കേരളം

kerala

ഗവര്‍ണറുടെ വസതിയ്‌ക്ക് ബോംബ് ഭീഷണി, ഫോണ്‍ വിളി ബെംഗളൂരു എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക്

By ETV Bharat Kerala Team

Published : Dec 12, 2023, 1:20 PM IST

Karnataka Raj Bhavan Gets Bomb Threat Call: ബെംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന് ബോംബ് ഭീഷണി.

Bomb Threat Call  Karnataka Raj Bhavan Bomb Threat Call  Karnataka Bomb Threat Call  Bengaluru Bomb Threat Call  Fake Bomb Threat  ബോംബ് ഭീഷണി  കര്‍ണാടക രാജ്‌ഭവന്‍ ബോംബ് ഭീഷണി  വ്യാജ ബോംബ് ഭീഷണി  ബെംഗളൂരു ബോംബ് ഭീഷണി  ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്‌ക്ക് ബോംബ് ഭീഷണി
Karnataka Raj Bhavan Gets Bomb Threat Call

ബെംഗളൂരു:കര്‍ണാടകയില്‍ ബെംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്‌ക്ക് ബോംബ് ഭീഷണി (Karnataka Raj Bhavan Receives Bomb Threat Call From Unknown Number). കഴിഞ്ഞ ദിവസം കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഐഎയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ (ഡിസംബര്‍ 11) രാത്രയിലാണ് എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ ലഭിക്കുന്നത്. രാജ്‌ഭവന്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടായിരുന്നു വിളിച്ച വ്യക്തി എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നാലെ തന്നെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ വിവരം ബെംഗളൂരു പൊലീസിന് കൈമാറി.

ഉടൻ തന്നെ ബെംഗളൂരു സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ള സംഘം ഗവര്‍ണറുടെ വസതിയായ രാജ്‌ഭവനില്‍ എത്തി പരിശോധന നടത്തി. വിശദമായി നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ, ഈ മാസം ആദ്യം ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇ മെയില്‍ സന്ദേശം വഴിയാണ് നഗരത്തിലെ സ്കൂളുകളിലേക്ക് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ബോംബ് സ്ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭീഷണികളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. നാഷണൽ, വിദ്യാശിൽപ, എൻപിഎസ്, ബസവേശ്വര നഗറിലെ കാർമൽ സ്‌കൂളുകൾ, ഹെബ്ബഗോഡിയിലെ എബനേസർ തുടങ്ങിയ 44 സ്കൂളുകളിലേക്കായിരുന്നു ബോംബ് ഭീഷണി സന്ദേശമെത്തിയത്.

ബോംബ് ഭീഷണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുട്ടികളെ തിരികെ വിളിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ സ്കൂളുകളിലേക്ക് എത്തി. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കൾക്കൊപ്പവുമാണ് സ്കൂള്‍ അധികൃതര്‍ വീടുകളിലേക്ക് പറഞ്ഞുവിട്ടത്.

അതേസമയം, കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്രാവശ്യം ബോംബ് ഭീഷണിയെ കുറിച്ചുള്ള സന്ദേശം ഗൗരവമായി എടുത്താണ് പരിശോധന നടത്തിയത്. ബോംബ് ഭീഷണി സംബന്ധിച്ച ഇമെയിൽ പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര വ്യക്തമാക്കിയിരുന്നു. ഇ മെയില്‍ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി.ദയാനന്ദ്, ബെംഗളൂരു റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Also Read :കമ്പനിയോടുളള ദേഷ്യം; ബെംഗളൂരുവിൽ ടിസിഎസ് കമ്പനിക്കു നേരെ മുൻ ജീവനക്കാരിയുടെ വ്യാജ ബോംബ് ഭീഷണി

ABOUT THE AUTHOR

...view details