ETV Bharat / international

ഗാസയ്ക്ക് സഹായമെത്തിക്കാന്‍ പുതിയ കടല്‍പ്പാത, വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മുന്‍ഗണനയെന്ന് യുഎസ് എയ്‌ഡ് - starving children is priority

author img

By PTI

Published : May 4, 2024, 9:33 AM IST

ഗാസയില്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം നിരവധി കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. പോഷകാഹാരമെത്തിക്കാന്‍ ബൃഹത് പദ്ധതിയുമായി യുഎസ് എയ്‌ഡ്.

A NEW SEA ROUTE FOR GAZA AID  USAID  SAMANTHA POWER  യുഎസ് എയ്‌ഡ്
A new sea route for Gaza aid is on track, USAID says. Treating starving children is a priority (Etv Bharat)

ജോര്‍ജിയ : ഗാസയില്‍ സഹായമെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭക്ഷണം, ചികിത്സ തുടങ്ങിയ അടിയന്തര സഹായങ്ങള്‍ ഈ മാസം പകുതിയോടെ എത്തിക്കാനാണ് ശ്രമം. കപ്പലിലെത്തുന്ന സാധനങ്ങള്‍ സ്വീകരിക്കാനായി ഒരു ഫ്ലോട്ടിങ് കടല്‍പ്പാലം നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ സൈന്യത്തിന്‍റ നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമെന്ന് അമേരിക്കന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് അധികൃതര്‍ പറഞ്ഞു.

അമേരിക്കന്‍ പിന്തുണയുള്ള കടല്‍പ്പാതയിലൂടെയാകും സഹായങ്ങള്‍ എത്തിക്കുക. ഇവിടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഒരുക്കും. യുദ്ധമേഖലയില്‍ ഒരു നിര്‍മ്മാണം നടത്തുന്നതില്‍ ഏറെ ആശങ്കയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 3200 ലക്ഷം അമേരിക്കന്‍ ഡോളറാണ് ബൈഡന്‍ ഭരണകൂടം പുതിയ നിര്‍മ്മിതിക്ക് വേണ്ടി ചെലവിടുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി 2000 ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിട്ട് അടിയന്തര പോഷകാഹാരം തയാറാക്കുന്നതായും അമേരിക്കന്‍ എയ്‌ഡ് അഡ്‌മിനിസ്ട്രേറ്റര്‍ സാമന്ത പവര്‍ പറഞ്ഞു.

ജോര്‍ജിയയിലെ ഗ്രാമീണ മേഖലയിലുള്ള ഒരു കമ്പനിക്കാണ് അതിന്‍റെ ചുമതല. നിലക്കടല, പാല്‍പ്പൊടി, പഞ്ചസാര, എണ്ണ തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന ഈ പോഷകാഹാരം ചെറിയ കെച്ചപ്പ് പായ്ക്കറ്റ് പോലുള്ളവയിലാകും ലഭ്യമാകുക. നേരിട്ട് തന്നെ കഴിക്കാനാകും വിധമാണ് ഇത് തയാറാക്കിയിട്ടുള്ളത്. ഇതൊരു വലിയ നേട്ടമാണെന്നും ഗാസയ്ക്ക് പുറത്തുള്ള പട്ടിണികിടക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഇവയെത്തിക്കാന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു.

ഇസ്രയേല്‍ ഹമാസ് യുദ്ധം ഏഴാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസ് മാനവിക സഹായങ്ങള്‍ എത്തിക്കുന്നത് തടയുന്നുണ്ട്. ഗാസയുടെ പകുതിയോളം വരുന്ന ജനത അതായത് 23 ലക്ഷത്തോളം പേര്‍ കൊടും ക്ഷാമത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുകയാണ്. അമേരിക്കയടക്കമുള്ള ചില രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജ്യാന്തര സമുദ്രയാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ഭാഗികമായി പിന്‍വലിക്കുകയും ചിലയിടങ്ങള്‍ തുറന്ന് നല്‍കുകയും ചെയ്‌തു.

യുദ്ധത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് ആദ്യം ജീവന്‍ നഷ്‌ടമാകുന്നത്. വരള്‍ച്ചയും ദുരന്തങ്ങളും ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിക്കുന്നു. മാര്‍ച്ച് ആദ്യമാണ് ഗാസയിലെ ആശുപത്രിയില്‍ നിന്ന് ആദ്യ പട്ടിണി മരണവാര്‍ത്ത പുറത്ത് വന്നത്. പട്ടിണിമൂലം മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. വടക്കന്‍ ഗാസ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പലസ്‌തീന്‍ മേഖലയിലേക്ക് 400 മെട്രിക് ടണ്‍ പോഷകാഹാരം എത്തിക്കും.

ഇസ്രയേലിന് യുഎസ് സൈനിക പിന്തുണ നൽകുന്നതിനാൽ ഗാസയിലെ മാനുഷിക ദുരന്തം ലഘൂകരിക്കാനായി പ്രസിഡന്‍റ് ജോ ബൈഡൻ മാർച്ച് ആദ്യം പദ്ധതി പ്രഖ്യാപിച്ചു. കനത്ത കാറ്റും കടൽക്ഷോഭവും കാരണം സൈനികർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യം ഉണ്ടായതിനാൽ ഫ്ലോട്ടിങ് കടല്‍പ്പാലത്തിന്‍റെ ഓഫ്‌ഷോർ അസംബ്ലി താത്‌കാലികമായി നിർത്തിവച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വെള്ളിയാഴ്‌ച പറഞ്ഞു.

ഭാഗികമായി നിർമ്മിച്ച തുറമുഖവും സൈനിക കപ്പലുകളും ഇസ്രയേലിന്‍റെ അഷ്‌ദോദ് തുറമുഖത്തേക്ക് പോയി, അവിടെ ജോലി തുടരും. വലിയ തിരകള്‍ ഇതിന്‍റെ സ്ഥാപിക്കല്‍ വൈകിപ്പിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവസാനവട്ട നിര്‍മാണത്തിനായി സൈനിക ഉദ്യോഗസ്ഥരും മുങ്ങൽ വിദഗ്‌ധരും വെള്ളത്തിൽ ഇറങ്ങേണ്ടതിനാൽ മോശം കാലാവസ്ഥ തുടരുകയാണെങ്കിൽ താത്‌കാലികമായി നിർത്തുന്നത് നീണ്ടുനിൽക്കും.

സഹായ വിതരണത്തിലെ പങ്കിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ മൗനം തുടരുകയാണ്. കൂടുതൽ കര പ്രവർത്തനങ്ങൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതൊരു കടൽ ഓപ്പറേഷനാണ്," യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് ബുധനാഴ്‌ച പറഞ്ഞു. തങ്ങൾ അവരോടൊപ്പം പ്രവർത്തിക്കുന്നു, പക്ഷേ വ്യക്തമായും പാലിക്കേണ്ട ചില നിബന്ധനകൾ ഉണ്ട്. വടക്കൻ ഗാസയിലേക്ക് പുതുതായി വീണ്ടും തുറന്ന ലാൻഡ് ഇടനാഴിയിലൂടെ പ്രഥമ ശുശ്രൂഷ നൽകാനുള്ള ഈ ആഴ്‌ച പോരാട്ടങ്ങൾ സുരക്ഷയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനും ദുരിതാശ്വാസ പ്രവർത്തകർ ഇപ്പോഴും നേരിടുന്ന അപകടത്തിനും അടിവരയിടുന്നു.

5 വയസിന് താഴെയുള്ള കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് യുദ്ധത്തിന് മുമ്പ് ഒരു ശതമാനത്തിൽ നിന്ന് അഞ്ച് മാസത്തിന് ശേഷം 30 ശതമാനമായി ഉയർന്നതായി USAID ഉദ്യോഗസ്ഥർ പറഞ്ഞു. സൊമാലിയയിലോ ദക്ഷിണ സുഡാനിലോ ഉണ്ടായ ഗുരുതരമായ സംഘർഷങ്ങളിലും ഭക്ഷ്യക്ഷാമത്തിലും ഉള്ളതിനേക്കാൾ, സമീപകാല ചരിത്രത്തിലെ പട്ടിണിയിലെ ഏറ്റവും വേഗമേറിയ വര്‍ധനയാണ് ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.

Also Read:ഗാസയിലേക്ക് സഹായമെത്തിക്കാന്‍ അമേരിക്കന്‍ സംഘടനയുമായി സഹകരിച്ച് യുഎഇ; പരിക്കേറ്റവര്‍ക്ക് കൃത്രിമ അവയവങ്ങള്‍

പോഷകാഹാര കുറവിനുള്ള ചികിത്സയ്ക്കായി ആയിരക്കണക്കിന് കുട്ടികളെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ട് വരുന്നു എന്ന് ഗാസയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം ചില ആശുപത്രികളില്‍ ഒന്നായ കമല്‍ അദ്വാന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. ദുരിതമനുഭവിക്കുന്ന അജ്ഞാതരായ കുട്ടികള്‍ വേറെയുമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കും ചെക്ക് പോയിന്‍റുകള്‍ കടന്ന് ചികിത്സയ്ക്കായി തങ്ങളും കുട്ടികളെ എത്തിക്കാനാകുന്നില്ല. ഇവരെ കണ്ടെത്തി മതിയായ ചികിത്സകള്‍ നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ തയാറാകണമെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.