കേരളം

kerala

'സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു'; കേന്ദ്രത്തിനെതിരെ കെ.എന്‍ ബാലഗോപാല്‍

By

Published : Jul 21, 2022, 3:25 PM IST

നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്‌താവന നടത്തുകയായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

കേന്ദ്രത്തിനെതിരെ കെഎന്‍ ബാലഗോപാല്‍  കേന്ദ്ര നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി  നിയമസഭ സമ്മേളനം പുതിയ വാര്‍ത്ത  kn balagopal against central government  finance minister criticise central govt  കേരളം കടബാധ്യത കെഎന്‍ ബാലഗോപാല്‍  kerala assembly session latest
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു; കേന്ദ്രത്തിനെതിരെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പല വഴികളുപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന താത്പര്യങ്ങളെ ബാധിക്കുന്ന തരത്തില്‍ ഭരണഘടന വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിച്ചും ധന കമ്മിഷന്‍ വഴിയുള്ള ധന കൈമാറ്റത്തില്‍ കുറവ് വരുത്തിയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ വിധേയപ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത് സംസ്ഥാനത്തിന്‍റെ പുരോഗതിയെ അട്ടിമറിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്നും കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചു.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ സംസാരിക്കുന്നു

ഏകദേശം 7,000 കോടിയുടെ റവന്യു കമ്മി ഗ്രാന്‍ഡ് കുറവ് വരുത്തിയതും സംസ്ഥാനത്തിന് ലഭിക്കേണ്ട 12,000 കോടി രൂപയുടെ ജിഎസ്‌ടി നഷ്‌ടപരിഹാരം വിസമ്മതിച്ചതും സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി 3.5 ശതമാനമാക്കി. കിഫ്ബി, സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഗാരന്‍റി സര്‍ക്കാരിന്‍റെ വകയായി വിലയിരുത്തി.

ഇതു മൂലം 3,578 കോടി രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 23,000 കോടി രൂപയുടെ കുറവാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര നിലപാട് മൂലം വന്നിരിക്കുന്നത്. കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടികളിലൂടെ പ്രതിഫലിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ആക്രമണമാണ്.

മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ ഇഡി നീക്കം സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ധനമന്ത്രി ആരോപിച്ചു. രാജ്യത്തിന്‍റെ ഫെഡറല്‍ സാമ്പത്തിക സംവിധാനം തകര്‍ക്കുന്ന നടപടികള്‍ ഗൗരവമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയക്കുമെന്നും ബാലഗോപാല്‍ അറിയിച്ചു. നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് പ്രത്യേക പ്രസ്‌താവന നടത്തുകയായിരുന്നു ധനമന്ത്രി.

Also read: കിഫ്ബി വായ്‌പകള്‍ സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യത: സര്‍ക്കാര്‍ വാദം തള്ളി സി.എ.ജി റിപ്പോര്‍ട്ട്

ABOUT THE AUTHOR

...view details