കേരളം

kerala

Parliament Special Session: പുതിയ തുടക്കം, വനിത സംവരണ ബിൽ നാളെ ലോക്‌സഭയിൽ: സമ്മേളനം പുതിയ പാർലമെന്‍റിൽ

By ETV Bharat Kerala Team

Published : Sep 19, 2023, 7:43 AM IST

Women reservation bill: കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വനിത സംവരണ ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും.

Parliament Special Session  Special Session in new parliament  Special Session in old parliament photo session  women reservation bill cabinet meeting  പുതിയ പാർലമെന്‍റിൽ ഇന്ന് സമ്മേളനം  പാർലമെന്‍റ് പ്രത്യേക സമ്മേളനം  പാർലമെന്‍റ് പ്രത്യേക സമ്മേളനം പഴയ മന്ദിരം  പുതിയ മന്ദിരത്തിൽ പാർലമെന്‍റ് സമ്മേളനം  ഫോട്ടോസെഷൻ പഴയ പാർലമെന്‍റ് മന്ദിരം  വനിത സംവരണ ബിൽ നാളെ ലോക്‌സഭയിൽ
Parliament Special Session

ന്യൂഡൽഹി: വനിത സംവരണ ബിൽ (Women reservation bill) നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. ഇന്നലെ വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിത സംവരണ ബിൽ. ഇന്നലെ വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്‍റ് അനെക്‌സ് മന്ദിരത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് നിർണായക തീരുമാനം.

2010 മാർച്ചിൽ യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് രാജ്യസഭ വനിത സംവരണ ബിൽ പാസാക്കിയിരുന്നു. എന്നാൽ, അന്ന് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്‌പി എന്നീ കക്ഷികള്‍ ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ബില്ലിന്‍റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ പുതിയ മന്ദിരത്തിൽ:ഇന്ന് മുതൽ പുതിയ പാർലമെന്‍റ് മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത് (Special Session in new parliament). ഇതോടെ 1921ൽ നിർമിച്ച പഴയ മന്ദിരം ചരിത്രത്തിന്‍റെ ഭാഗമാകും. ഇന്ന് രാവിലെ 9.30ഓടെ പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിന് സമീപത്ത് വച്ച് ഇരുസഭകളിലെയും അംഗങ്ങളുടെ ഫോട്ടോസെഷൻ നടക്കും.

11.00 മുതല്‍ 12.30 വരെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേരുകയും 12.35-ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുസഭകളിലെയും അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങുകയും ചെയ്യും. 1.15-ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലും പ്രത്യേക സമ്മേളനം (Parliament Special Session) നടക്കും. സെപ്റ്റംബർ 22 വരെയാണ് സമ്മേളനം നടക്കുക.

Also read :PM Modi's Speech At Special Parliament Session : പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറയുന്നത് ഏറെ വൈകാരികതയോടെയെന്ന് പ്രധാനമന്ത്രി

പുതിയ മന്ദിരത്തില്‍ അംഗങ്ങള്‍ക്ക് ഭരണഘടനയുടെ പകർപ്പും സ്‌മാരക നാണയവും നല്‍കും. മേയ് 18ന് പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. പഴയ മന്ദിരത്തില്‍നിന്നുള്ള വിടപറയലിനെക്കുറിച്ച് ഇന്നലെ ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചിരുന്നു. (PM Modi's Speech At special parliament Session).

ഏറെ വൈകാരികതയോടെയാണ് പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറഞ്ഞ് പുതിയതിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതെന്നായിരുന്നു മോദി പറഞ്ഞത്. പുതിയ പാർലമെന്‍റിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും. ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെങ്കിലും ഇത് അങ്ങനെ മറക്കാൻ കഴിയില്ലെന്നും ഇതിന്‍റെ നിർമാണത്തിൽ എന്‍റെ രാജ്യത്തെ ജനങ്ങളുടെ അധ്വാനവും വിയർപ്പുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

'ഈ പാർലമെന്‍റ് മന്ദിരത്തിൽ പ്രതിധ്വനിച്ച പണ്ഡിറ്റ് നെഹ്റുവിന്‍റെ 'ഈ അർധരാത്രിയിൽ...' എന്ന് തുടങ്ങുന്ന പ്രസംഗം എക്കാലവും നമ്മെ പ്രചോദിപ്പിക്കുന്നതാണ്. ജവഹർലാൽ നെഹ്‌റു മുതൽ ലാൽ ബഹദൂർ ശാസ്‌ത്രി, അടൽ ബിഹാരി വാജ്‌പേയ് എന്നിങ്ങനെ ഇന്ത്യയെ കുറിച്ചുള്ള കാഴ്‌ചപ്പാട് അവതരിപ്പിക്കുന്ന നിരവധി നേതാക്കളെ ഈ പാർലമെന്‍റ് കണ്ടിട്ടുണ്ട്. 7,500-ലധികം അംഗങ്ങൾ ഇരുസഭകളിലും ഇതുവരെ ഉണ്ടായിട്ടുണ്ട്.

2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജിഎസ്‌ടി,വൺ റാങ്ക് വൺ പെൻഷൻ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10% സംവരണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഈ പാർലമെന്‍റ് സാക്ഷ്യം വഹിച്ചു. വെറും നാല് എംപിമാരുള്ള പാർട്ടി അധികാരത്തിൽ ഇരുന്നതിനും നൂറിലധികം എംപിമാരുള്ള പാർട്ടി പ്രതിപക്ഷത്തിരുന്നതിനും ഇതേ പാർലമെന്‍റ് തന്നെ വേദിയായി' - പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details