ETV Bharat / bharat

നൂറ് കോടി രൂപയുടെ ഖനന അഴിമതി; അഖിലേഷ് യാദവിന് സമന്‍സ് അയച്ച് സിബിഐ

author img

By ETV Bharat Kerala Team

Published : Feb 28, 2024, 8:11 PM IST

അഖിലേഷ് യാദവിനെതിരെയും സിബിഐ. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുകയും അഖിലേഷ് പ്രതിപക്ഷ ഐക്യനിരയ്ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെയും കേന്ദ്രസര്‍ക്കാര്‍ വേട്ടയാടനൊരുങ്ങുന്നു എന്ന സൂചനയായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഈ നടപടിയെ വിലയിരുത്തുന്നത്.

Akhilesh yadav  CBI  Illegal mining  അഖിലേഷ് യാദവ്  സിബിഐ
cbi-summons-akhilesh-yadav-to-delhi-for-questioning-in-rs-100-crore-mining-scam

ലഖ്നൗ/ന്യൂഡല്‍ഹി: നൂറ് കോടി രൂപയുടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായി അഖിലേഷ് യാദവിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് സിബിഐ. കേസില്‍ സാക്ഷിയെന്ന നിലയിലാണ് അഖിലേഷിനെ ചോദ്യം ചെയ്യുക(Akhilesh yadav).

അഞ്ച് വര്‍ഷം മുമ്പാണ് കേസ് എടുത്തിട്ടുള്ളത്. സിആര്‍പിസി 160ാം സെക്ഷന്‍ അനുസരിച്ചാണ് അഖിലേഷിനോട് ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാളെയാണ് അഖിലേഷ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്(CBI).

സിആര്‍പിസി 160 പ്രകാരം സാക്ഷിയെ മൊഴിയെടുക്കാനായി ഒരു പൊലീസുകാരന് വിളിച്ച് വരുത്താനാകും. ഇടെന്‍ഡറിംഗ് നടപടികള്‍ അട്ടിമറിച്ചാണ് ഖനനത്തിന് അനുമതി നല്‍കിയത് എന്നാണ് ആരോപണം. അലഹബാദ് ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയിരിക്കെ 2012-16ല്‍ പൊതുസേവകര്‍ ഖനനത്തിന് അനുമതി നല്‍കിയെന്നാണ് ആരോപണം. ഖനനം ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിട്ടും അനധികൃതമായി ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തു എന്നും ആരോപണമുണ്ട്(Illegal mining).

ധാതുക്കള്‍ ചൂഷണം ചെയ്യാനായി കരാറുകാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. ചെറുധാതുക്കളുടെ അനധികൃത ഖനനത്തിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണത്തില്‍ സിബിഐ ഏഴ് പ്രാഥമിക അന്വേഷണമാണ് 2016ല്‍ നടത്തിയത്. ഒറ്റദിവസം മാത്രം മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ ഓഫീസ് പതിമൂന്ന് പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഖനന വകുപ്പ് കുറച്ച് നാള്‍ കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രി അഖിലേഷ് യാദവ് പതിനാല് കരാറുകള്‍ അനുവദിച്ചു. ഇതില്‍ പതിമൂന്നും 2013 ഫെബ്രുവരി പതിനേഴിനാണ് നല്‍കിയിരിക്കുന്നത്. ഇ ടെന്‍ഡറിംഗ് നടപടികള്‍ അട്ടിമറിച്ച് കൊണ്ടായിരുന്നു ഇത്.

ഹമിര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ബി ചന്ദ്രകലയാണ് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതോടെ കരാറുകള്‍ 2013 ഫെബ്രുവരി പതിനേഴിന് നല്‍കിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. 2012ലെ അലഹാബാദ് ഹൈക്കോടതി അംഗീകരിച്ച ഇടെന്‍ഡര്‍ നയം അട്ടിമറിച്ചാണ് ഇത് നല്കിയത്.

സമാജ് വാദി പാര്‍ട്ടിയുടെ എംഎല്‍സിമാരായ രമേഷ് കുമാര്‍ മിശ്രയും സഞ്ജയ് ദീക്ഷിതും ഈ കേസില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇരുവരും 2017ല്‍ ബിഎസ്പി ടിക്കറ്റില്‍ ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.

2012 മുതല്‍ 2017 വരെ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് 2012 -13ല്‍ ഖനി വകുപ്പ് കുറച്ച് കാലം കൈയ്യാളിയിരുന്നതാണ് അദ്ദേഹത്തെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് തൊട്ടുപിന്നാലെ ഖനി വകുപ്പിന്‍റെ ചുമതല ഗായത്രി പ്രജാപതി ഏറ്റെടുത്തിരുന്നു. ഇയാള്‍ 2017ല്‍ ചിത്രകൂടിലെ ഒരു സ്‌ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജയിലിലായി.

Also Read:രാഹുലിന് യുപിയുടെ ഹൃദയം തുറന്ന് അഖിലേഷ് യാദവ്; പ്രിയങ്കയും അഖിലേഷും രാഹുലും അണിനിരന്ന ന്യായ് യാത്ര ആഗ്രയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.