ETV Bharat / sukhibhava

Dengue Fever Prevention And Treatment ഡെങ്കിപ്പനി; നിസാരമായി കാണരുത്, അപകടം ഏറെ... ശ്രദ്ധിക്കേണ്ടവ

author img

By ETV Bharat Kerala Team

Published : Sep 25, 2023, 7:43 PM IST

Dr. M Raja Rao About Dengue Fever : ഡെങ്കിപ്പനിയെ കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഗാന്ധി ഹോസ്‌പിറ്റല്‍ (Gandhi hospital) സൂപ്രണ്ട് ഡോ. എം രാജ റാവു ഇടിവി ഭാരതിനോട് സംസാരിക്കുന്നു

Dengue Fever  Dengue Fever Prevention  Dengue Fever Treatment  Dengue symptoms  Aedes aegypti  ഡെങ്കി പനി  ഡെങ്കി പനി ലക്ഷണങ്ങള്‍  ഡെങ്കി പനി ചികിത്സ  ഡെങ്കി പനി പ്രതിരോധ മാര്‍ഗങ്ങള്‍  എയ്‌ഡസ് ഈജിപ്‌തി
Dengue Fever Prevention And Treatment

ഹൈദരാബാദ്: രാജ്യത്തുടനീളം ഡെങ്കിപ്പനി (Dengue fever) ക്രമാതീതമായി ഉയരുകയാണ്. ഡെങ്കിപ്പനിയുടെ തീവ്രത മൂലം നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ഇവ തിരിച്ചറിയുന്നതാണ് മരണങ്ങള്‍ വര്‍ധിക്കുവാനിടയാവുന്നത്. ഡെങ്കിപ്പനിയെ കുറിച്ചും അവയുടെ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഗാന്ധി ഹോസ്‌പിറ്റല്‍ (Gandhi hospital) സൂപ്രണ്ട് ഡോ. എം രാജ റാവു ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

ശരീരത്തിന്‍റെ രക്തചംക്രമണവ്യൂഹത്തെയാണ് (Circulatory system) വൈറസ് ബാധിക്കുക. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പ്ലേറ്റ്‌ലറ്റുകളുടെ (Platelet) അളവ് കുറയ്‌ക്കുന്നു. ഇതേതുടര്‍ന്ന് രക്തം നേര്‍ത്തുവരികയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നു. പ്ലേറ്റ്‌ലെറ്റുകൾ 50,000-ൽ താഴെയാകുകയും രക്തസ്രാവം തുടരുകയും ചെയ്‌താൽ പ്ലേറ്റ്‌ലെറ്റുകൾ സംക്രമിപ്പിക്കണം.

രക്തസ്രാവം സംഭവിച്ചില്ലെങ്കില്‍, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 20,000ആയി കുറഞ്ഞെങ്കില്‍ തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും രക്തസ്രാവം ഉണ്ടാവുന്നതിന് മുമ്പ് തന്നെ പ്ലേറ്റ്‌ലെറ്റുകള്‍ സംക്രമിപ്പിക്കണം. രോഗിയുടെ ആരോഗ്യനില അനുസരിച്ച് സമയാസമയങ്ങളില്‍ ഡോക്‌ടര്‍മാര്‍ ഇത് തീരുമാനിക്കേണ്ടതുണ്ട്.

ഡെങ്കി പരത്തുന്ന കൊതുക്: എയ്‌ഡസ് ഈജിപ്‌തി (Aedes aegypti) എന്ന കൊതുകാണ് ഡെങ്കി പരത്തുന്നത്. ഡെങ്കി പിടിപ്പെട്ട ഒരു രോഗിയെ കൊതുക് കടിക്കുകയും ഇതേ കൊതുക് മറ്റൊരാളെ കടിക്കുകയും ചെയ്യുന്നത് വഴിയാണ് ഡെങ്കി പടരുന്നത്. പനി പിടിപെട്ട് നാല് മുതല്‍ ഏഴ്‌ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതാകും.

101, 104 ഡിഗ്രീ പനി, കടുത്ത തലവേദന, കണ്ണിന് പിറകില്‍ വേദന, പേശിവേദന, സന്ധി വേദന, കടുത്ത പുറംവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിനുള്ളത്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ എന്‍എസ്‌1 ടെസ്‌റ്റ് നടത്തണം. പരിശോധന നടത്തി മൂന്ന് ദിവസത്തിനുള്ളില്‍ ഫലം പുറത്തു വരും.

ഈ പരിശോധനയില്‍ ഡെങ്കി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഐജിഎം പരിശോധന നടത്തണം. ഇതിലും ഡെങ്കി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ മലേറിയ പോലുള്ള പരിശോധനകള്‍ നടത്തണം. ഡെങ്കി-മലേറിയ, ഡെങ്കി-കൊറോണ, ഡെങ്കി-ടൈഫോയിഡ് തുടങ്ങിയ രണ്ട് അസുഖങ്ങള്‍ ചിലരില്‍ ഒരുമിച്ച് പ്രകടമാകാന്‍ സാധ്യതയുണ്ട്. ഇവര്‍ ഉടന്‍ തന്നെ ഡോക്‌ടറെ കണ്ട് ചികിത്സ തേടുക.

ഡെങ്കി ഹെമറാജിക്, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടന്‍ തന്നെ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഈ അവസരത്തില്‍ രോഗിയുടെ ശരീരഭാഗങ്ങളില്‍ നിന്ന് രക്തസ്രാവവും രക്തക്കുഴലുകളില്‍ നിന്ന് ദ്രാവക(കാപ്പിലറി) ചോര്‍ച്ചയും ഉണ്ടാകും. നാളികേരം, ഒആര്‍എസ്‌, ജ്യൂസ് തുടങ്ങി ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കേണ്ടതുണ്ട്.

ഡെങ്കി പിടിപെട്ടാല്‍: ശരീരത്തിന് നന്നായി വിശ്രമം കൊടുക്കുക. ക്യാപില്ലറി ചോര്‍ച്ചയാണ് പ്ലേറ്റ്ലെറ്റ് ശോഷണത്തെക്കാള്‍ അപകടം. ഈ അവസരത്തില്‍ ബിപിയും പള്‍സും കുറയുന്നു. തലച്ചോറിലേയ്‌ക്കും ഹൃദയത്തിലേയ്‌ക്കും കരളിലേയ്‌ക്കും വൃക്കയിലേയ്‌ക്കുമുള്ള രക്തപ്രവാഹം കുറയുന്നു.

ഇത്തരം അവസരത്തില്‍ രോഗി കുഴഞ്ഞുവീഴുന്നു. ഈ ഘട്ടത്തില്‍ ഉടന്‍ തന്നെ രോഗിയ്‌ക്ക് ചികിത്സ നല്‍കണം. അല്ലാത്തപക്ഷം മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ചികിത്സ ലഭ്യമാക്കിയാല്‍ മൂന്ന് മുതല്‍ നാല് ദിവസത്തില്‍ പനിയ്‌ക്ക് കുറവുണ്ടാകും.

അഥവ പനി കുറഞ്ഞില്ലെങ്കില്‍, ശരീരത്തിൽ രക്തചംക്രമണോ, കടുത്ത തലവേദനയോ വയറുവേദനയോ അനുഭവപ്പെടുകയാണെങ്കില്‍ വിഷയം ഗൗരവമായി കണ്ട് രോഗിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.

ഡെങ്കി പിടിപെട്ടാല്‍ ഏറ്റവും അധികം അപകടസാധ്യതയുള്ളത് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവർക്കുമാണ്. ഗര്‍ഭിണിയായ സ്‌ത്രീകള്‍ക്ക് ഡെങ്കി പിടിപെട്ടാല്‍ ഗര്‍ഭം അലസിപ്പോകുവാനുള്ള സാധ്യതയുമുണ്ട്. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവര്‍ക്കും അപകടസാധ്യത ഏറെയാണ്. നേരത്തെ ഡെങ്കി പിടിപെട്ടവര്‍ക്ക് വീണ്ടും വരാന്‍ സാധ്യതയുണ്ട്.

വേദനസംഹാരികള്‍ ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ കഴിക്കരുത്: അപകടസാധ്യതയും ലക്ഷണങ്ങളും കണക്കിലെടുത്താണ് ഡെങ്കിപ്പനിക്കുള്ള ചികിത്സ ലഭ്യമാക്കുന്നത്. ഡെങ്കിപ്പനിക്ക് പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങളാണ് പേശി വേദനയും പുറം വേദനയും. ഇതേതുടര്‍ന്ന് ചിലര്‍ ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ വേദനസംഹാരികള്‍ കഴിക്കുന്നു.

എന്നാല്‍, ഇത് വളരെയധികം അപകടമാണ്. ഇതേതുടര്‍ന്ന് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ക്രമേണ കുറയുന്നു. ഈ സാഹചര്യത്തില്‍ ഡോക്‌ടറെ കണ്ട് ചികിത്സ തേടുക.

ഹൃദ്രോഗമുള്ളവര്‍ രക്തം കട്ട പിടിക്കാതിരിക്കുന്നതിനായി മരുന്ന് കഴിക്കുക. ഇവര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടാല്‍ ഉടനടി ഡോക്‌ടറെ കാണുക.

വീട്ടില്‍ കൊതുകിനെ തുരത്തുന്നതിനായുള്ള മരുന്നുകളോ കൊതുകു വലകളോ ഉപയോഗിക്കുക. 100 മീറ്ററില്‍ കൂടുതല്‍ കൊതുകുകള്‍ക്ക് സഞ്ചരിക്കുക അസാധ്യമാണ്. എന്നാല്‍, ഇവ നമ്മെ ലക്ഷ്യമിട്ടാല്‍ ഏറ്റവും മുകളിലുള്ള നിലകളില്‍ വരെ കൊതുക് എത്തും.

അവയുടെ ജീവിത ശൈലിയെ തകര്‍ത്താല്‍ നമ്മുക്ക് കൊതുക് പെരുകുന്നത് ക്രമാതീതമായി കുറയ്‌ക്കാന്‍ സാധിക്കും. വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള കലങ്ങള്‍, കൂളര്‍, ഉപയോഗ ശൂന്യമായ ടയറുകള്‍, ബോട്ടിലുകള്‍, വെള്ളം ശേഖരിച്ചു വയ്‌ക്കുന്ന ഡ്രമ്മുകള്‍, പൊട്ടിയ പാത്രങ്ങള്‍ തുടങ്ങിയ വൃത്തിയാക്കിയോ ഒഴിവാക്കിയോ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.