ETV Bharat / state

വട്ടിയൂര്‍ക്കാവില്‍ ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

author img

By

Published : Oct 24, 2019, 5:01 PM IST

27 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തലിന് ശേഷം കൂടുതല്‍ പ്രതികരണമെന്നും മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ . ബിജെപിയുടെ 17,000 വോട്ടുകൾ എവിടെപ്പോയെന്നതിന് ഇരു പാര്‍ട്ടികളും വിശദീകരണം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അരൂരിൽ ഷാനിമോൾ ഉസ്മാൻ നേടിയത് ചരിത്ര വിജയമാണ്. കോൺഗ്രസിന് കോന്നിയിലും വട്ടിയൂര്‍ക്കാവിലുമേറ്റ തിരിച്ചടികൾ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ
Intro:കേരളത്തിൽ ജാതി സംഘടനകൾക്ക് വിധി നിർണയിക്കാനുള്ള കെൽപ്പില്ലെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദൻ.ജനങ്ങളുടെ ഈ മനോഭാവം വാസ്തവത്തിൽ നവോത്ഥാനത്തിന്റെ സൂചനയുണ്ട്. എൽ.ഡി.എഫിന് വിശ്രമിക്കാൻ സമയമില്ലെന്നതിന്റെ മുന്നറിയിപ്പു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്.
വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിതന്നെയായിരുന്നു. യു.ഡി.എഫിൽ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെ. പക്ഷെ, വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍ഡിഎഫ് എന്ന തിരിച്ചറിവ് ആവശ്യമാണെന്നും വി.എസ് വ്യക്തമാക്കി.Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.