കേരളം

kerala

കട്ടപ്പന ഇരട്ട കൊലപാതകത്തില്‍ പൊലീസിനെ വലച്ച് നിധീഷിന്‍റെ മൊഴി വൈരുദ്ധ്യം

By ETV Bharat Kerala Team

Published : Mar 11, 2024, 12:55 PM IST

കട്ടപ്പനയിലെ വർക്ക് ഷോപ്പിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്‌ണുവിൻ്റെ അച്ഛനെയും സഹോദരിയുടെയും നിതീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് കുറ്റം പ്രതി സമ്മതിച്ചത്.

കട്ടപ്പന ഇരട്ട കൊലപാതകം  Kattapana Dubble Murder Case  Kattapana Dubble Murder  കട്ടപ്പന ഇരട്ട കൊലപാതക കേസ്
Kattapana Dubble Murder Case Evidence Collection

ഇടുക്കി : കട്ടപ്പനയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി മൊഴി മാറ്റി പറയുന്നത് പൊലീസിന് വലിയ വെല്ലുവിളിയാവുന്നു. നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ലാണ് കുഞ്ഞിന്‍റെ അച്ഛൻ നിധീഷ് ഭാര്യാപിതാവിന്‍റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ( Kattapana Dubble Murder Case).

കൊലപാതകത്തിന് ശേഷം മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിധീഷ് ആദ്യം നൽകിയ മൊഴി. തെളിവെടുപ്പിനിടെ നിധീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിധീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്‌ണു ഈ കാര്യം നിഷേധിച്ചു.(Kattapana Dubble Murder അതിനാൽ വിഷ്‌ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കട്ടപ്പനയിലെ വർക്ക് ഷോപ്പിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്‌ണുവിൻ്റെ അച്ഛനെയും സഹോദരിയുടെയും നിതീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് കുറ്റം പ്രതി സമ്മതിച്ചത്. കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിനുള്ളിലാണ് വിഷ്‌ണുവിന്‍റെ അച്ഛൻ വിജയനെ കൊലപ്പെടുത്തിയ കുഴിച്ചിട്ടതെന്ന് പ്രതി പറഞ്ഞു. കുഞ്ഞിനെനെ മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിന് സമീപം കുഴിച്ചിട്ടുവെന്നുമായിരുന്നു നിധീഷ് പൊലീന് നൽകിയ മൊഴി.

നിധീഷ് ആഭിചാര ക്രിയകൾ ചെയ്യാറുണ്ടെന്നും അതിന്‍റെ ഭാഗമായാണോ ഈ ഇരട്ട കൊലപാതമെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നവജാത ശിശുവിനെയും വിജയനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ നിധീഷ്, വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്‌ണു എന്നിങ്ങനെ മൂന്നു പ്രതികളാണുള്ളത്.

വിജയനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് വിശദീകരിച്ചിരുന്നു. വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ചാണെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. നവജാത ശിശുവിനെ കൊന്ന കേസിൽ നിധീഷ്, വിജയൻ, മകൻ വിഷ്‌ണു എന്നിവരാണ് പ്രതികൾ.

നിധീഷ് പൊലീസിന് കാണിച്ച് കൊടുത്ത ഭാഗം കുഴിച്ചു പരിശോധിച്ചപ്പോഴാണ് അധികം ആഴത്തിൽ അല്ലാതെ എടുത്ത കുഴിയിൽ ബേസ്ബോർഡ് പെട്ടിയിൽ ആക്കി, മൂന്നായി മടക്കിയ നിലയിലാണ് വിജയന്‍റെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. വസ്ത്രങ്ങളുടെ അവശിഷ്‌ടങ്ങളും കണ്ടെത്തിയിരുന്നു. പ്രാഥമിക പോസ്റ്റ്‌മാർട്ടത്തിന് ശേഷം ശാസ്ത്രീയ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്‌ക്ക് മാറ്റിയിരുന്നു. നിധീഷിനെയും മറ്റ് പ്രതികളെയും വിശദമായി ചോദ്യം ചെയ്യും.

Also read : കട്ടപ്പന ഇരട്ട കൊലപാതകം; വിജയന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

ABOUT THE AUTHOR

...view details