ETV Bharat / state

'മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്, കേരളത്തെ കടത്തിലാക്കുന്നത് ധൂര്‍ത്തും അഹന്തയും': വി മുരളീധരന്‍

author img

By ETV Bharat Kerala Team

Published : Nov 13, 2023, 1:44 PM IST

Union Minister V Muraleedharan criticizing CM Pinarayi Vijayan: കേന്ദ്രവിഹിതം നല്‍കാത്തതാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന സര്‍ക്കാര്‍ വാദം തള്ളി വി മുരളീധരന്‍. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും രൂക്ഷവിമര്‍ശനം

Economic crisis of Kerala  Union Minister V Muraleedharan criticizing CM  V Muraleedharan criticizing CM Pinarayi Vijayan  Union Minister V Muraleedharan  Union Minister V Muraleedharan on Kerala debt  Kerala debt  വി മുരളീധരന്‍  കേന്ദ്രമന്ത്രി വി മുരളീധരൻ  സാമൂഹ്യ പെൻഷൻ  ധനകമ്മി  കേരളീയം  നവകേരള സദസ്  പിണറായി വിജയന്‍  കെ എന്‍ ബാലഗോപാല്‍
Union Minister V Muraleedharan criticizing CM Pinarayi Vijayan

വി മുരളീധരന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : കേരളത്തിന്‍റെ മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുതെന്നും മണ്ടൻ കളിച്ച് ജനങ്ങളെ കബളിപ്പിക്കരുതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ (Union Minister V Muraleedharan on Kerala debt). സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രവിഹിതം നൽകാത്തതുകൊണ്ടാണെന്ന പ്രചാരണം തള്ളിക്കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ ധൂർത്തും അഹന്തയും കാരണമാണ് കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നത് (Economic crisis of Kerala).

കേരളീയവും നവകേരള സദസും നടത്തി വീണ്ടും ധൂർത്ത് നടത്തുകയാണ്. കേരളത്തിൽ സമ്പൂർണ സാമ്പത്തിക തകർച്ചയാണ്. ധൂർത്ത് നിർത്താതെ കേരളം രക്ഷപ്പെടില്ല. കേരളത്തിന് നിയമപരമായി നൽകേണ്ട പണം മുഴുവൻ കേന്ദ്രം നൽകി. ഇനി പണം ലഭിക്കാനുണ്ടെങ്കിൽ അത് ചട്ടങ്ങൾ പാലിക്കാത്തതുകൊണ്ടാണ് എന്നും മുരളീധരന്‍ കുറ്റപ്പെടുത്തി (Union Minister V Muraleedharan criticizing CM Pinarayi Vijayan).

മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്നാണ് ന്യായീകരണം. എന്നാൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്ന കണക്കുകളിൽ വ്യത്യാസമുണ്ട്. രാജ്യത്തിലെ നിയമങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാകണമെന്നും വി മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യുജിസി കുടിശിക 750 കോടി രൂപ തന്നില്ലെന്നാണ് സംസ്ഥാനം പറയുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥത മൂലമാണ് ഈ പണം ലഭിക്കാത്തത്. ഈ പണത്തിനായി അപേക്ഷിക്കേണ്ട സമയത്ത് സർക്കാർ അപേക്ഷിച്ചില്ല. 2022 മാർച്ച് 31നകം ഈ പണത്തിനായി അപേക്ഷിക്കണമായിരുന്നു. കേന്ദ്രം ഇതു സംബന്ധിച്ചു കത്തും നൽകിയിരുന്നു.

സാമൂഹ്യ പെൻഷൻ മുടങ്ങുന്നത് കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണെന്നാണ് സർക്കാർ വാദം. 521 കോടിയാണ് കേരളം ആവശ്യപ്പെട്ടത്. ഒക്‌ടോബർ മാസത്തിൽ 602.14 കോടി രൂപ കേന്ദ്രം നൽകി. രണ്ടാം ഗഡുവിനുള്ള അപേക്ഷ നൽകിയില്ല. ഒക്‌ടോബറിൽ കിട്ടിയ പണം എന്ത് ചെയതു? ഇത്രയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് കേരളം രണ്ടാം ഗഡുവിന് അപേക്ഷ നൽകിയില്ലെന്നും മുരളീധരൻ ചോദിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിട്ട് പ്രതിപക്ഷം അനങ്ങിയില്ല. ഏഴാം ശമ്പള പരിഷ്‌കരണത്തിലെ കുടിശ്ശിക 750 കോടി രൂപ കേന്ദ്രം തരാനുണ്ട്. അത് തന്നില്ലെന്നാണ് സർക്കാർ ഉന്നയിക്കുന്ന ആരോപണം. അത് ലഭിക്കാത്തതിന് കാരണം സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയാണ്. അപേക്ഷ കൃത്യമായി കേന്ദ്രത്തിന് സംസ്ഥാനം നൽകിയില്ല.

2022 മാർച്ച് 31 ന് മുൻപ് അപേക്ഷ നൽകാത്തവർക്ക് തുക ലഭിക്കില്ല. നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയാണ്. മൂലധന നിക്ഷേപം 1925 കോടി കിട്ടാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായിട്ട് കിട്ടേണ്ട തുകയാണ് ഇത്. അതിനായി കേന്ദ്രം നിഷ്‌കർഷിച്ച മാനദണ്ഡങ്ങൾ ഉണ്ട്. നിബന്ധനകൾ പാലിച്ചുകൊണ്ട് വേണം അതിന് അപേക്ഷിക്കാൻ. അത് നൽകിയിട്ടില്ല.

ഭക്ഷ്യസുരക്ഷ ഇനത്തിൽ 256 കോടി കേരളം ആവശ്യപ്പെട്ടു. 259.63 കോടി കേന്ദ്രം നൽകി. ഹെൽത്ത് ഗ്രാൻഡിൽ 174.76 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക ലഭിക്കേണ്ടതിന് ആവശ്യമായ രേഖകൾ കേരളം നൽകിയില്ല. തദ്ദേശ സ്വയംഭരണ ഗ്രാന്‍റിന്‍റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. ധനകമ്മി ഗ്രാന്‍റും കേന്ദ്രം കൃത്യമായി നൽകുന്നുണ്ട്. ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കരുത് എന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഉത്തർപ്രദേശിലും നയാപൈസ കൊടുത്തിട്ടില്ല. അതേസമയം 13,286 കോടി രൂപയാണ് 2020 മുതൽ 2023 മത്സ്യബന്ധന മേഖലയ്ക്ക് കേന്ദ്രം നൽകിയത്. ഇതിന്‍റെ പകുതി മാത്രമാണ് കേരളം ചെലവാക്കിയത്. നെല്ല് സംഭരണത്തിനുള്ള പണവും നൽകി. കേരളം കടം എടുക്കുന്നതിന് ഗാരണ്ടി നൽകുന്നത് കേന്ദ്രമാണ്. കർഷകരുടെ പിആർഎസ് വായ്‌പ തിരിച്ചടയ്ക്കാത്തവർ എങ്ങനെ ജപ്പാനിൽ നിന്ന് വായ്‌പ എടുക്കും എന്നും വി മുരളീധരന്‍ ചോദിച്ചു.

സംസ്ഥാനത്ത് നികുതി പിരിവ് നടക്കുന്നില്ല. നികുതി പിരിവ് എടുക്കേണ്ട ആളുകളിൽ നിന്ന് സ്പോൺസർഷിപ്പ് വാങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കും എന്ന കാര്യത്തിൽ സർക്കാരിന് സംശയം വേണ്ട. കണക്ക് ചോദിച്ചാൽ പറയാനുള്ള ധാരണ പോലും ഭക്ഷ്യ മന്ത്രിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം മാനദണ്ഡം പുതുക്കുന്നത് അറിയുന്നില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുത്. കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാർ ധർണ ഇരുന്നാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണമെന്നും വി മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Also Read: 'കേരളീയം ആഘോഷിച്ചോളൂ, സമയമുണ്ടെങ്കില്‍ സാധാരണക്കാരുടെ കണ്ണീര് കൂടി കാണണം': രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.