കേരളം

kerala

കളിക്കാരനും ക്യാപ്‌റ്റനും പരിശീലകനുമായി, എന്നിട്ടും കഷ്‌ടകാലം ; ഭാവിപദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്

By ETV Bharat Kerala Team

Published : Nov 20, 2023, 11:45 AM IST

Rahul Dravid About Future Plans : ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പരിശീലക സ്ഥാനത്തെ ഭാവിയെ കുറിച്ച് രാഹുല്‍ ദ്രാവിഡ്

Cricket World Cup 2023  Rahul Dravid  Rahul Dravid About Future Plans  Rahul Dravid Future In Indian Cricket  India vs Australia Final  ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023  രാഹുല്‍ ദ്രാവിഡ്  രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം  ഇന്ത്യ ഓസ്‌ട്രേലിയ ഫൈനല്‍  രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം
Rahul Dravid About Future Plans

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് (Cricket World Cup 2023) പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ രാഹുല്‍ ദ്രാവിഡ് (Rahul Dravid). ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഇതുവരെയും ആലോചിച്ചിട്ടില്ലെന്ന് ദ്രാവിഡ് പറഞ്ഞു. അഹമ്മദാബാദില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് പിന്നാലെയാണ് ഇന്ത്യന്‍ പരിശീലകന്‍റെ പ്രതികരണം.

കളിക്കാരനായും ക്യാപ്‌റ്റനായും നേടാനാകാത്ത കിരീടം പരിശീലകനായി സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാഹുല്‍ ദ്രാവിഡ്. ദ്രാവിഡ്-രോഹിത് സഖ്യത്തിന് കീഴില്‍ ലോകകപ്പിന്‍റെ ഫൈനല്‍ വരെ മികച്ച പ്രകടനം പുറത്തെടുക്കാനും ടീം ഇന്ത്യയ്‌ക്ക് സാധിച്ചു. എന്നാല്‍, ടീമിന് ഫൈനലില്‍ കാലിടറിയതോടെ ദ്രാവിഡിന്‍റെ മോഹങ്ങളും അവസാനിക്കുകയായിരുന്നു.

ലോകകപ്പിന് തിരശ്ശീല വീണതോടെ രാഹുല്‍ ദ്രാവിഡിന്‍റെയും പരിശീലക സംഘത്തിലെ മറ്റുള്ളവരുടെയും ടീം ഇന്ത്യയുമായുള്ള കരാര്‍ അവസാനിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അടുത്ത ടി20 പരമ്പരയില്‍ വിവിഎസ് ലക്ഷ്‌മണ്‍ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ലോകകപ്പ് കലാശപ്പോരാട്ടത്തിന് ശേഷം മാധ്യമങ്ങളെ കാണാനെത്തിയ ദ്രാവിഡിനോട് ഭാവി പദ്ധതികളെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.

'ഭാവി പദ്ധതികളെ കുറിച്ച് ഇതുവരെയും ഞാന്‍ ചിന്തിച്ചിട്ടില്ല. ലോകകപ്പില്‍ മാത്രമായിരുന്നു ഇതുവരെയുള്ള ശ്രദ്ധയത്രയും. ഓരോ മത്സരങ്ങള്‍ക്ക് വേണ്ടിയും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഭാവിപദ്ധതികളെ കുറിച്ച് ആലോചിച്ചിട്ട് കൂടിയില്ല. അതിന് വേണ്ടി ശ്രമിച്ചിട്ടില്ലെന്നും പറയാം. സമയം കിട്ടുമ്പോള്‍ അതിനെ കുറിച്ച് ആലോചിക്കണം. ഈ ടൂര്‍ണമെന്‍റ് അല്ലാതെ മറ്റൊന്നും ഇതുവരെ എന്‍റെ മനസിലുണ്ടായിരുന്നില്ല'- രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി (Rahul Dravid About Future Plans).

അതേസമയം, ഇന്നലെ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറില്‍ 240 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. വിരാട് കോലി (54), കെഎല്‍ രാഹുല്‍ (63), രോഹിത് ശര്‍മ (47) എന്നിവരൊഴികെ മറ്റാര്‍ക്കും മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല.

Also Read:വിരാട് കോലിയെ വേട്ടയാടുന്ന 'നിര്‍ഭാഗ്യം', നാല് ലോകകപ്പുകളില്‍ ടോപ്‌ സ്കോററായിട്ടും കിരീടം മാത്രം 'കിട്ടാക്കനി'

മറുപടി ബാറ്റിങ്ങില്‍ 43 ഓവറില്‍ ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി. മര്‍നസ് ലബുഷെയ്‌ന്‍ 110 പന്തില്‍ 58 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ABOUT THE AUTHOR

...view details