ആക്രമണം: കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ കാമാക്ഷിപാളയത്ത് വച്ച് ഒരു യുവതിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായി. 24 കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രണയം നിരസിച്ചതിനാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത് (Bangalore Acid Attack).

പ്രതിയായ യുവാവിനെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരസിച്ചതോടെയാണ് സംഭവം. കാമാക്ഷിപാളയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു ആക്രമണം. രാവിലെ ജോലിയ്‌ക്ക് പോകുമ്പോഴാണ് പിന്നാലെത്തിയ യുവാവ് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചത്.

സംഭവത്തില്‍ യുവതി കാമാക്ഷിപാളയം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ യുവാവിനെ അറസ്റ്റ് ചെയ്‌തു. ആക്രമണത്തിന് പിന്നാലെ തിരുവണ്ണാമലയിലെ ആശ്രമത്തില്‍ സ്വാമിയുടെ വേഷത്തില്‍ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. സംഭവത്തിന് പിന്നാലെ ഇക്കഴിഞ്ഞ ജൂണില്‍ ഇരയായ യുവതിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുകയും ചെയ്‌തു (Karnataka CM Siddaramaiah).

വിവാഹിതയ്‌ക്ക് നേരെയും ആസിഡ്: 2022 ജൂണില്‍ ബെംഗളൂരുവിലെ സരക്കിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ചന്ദനത്തിരി നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. അതേ കമ്പനിയിലെ ജീവനക്കാരന്‍ തന്നെയാണ് കേസിലെ പ്രതി.

വിവാഹിതയായ യുവതിക്ക് രണ്ട് മക്കളുമുണ്ട്. യുവതിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നു. എന്നാല്‍ യുവാവിന്‍റെ ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് യുവതി ആക്രമണത്തിന് ഇരയായത്. ടോയ്‌ലറ്റ് ക്ലീനറില്‍ ആസിഡ് കലര്‍ത്തിയ ലായനി ഇയാള്‍ യുവതിക്ക് നേരെ ഒഴിക്കുകയായിരുന്നു.

ആക്രമണത്തില്‍ യുവതിയുടെ കണ്ണിനും മുഖത്തും ഗുരുതര പരിക്കേറ്റു. യുവതിയെ ഉടന്‍ തന്നെ സഞ്ജയ്‌ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ യുവാവ് ഓടി രക്ഷപ്പെട്ടു. എന്നാല്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒരു മണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

also read: പീഡന പരാതി പിന്‍വലിച്ചില്ല, പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ ശേഷം 54കാരന്‍റെ ആത്മഹത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.