കേരളം

kerala

ഉത്തര്‍പ്രദേശില്‍ ദുരഭിമാന കൊല; 'പ്രണയ ബന്ധം അവസാനിപ്പിച്ചില്ല'; മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

By ETV Bharat Kerala Team

Published : Feb 13, 2024, 10:14 PM IST

ഉത്തര്‍പ്രദേശില്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. കൊലപാതകത്തിന് പദ്ധതിയിട്ടിട്ട് ഒരുമാസം. കാമുകനെതിരെ പരാതി നല്‍കി പെണ്‍കുട്ടിയുടെ മാതാവ്. തെളിവുകള്‍ നശിപ്പിക്കാന്‍ പിതാവിന്‍റെ ശ്രമം.

Honour Killing In UP  ദുരഭിമാന കൊല  മകളെ കൊലപ്പെടുത്തി പിതാവ്  യുപി കൊലപാതകം  Father Killed Daughter UP
Father Arrested In Daughter's Murder Case In UP

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാന കൊല. സിദ്ധാര്‍ഥനഗറില്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. സിദ്ധാര്‍ഥ നഗര്‍ സ്വദേശിയായ പ്രഹ്ലാദാണ് അറസ്റ്റിലായത്. ഗ്രാമവാസിയായ യുവാവിനെ പ്രണയിച്ചതിനെ തുടര്‍ന്നാണ് പിതാവ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഫ്രെബ്രുവരി 10നാണ് കേസിനാസ്‌പദമായ സംഭവം. ഗ്രാമത്തിന് സമീപത്താണ് 17കാരിയായ മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ അതേ ഗ്രാമത്തിലുള്ള അങ്കിത് ഉപാധ്യായ എന്ന യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. മകളുമായി പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി ഉപാധ്യായയാണെന്നും അമ്മ ആരോപിച്ചു. അമ്മയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതല്‍ അന്വേഷണം നടന്നതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.

കേസില്‍ അന്വേഷണം ഈര്‍ജിതമാക്കിയതോടെയാണ് കുറ്റകൃത്യം നടത്തിയത് പിതാവാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ അജിത് ഉപധ്യായയെ കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച പൊലീസ് പിതാവ് പ്രഹ്ലാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ക്രൂര കൊലപാതകം:അജിത് ഉപാധ്യായയുമായി മകള്‍ പ്രണയത്തിലാണെന്ന് മനസിലാക്കിയ കുടുംബം അതിനെ എതിര്‍ത്തിരുന്നു. പിതാവിന് മകളുടെ ബന്ധത്തിനോട് താത്‌പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മകളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പിതാവ് ഏറെ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ മകള്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നില്ല.

ഇതേ തുടര്‍ന്ന് സ്‌കൂള്‍ വിട്ട് വരുന്ന മകളെ കാത്ത് പിതാവ് വഴിയില്‍ നിന്നു. റോഡില്‍ നിന്നും മകളെ കൂട്ടികൊണ്ടു പോയി വീടിന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. വീണ്ടും വിഷയത്തെ കുറിച്ച് മകളോട് സംസാരിച്ചു. എന്നാല്‍ ഫലമില്ലെന്ന് തിരിച്ചറിഞ്ഞ പിതാവ് അയാളുടെ കഴുത്തില്‍ കിടന്ന മഫ്‌ളര്‍ കൊണ്ട് മകളുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പിതാവ് സ്ഥലം വിടുകയും ചെയ്‌തു.

ഒരു മാസമായിട്ടുള്ള പ്ലാനിങ്: മകള്‍ പ്രണയത്തില്‍ നിന്നും പിന്മാറില്ലെന്ന് മനസിലാക്കിയ പിതാവ് കഴിഞ്ഞ ഒരു മാസമായി മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചിട്ടെന്ന് എസ്‌പി പ്രാചി സിങ് പറഞ്ഞു. ഇതിനായി ഫെബ്രുവരി 9ന് മുംബൈയില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ റയില്‍വേ സ്റ്റേഷനിലെത്തി ടിക്കറ്റെടുത്തു. മുംബൈയിലേക്ക് പോയ സമയത്താണ് മകള്‍ കൊല്ലപ്പെട്ടതെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയായിരുന്നു ഇത്. ടിക്കറ്റെടുത്ത് റയില്‍വേ സ്റ്റേഷനില്‍ ചുറ്റിത്തിരിഞ്ഞ ഇയാള്‍ തൊട്ടടുത്ത ദിവസമാണ് കൃത്യം നടത്തിയത്.

കൊലപാതകത്തിന് പിന്നാലെ സ്വാഭാവിക മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു. ചെറുപയറും കഞ്ഞിയും കൈയില്‍ കരുതിയിരുന്നു ഇയാള്‍. ഇത് കഴിച്ചതിന് പിന്നാലെ ഛര്‍ദിയുണ്ടായാണ് മകള്‍ മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ കൊലപാതകത്തിന് ശേഷം മകളുടെ വായയിലും നിലത്തുമെല്ലാം കഞ്ഞി ഒഴിക്കുകയും ചെയ്‌തു. ആദ്യം ഛര്‍ദിയുണ്ടായാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാല്‍ അന്വേഷണത്തിന് പിന്നാലെ പിതാവ് അറസ്റ്റിലാകുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഫ്‌ളറും പൊലീസ് കണ്ടെടുത്തു.

ABOUT THE AUTHOR

...view details