കേരളം

kerala

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധി ഇഡിക്ക് മുന്‍പില്‍, എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍

By

Published : Jul 21, 2022, 12:54 PM IST

ഉച്ചയ്‌ക്ക്‌ 12.15 ഓടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇഡിക്ക് മുന്‍പില്‍ ഹാജരായത്

national herald case latest  sonia before ed  sonia gandhi ed questioning  sonia gandhi appears before ed  ed question sonia gandhi  sonia gandhi national herald case  സോണിയ ഗാന്ധി ഇഡിക്ക് മുന്‍പില്‍  സോണിയ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് കേസ്  സോണിയ ഗാന്ധി പുതിയ വാര്‍ത്ത  സോണിയ ഗാന്ധി ഇഡി ചോദ്യം ചെയ്യല്‍  സോണിയ ഗാന്ധി നാഷണല്‍ ഹെറാള്‍ഡ് കേസ് ചോദ്യം ചെയ്യല്‍  ഇഡിക്ക് മുന്‍പില്‍ ഹാജരായി സോണിയ ഗാന്ധി
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധി ഇഡിക്ക് മുന്‍പില്‍, എഐസിസി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായി. ഇന്ന്(21.07.2022) ഉച്ചയ്‌ക്ക്‌ 12.15 ഓടെയാണ് സോണിയ ഗാന്ധി ഇഡി ഓഫിസില്‍ എത്തിയത്. പ്രിയങ്ക ഗാന്ധിയും അഭിഭാഷക സംഘവും സോണിയ ഗാന്ധിയെ അനുഗമിച്ചു.

പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ ഇഡി ആസ്ഥാനത്ത് ശക്തമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ള എഐസിസി ആസ്ഥാനത്ത് സോണിയയ്‌ക്ക്‌ പിന്തുണയുമായി പ്രവര്‍ത്തകർ ഒത്തുകൂടിയിരുന്നു. എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.

എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇഡിയെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കൂ എന്ന ബാനർ ഉയര്‍ത്തിപ്പിടിച്ചാണ് എംപിമാര്‍ പ്രതിഷേധിച്ചത്.

ചോദ്യം ചെയ്യല്‍ മൂന്ന് ഘട്ടങ്ങളായി: അസിസ്റ്റന്‍റ് ഡയറക്‌ടര്‍ മോണിക്ക ശര്‍മയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യം ചെയ്യലിനിടെ വിശ്രമ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ അഭിഭാഷകര്‍ക്കൊപ്പം മരുന്നുകളുമായി ഒരാളെ കൂടി ഒപ്പം അനുവദിക്കും.

പ്രിയങ്ക ഗാന്ധിയായിരിക്കും സോണിയക്കൊപ്പം ഉണ്ടാകുകയെന്നാണ് വിവരം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ചോദ്യം ചെയ്യലില്‍ സ്വകാര്യ വിവരങ്ങള്‍, എജെഎല്‍-യങ് ഇന്ത്യ ബന്ധം, എജെഎല്ലും യങ് ഇന്ത്യയുമായുള്ള കോണ്‍ഗ്രസിന്‍റെ ബന്ധം എന്നിവയെ കുറിച്ച് സോണിയയോട് അന്വേഷണ സംഘം ചോദിക്കും.

നേരത്തെ വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും നിരസിച്ച സോണിയ ഗാന്ധി ഇഡി ഓഫിസില്‍ എത്താമെന്ന് അറിയിക്കുകയായിരുന്നു. ജൂൺ എട്ടിനും, ജൂൺ 21നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് ഇഡി നോട്ടിസ് അയച്ചിരുന്നു. എന്നാൽ, കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സോണിയ ഇഡിക്ക് മുന്‍പില്‍ എത്തിയില്ല.

കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ പലതവണ ചോദ്യം ചെയ്‌തിരുന്നു. അഞ്ച് ദിവസങ്ങളിലായി അമ്പതിലേറെ മണിക്കൂറാണ് കോണ്‍ഗ്രസ് നേതാവിനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്‌തത്. അന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു.

അസോസിയറ്റ് ജേണൽ ലിമിറ്റഡിന്‍റെ കീഴില്‍ പ്രവര്‍ത്തിച്ച നാഷണല്‍ ഹെറാള്‍ഡ്‌ പത്രം യങ്‌ ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ്‌ ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് 2013ല്‍ ബിജെപി നേതാവ്‌ സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്.

ABOUT THE AUTHOR

...view details