ETV Bharat / state

ഒമിക്രോൺ ഭീതി; നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍

author img

By

Published : Jan 4, 2022, 5:20 PM IST

എയര്‍പോര്‍ട്ടുകളിൽ എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കും. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും നിയന്ത്രണമേർപ്പെടുത്തി.

omicron spread in kerala  omicron situation review meeting by CM  covid protocol in kerala  covid restrictions in kerala  കേരളത്തിലെ ഒമിക്രോൺ കേസുകൾ  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ  കൊവിഡ് വ്യാപനം കേരള  കൊവിഡ് അവലോകന യോഗം
ഒമിക്രോൺ ഭീതി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കും

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചത്.

ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലാണ് പ്രധാന നിയന്ത്രണം. ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ 75 പേര്‍ക്കും തുറന്ന സ്ഥലങ്ങളില്‍ 150 പേര്‍ക്കും പങ്കെടുക്കാം. നേരത്തെ ഇത് നൂറും ഇരുന്നൂറുമായിരുന്നു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്.

എയര്‍പോര്‍ട്ടുകളിലെ പരിശോധന ശക്തിപ്പെടുത്തും. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. ഒമിക്രോണ്‍ കേസുകളില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. എന്നാൽ ന്യൂ ഇയർ പ്രമാണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ തുടരില്ല.

ഒമിക്രോണ്‍ വ്യാപന സാഹചര്യം കൂടിയുള്ളതിനാല്‍ വീടുകളില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ചികിത്സ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് പുതുക്കി പുറത്തിറക്കും. നിലവില്‍ കേരളത്തില്‍ 181 ഒമിക്രോണ്‍ ബാധിതരാണുള്ളത്.

ഇതുവരെ കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. നഷ്‌ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകളില്‍ നടപടി വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
സംസ്ഥാനത്ത് 80% പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളവര്‍. ഇതില്‍ 2 ശതമാനം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. നിലവില്‍ വാക്‌സിന്‍ സ്റ്റോക്ക് പര്യാപ്‌തമാണെന്നാണ് അവലോകന യോഗത്തിന്‍റെ വിലയിരുത്തല്‍.

Also Read: 'ബുള്ളി ബായ്' ആപ്പിന്‍റെ മുഖ്യ സൂത്രധാര? യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.