ETV Bharat / state

'പാഠപുസ്‌തകം പരിഷ്‌കരിക്കുമ്പോൾ കേന്ദ്ര നയം പിന്തുടരില്ല, സമൂഹം ആവശ്യപ്പെടുന്ന വിഷയം പാഠ്യപദ്ധതിയില്‍ ഉണ്ടാകും': മന്ത്രി വി ശിവൻകുട്ടി

author img

By

Published : Jun 1, 2023, 9:28 AM IST

വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന മാറ്റങ്ങളെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് വരുന്ന കുടിശ്ശിക സംബന്ധിച്ചും മന്ത്രി ഇടിവി ഭാരതിനോട് പ്രതികരിച്ചു.

V Sivankutty on the changes in education sector  V Sivankutty  education minister V Sivankutty  school praveshanolsavam  Sivankutty one to one  Sivankutty  പ്രവേശനോത്സവം  സ്‌കൂൾ പ്രവേശനോത്സവം  വി ശിവൻകുട്ടി  വി ശിവൻകുട്ടി സ്‌കൂൾട പ്രവേശനോത്സവം  പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  തിരുവനന്തപുരം
മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി ഇടിവി ഭാരതിനോട്

തിരുവനന്തപുരം : പ്രവേശനോത്സവം സംബന്ധിച്ച് പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇടിവി ഭാരതിനോട് വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി. സമൂഹം ആവശ്യപ്പെടുന്ന വിഷയങ്ങൾ സംസ്ഥാനത്തെ പുതിയ പാഠ്യപദ്ധതിയിലുണ്ടാകുമെന്നും എല്ലാ മേഖലയെയും അടയാളപ്പെടുത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠപുസ്‌തകം പരിഷ്‌കരിക്കുമ്പോൾ കേന്ദ്ര സർക്കാർ നയം പിന്തുടരുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചരിത്രം, ശാസ്ത്രം, ഭരണഘടന തത്വങ്ങൾ, ലോക ചരിത്രം, എന്നിവയെല്ലാം സിലബസിൽ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിന്‍റെ നയം പോലെ ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കുന്ന രീതി ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ നടപ്പാക്കിയതുപോലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് ആർത്തവ അവധി കൊണ്ടുവരുന്നതിനെപ്പറ്റുയും മന്ത്രി വിശദീകരിച്ചു. ഓരോ സ്‌കൂളിന്‍റെയും സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാനുള്ള അധികാരം സ്‌കൂൾ അധികാരികൾക്ക് കൊടുത്തിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് ഉച്ചഭക്ഷണത്തിന് വരുന്ന കുടിശ്ശിക പരിഹരിക്കേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു. കുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനത്തിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കടമെടുക്കാൻ പോലും കേന്ദ്രം സമ്മതിക്കാത്ത സാഹചര്യമാണ് ഉള്ളത്. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പലയിടങ്ങളിലും പിടിഎയും നാട്ടുകാരും സഹായ സഹകരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യ കേരളത്തിൽ ആദ്യമായി 3,800 കോടി രൂപ സ്‌കൂൾ നിർമാണത്തിന് വേണ്ടി ചെലവഴിച്ചത് ഈ ഏഴ് വർഷ കാലത്താണന്നും 97 സ്‌കൂളുകളാണ് ഈ ഒരാഴ്‌ചക്കുള്ളിൽ സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുറഞ്ഞ കുട്ടികളുള്ള ഇടങ്ങളിൽ വലിയ സ്‌കൂളുകൾ കെട്ടാൻ സാധ്യമല്ലെന്നും കുട്ടികൾ കൂടുന്നതിനനുസരിച്ച് സൗകര്യം വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

32 സ്‌കൂൾ കൂടി സംസ്ഥാനത്ത് ഇനി മിക്‌സ്‌ഡ് സ്‌കൂൾ : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയത്തിലേക്ക് പുതിയ ചുവടുവയ്‌പ്പെന്നോണം പുതിയ അധ്യയന വര്‍ഷത്തില്‍ 32 സ്‌കൂളുകള്‍ കൂടി മിക്‌സഡ് സ്‌കൂളുകളാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കേരളത്തിൽ ആകെ 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയിൽ 32 സ്‌കൂളുകളാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ ലിംഗഭേതമന്യേ പഠനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് വഴിതുറക്കുന്നത്.

സംസ്ഥാനത്താകെ 6,849 എൽ പി സ്‌കൂളുകളും 3,009 യു പി സ്‌കൂളുകളും 3,128 ഹൈസ്‌കൂളുകളും 2,077 ഹയർ സെക്കൻഡറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണ് ഉള്ളത്. സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺഎയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452 ആകും. പുതിയ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ ഇന്ന് പുറത്തിറക്കും.

വിദ്യാർഥികളിൽ ശുചിത്വ സംസ്‌കാരം വളർത്തിയെടുക്കുന്ന ശുചിത്വ വിദ്യാലയത്തിനും ലഹരി വിരുദ്ധ പദ്ധതികൾക്കുമാണ് പുതിയ വർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

Also read : നല്ല നാളേയ്‌ക്കായി; ലഹരിയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ 75 ലക്ഷത്തിന്‍റെ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.