കേരളം

kerala

ED Raid | തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വസതിയിലും ഓഫിസിലും റെയ്‌ഡ്; സംഘമെത്തുമ്പോള്‍ സെന്തില്‍ ബാലാജി പ്രഭാത നടത്തത്തില്‍

By

Published : Jun 13, 2023, 7:43 PM IST

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇഡി പരിശോധനയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്

ED raid on Tamilnadu minister residence  ED raid  Tamilnadu minister residence  Enforcement Directorate  Tamilnadu Electricity minister V Senthil Balaji  Tamilnadu Electricity minister  V Senthil Balaji  money laundering probe  തമിഴ്‌നാട് വൈദ്യുതി മന്ത്രി  മന്ത്രിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും  ഇഡി റെയ്‌ഡ്  സംഘമെത്തുമ്പോള്‍ മന്ത്രി പ്രഭാത നടത്തത്തില്‍  കള്ളപ്പണം വെളുപ്പിക്കൽ  പിഎംഎൽഎ  ഇഡി  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്  സെന്തില്‍ ബാലാജി  വൈദ്യുതി വകുപ്പ് മന്ത്രി  മന്ത്രി
തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും ഇഡി റെയ്‌ഡ്

ചെന്നൈ:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി തമിഴ്‌നാട് സെക്രട്ടേറിയറ്റിലെത്തി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി). തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രി വി സെന്തില്‍ ബാലാജിയ്‌ക്കും മറ്റ് ചിലര്‍ക്കുമെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി ചൊവ്വാഴ്‌ച തെരച്ചില്‍ നടത്തിയത്. സെക്രട്ടേറിയറ്റില്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ മുറിയിലും റെയ്‌ഡിന്‍റെ ഭാഗമായി ഇഡി പരിശോധന നടത്തി.

റെയ്‌ഡ് ഇങ്ങനെ:ഇഡിയുടെ റെയ്‌ഡിന് പിന്നാലെ കരൂര്‍ നിന്നുമുള്ള മുതിര്‍ന്ന നേതാവും ഡിഎംകെയിലെ പ്രബല നേതാവുമായ സെന്തില്‍ ബാലാജി പ്രതികരണവുമായി രംഗത്തെത്തി. എന്ത് ഉദ്ദേശത്തോടെയാണ് അവർ വന്നത്, എന്താണ് അവർ അന്വേഷിക്കുന്നത് എന്നുള്ളതെല്ലാം നമുക്ക് കാണാം. ആദ്യം ഇതൊന്ന് അവസാനിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പരിശോധനയ്‌ക്ക് പൂര്‍ണ പിന്തുണ ഉറപ്പുനല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

കരൂരും ചെന്നൈയും കേന്ദ്രീകരിച്ച് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മാത്രമല്ല തമിഴ്‌നാട്ടില്‍ മദ്യത്തിന്‍റെ ചില്ലറ വിൽപനക്കാരായ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന്‍റെ (ടാസ്‌മാക്) ലോറി കോണ്‍ട്രാക്‌ടറുടെ വസതിയിലും ഇഡി പരിശോധന നടത്തിയിരുന്നു.

ആരാണ് സെന്തില്‍ ബാലാജി ?: സംസ്ഥാന മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് കൂടാതെ പ്രൊഹിബിഷൻ ആന്‍ഡ് എക്സൈസ് വകുപ്പുകള്‍ കൂടി വഹിക്കുന്നയാളാണ് വി സെന്തില്‍ ബാലാജി. മുമ്പ് എഐഎഡിഎംകെയില്‍ ഉണ്ടായിരുന്നപ്പോള്‍ ജോലി നല്‍കുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന കുംഭകോണത്തില്‍ സെന്തില്‍ ബാലാജിക്കെതിരെ സുപ്രീം കോടതി പൊലീസ്, ഇഡി അന്വേഷണങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലുള്ള 2011-15 വര്‍ഷത്തെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രി കൂടിയായിരുന്നു സെന്തില്‍ ബാലാജി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്‍റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇഡി പരിശോധന നടത്തിയതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

മന്ത്രി റോഡില്‍, ഇഡി വീട്ടില്‍:പ്രഭാത നടത്തത്തിനായി തിരിച്ചപ്പോഴാണ് വീട്ടിലും ബന്ധപ്പെട്ടയിടങ്ങളിലും തെരച്ചില്‍ നടക്കുന്നതായി മന്ത്രി സെന്തില്‍ ബാലാജി അറിയുന്നത്. സന്ദേശം ലഭിച്ചയുടനെ തന്നെ അദ്ദേഹം ഒരു ടാക്‌സിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിശോധനയില്‍ ഇഡി ഉദ്യോഗസ്ഥർക്കൊപ്പം കേന്ദ്ര അർധസൈനിക വിഭാഗവുമുണ്ടായിരുന്നു. അതേസമയം കഴിഞ്ഞമാസം ബാലാജിയുമായി അടുപ്പമുള്ളവരുടെ വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കരൂരിൽ ബാലാജിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന നടത്താനെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണവും നടന്നിരുന്നു.

Also Read: ബൈജൂസ് സിഇഒ ബൈജു രവീന്ദ്രന്‍റെ വസതിയില്‍ ഇഡി റെയ്‌ഡ്; വിവിധ രേഖകള്‍ പിടിച്ചെടുത്തു

റെയ്‌ഡുകള്‍ മുമ്പും: പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന്‍റെ ചെന്നൈയിലെ ഓഫിസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തിയിരുന്നു. ഓഫിസുള്‍പ്പടെ 10 ഇടങ്ങളിലാണ് ഇഡി റെയ്‌ഡ് നടത്തിയത്. ഇതുകൂടാതെ അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കരൺ എ ചനാന എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹിയിലേയും ഗുരുഗ്രാമിലേയും 21 സ്ഥലങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരമുള്ള പരിശോധന നടത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു.

ഇവിടങ്ങളില്‍ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1.01 കോടി രൂപയും, അനധികൃത സ്വത്തുക്കളുടെ വിവിധ രേഖകളടക്കമുള്ള തെളിവുകളും ഇഡി പിടിച്ചെടുത്തിരുന്നു. കരൺ എ ചനാനയ്‌ക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കളായ അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details