കേരളം

kerala

'മൂന്ന് ഫോര്‍മാറ്റിലും അവന്‍ തിളങ്ങും'; യുവ താരത്തെ പുകഴ്‌ത്തി ആശിഷ് നെഹ്‌റ

By ETV Bharat Kerala Team

Published : Dec 2, 2023, 6:17 PM IST

Ashish Nehra on Ruturaj Gaikwad: കളിക്കളത്തില്‍ അവശ്വസനീയ പ്രകടനം നടത്തുന്ന താരമാണ് റുതുരാജ് ഗെയ്‌ക്‌വാദെന്ന് ആശിഷ് നെഹ്‌റ.

Ashish Nehra on Ruturaj Gaikwad  Ashish Nehra  Ruturaj Gaikwad  India vs Australia T20I  റുതുരാജ് ഗെയ്‌ക്‌വാദ്  റുതുരാജ് ഗെയ്‌ക്‌വാദിനെക്കുറിച്ച് ആശിഷ് നെഹ്‌റ  ഇന്ത്യ vs ഓസ്‌ട്രേലി ടി20  ആശിഷ് നെഹ്‌റ  റുതുരാജ് ഗെയ്‌ക്‌വാദിനെ പുകഴ്‌ത്തി ആശിഷ് നെഹ്‌റ
Ashish Nehra on Ruturaj Gaikwad India vs Australia T20I

മുംബൈ:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ (India vs Australia T20I) ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് നടത്തുന്നത്. ഗുവാഹത്തിയില്‍ നടന്ന മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങാനും താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ റുതുരാജ് ഗെയ്‌ക്‌വാദിനെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ.

മൂന്ന് ഫോര്‍മാറ്റിനും യോജിച്ച താരമാണ് റുതുരാജ് എന്നാണ് നെഹ്‌റ പറഞ്ഞിരിക്കുന്നത് (Ashish Nehra on Ruturaj Gaikwad). "റുതുരാജ് ഗെയ്‌ക്‌വാദ് എങ്ങനെയുള്ള കളിക്കാരനാണെന്ന് എല്ലാവർക്കും അറിയാം. യശസ്വി ജയ്‌സ്വാളില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ ഗെയിം.

മറ്റ് ഫോര്‍മാറ്റുകളിലെ പോലെ തന്നെ ടി20യിലും നിങ്ങൾക്ക് ദൃഢത ആവശ്യമാണ്. ഫോര്‍മാറ്റ് ഏതായാലും റുതുരാജിന് അതുണ്ട്. അവന്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റ് കളിക്കാരനാണെന്നതില്‍ യാതൊരു സംശയവുമില്ല"- നെഹ്‌റ പറഞ്ഞു.

കളിക്കളത്തില്‍ അവശ്വസനീയ പ്രകടനം നടത്തുന്ന താരമാണ് 26-കാരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ റായ്‌പൂരില്‍ നടന്ന നാലാം ടി20യ്‌ക്ക് പിന്നാലെയാണ് നെഹ്‌റയുടെ വാക്കുകള്‍. മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് വിജയിച്ചിരുന്നു.

ALSO READ: ഷമി ഹീറോ തന്നെ... പക്ഷേ ടീം ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ല... ഇനി ടെസ്റ്റ് മാത്രം...

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സായിരുന്നു നേടിയിരുന്നത്. റിങ്കു സിങ് (29 പന്തില്‍ 46), യശസ്വി ജയ്‌സ്വാള്‍ (28 പന്തില്‍ 37), ജിതേഷ് ശര്‍മ (19 പന്തില്‍ 35), റുതുരാജ് (28 പന്തില്‍ 32) എന്നിവര്‍ ഇന്ത്യയ്‌ക്കായി തിളങ്ങി. ഓസീസിന്‍റെ മറുപടി 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന് 154 റണ്‍സില്‍ അവസാനിച്ചു.

ALSO READ: ഓസീസിന് എതിരെ കളിക്കുമ്പോൾ പാക് താരങ്ങൾ ഉറുദു ഉപയോഗിക്കില്ല... കാരണം ഓസീസ് താരം...

23 പന്തില്‍ 36 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മാത്യൂ വെയ്‌ഡ് ആയിരുന്നു സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ട്രേവിസ് ഹെഡ് (16 പന്തില്‍ 31), മാറ്റ്‌ ഷോര്‍ട്ട് (19 പന്തില്‍ 22) എന്നിവരാണ് പൊരുതാന്‍ നോക്കിയ മറ്റ് താരങ്ങള്‍. നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അക്‌സര്‍ പട്ടേലാണ് ഓസീസിനെ പിടിച്ച് കെട്ടുന്നതില്‍ നിര്‍ണായകമായത്.

വിജയത്തോടെ അഞ്ച് മത്സര പരമ്പരയിലെ ഒരു കളി ബാക്കി നില്‍ക്കെ തന്നെ ഇന്ത്യ പരമ്പര ഉറപ്പിച്ചു. വിശാഖ പട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടന്ന ആദ്യ രണ്ട് ടി20 ഇന്ത്യ നേടിയിരുന്നു. റുതുരാജ് സെഞ്ചുറിയടിച്ച മൂന്നാം മത്സരം പിടിച്ച് ഓസീസ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും റായ്‌പൂരില്‍ തിരിച്ചടിച്ച ഇന്ത്യ 3-1ന് നിലവില്‍ മുന്നിലാണ്. നാളെ ചെന്നൈയിലാണ് പരമ്പരയിലെ അവസാന മത്സരം.

ALSO READ: മകന്‍ കളത്തില്‍; കളി കാണാനെത്തി ദ്രാവിഡും പങ്കാളി വിജേതയും

ABOUT THE AUTHOR

...view details