മുംബൈ:കഴിഞ്ഞ മിനി ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടിയ്‌ക്ക് വാങ്ങിയതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന റെക്കോഡുമായാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 17-ാം സീസണില്‍ കളിക്കാന്‍ എത്തിയത്. എന്നാല്‍ സീസണില്‍ കൊല്‍ക്കത്ത രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ തന്‍റെ മികവിനൊത്ത പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിനായിട്ടില്ല. ഒരു വിക്കറ്റ് പോലും വീഴ്‌ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, താരം നല്ല അടി വാങ്ങുകയും ചെയ്‌തു.
രണ്ട് മത്സരങ്ങളിലുമായി എറിഞ്ഞ എട്ട് ഓവറുകളില്‍ നിന്നും 100 റണ്‍സാണ് താരം വഴങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 53 റണ്‍സായിരുന്നു സ്റ്റാര്‍ക്ക് വിട്ടുനല്‍കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ രണ്ടാമത്തെ കളിയില്‍ 47 റണ്‍സും 34-കാരനെതിരെ എതിര്‍ ബാറ്റര്‍മാര്‍ കണ്ടെത്തി.
ഇപ്പോഴിതാ ഐപിഎല്ലില്‍ സ്റ്റാര്‍ക്കിന് തിളങ്ങാന്‍ കഴിയാത്തതിന്‍റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. പന്ത് സ്വിംഗ് ചെയ്യുമ്പോൾ ഏറ്റവും അപകടകാരിയായ ബോളറാണ് സ്റ്റാര്‍ക്ക്. എന്നാല്‍ പിച്ചുകള്‍ അനുകൂലമല്ലാത്തതോടെ അല്ലെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തിലെ പരിചയക്കുറവോ ആണ് സ്റ്റാര്‍ക്കിന് തിരിച്ചടിയാവുന്നതെന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.
"പന്ത് സ്വിംഗ് ചെയ്യുമ്പോൾ സ്റ്റാർക്ക് ഏറ്റവും അപകടകാരിയാണ്. ആ ലൂപ്പിംഗ് സ്വിംഗ് വലംകൈ ബാറ്റര്‍മാര്‍ക്ക് എതിരെയാണെങ്കില്‍ അതു മാരകമായേക്കാം. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എനിക്കത് കാണാന്‍ കഴിഞ്ഞില്ല.