ETV Bharat / state

'എന്നെ രക്ഷിക്കൂ സർ'; ഒരു കോടി ലോട്ടറിയടിച്ച അതിഥി തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ

author img

By

Published : Jul 1, 2023, 7:19 AM IST

Updated : Jul 1, 2023, 9:40 AM IST

ഒരു കോടി ലോട്ടറിയടിച്ചതറിഞ്ഞ് പ്രാണഭയത്തോടെ പൊലീസ് സ്റ്റേഷനിലെത്തി രക്ഷിക്കണമെന്ന് അഭ്യർഥിച്ച് പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ. കരുതലായി തമ്പാനൂർ പൊലീസ്.

migrant worker birshu raba won lottery first price  birshu raba  fifty fifty lottery first price  birshu raba one crore lottery  migrant worker birshu raba lottery won  west bengal birshu raba  ഒരു കോടി ലോട്ടറിയടിച്ച അതിഥിത്തൊഴിലാളി  അതിഥിത്തൊഴിലാളിക്ക് ലോട്ടറിയടിച്ചു  ലോട്ടറി പശ്ചിമബംഗാൾ  ബിർഷു റാബ  ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി  ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഒന്നാം സമ്മാനം  ലോട്ടറി ഒരു കോടി സമ്മാനം  ലോട്ടറി ഒന്നാം സമ്മാനം
lottery

എസ്എച്ച്ഒയുടെ പ്രതികരണം

തിരുവനന്തപുരം: എട്ട് വർഷം മുൻപ് പശ്ചിമബംഗാളിൽ നിന്ന് ജോലി തേടി കേരളത്തിലേക്ക് എത്തിയതാണ് ബിർഷു റാബ എന്ന ചെറുപ്പക്കാരൻ. അപ്രതീക്ഷിതമായി ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒരു കോടി രൂപ ഒന്നാം സമ്മാനം അടിച്ചപ്പോൾ സന്തോഷിക്കുന്നതിന് പകരം ഭയപ്പാടിലാണ് ബിർഷു. തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ആശങ്ക.

മറ്റൊന്നും ചിന്തിക്കാതെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച ബിർഷുവിന് എല്ലാ സഹായങ്ങളും സജ്ജമാക്കിയത് എസ്എച്ച്ഒ ആർ പ്രകാശാണ്. ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചു വരുത്തുകയും സമ്മാനത്തിന് അർഹമായ ടിക്കറ്റ് കൈമാറുകയും ചെയ്‌തു. പൊതുജനങ്ങൾക്ക് എന്ത് പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വിശ്വാസതയോടെ സമീപിക്കാവുന്ന ഏജൻസിയാണ് പൊലീസെന്ന് ആർ പ്രകാശ് ഇടിവി ഭാരതിനോട് പറഞ്ഞു.

ബിർഷു ഭയം മൂലമാണ് മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതെന്നും അദ്ദേഹം സുരക്ഷിതമായ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നിർമാണ തൊഴിലാളിയാണ് ബിർഷു റാബ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങിയ ബിർഷു മൂന്ന് മാസം മുൻപാണ് തിരിച്ചെത്തിയത്. നിലവിൽ ബിർഷു സന്തോഷവാനാണെന്നും ആർ പ്രകാശ് കൂട്ടിച്ചേർത്തു.

സംഭവം ഇങ്ങനെ: ബുധനാഴ്‌ച (ജൂൺ 28) വൈകിട്ട് നാല് മണിയോടെയാണ് ബിർഷു തമ്പാനൂർ സ്റ്റേഷനിൽ അഭയം തേടിയെത്തിയത്. തമ്പാനൂരിലെ ലോട്ടറി കച്ചവടക്കാരനിൽ നിന്ന് എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ച വിവരം ബുധനാഴ്‌ച വൈകിട്ടാണ് ബിർഷു അറിയുന്നത്. ഭീമമായ തുക ലഭിച്ച തന്നെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.

'എന്നെ രക്ഷിക്കൂ സർ' എന്ന് നിലവിളിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ബിർഷുവിനെ സമാധാനിപ്പിക്കുകയും എല്ലാ സഹായങ്ങളും നൽകുകയും ചെയ്‌ത ശേഷമാണ് പൊലീസ് വിട്ടയച്ചത്. അവസാനം ഒരു ഉപദേശവും നൽകി. പണം അനാവശ്യമായി ധൂർത്തടിച്ച് കളയരുത്. എന്തായാലും ബിർഷു റാബ ഇപ്പോൾ സന്തോഷവാനാണ്.

സമാന സംഭവം ഇതിന് മുൻപും: സംസ്ഥാന സര്‍ക്കാറിന്‍റെ സ്‌ത്രീശക്തി ലോട്ടറിയിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ച പശ്ചിമ ബംഗാൾ സ്വദേശിയും കഴിഞ്ഞ മെയിൽ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചിരുന്നു. പശ്ചിമ ബംഗാൾ സ്വദേശി എസ് കെ ബദേസാണ് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെത്തി സഹായം തേടി.

ലോട്ടറി ഒന്നാം സമ്മാനം തനിക്കാണെന്നും തന്നില്‍ നിന്ന് ടിക്കറ്റ് മറ്റാരെങ്കിലും തട്ടിയെടുക്കുമോയെന്ന് ഭയമുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ബദേസ് പൊലീസിനോട് പറഞ്ഞു. ബദേസിന്‍റെ ആവശ്യം പരിഗണിച്ച പൊലീസ് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കാനും ബാങ്കില്‍ ഏല്‍പ്പിച്ച് പണം കൈപറ്റാനും നിർദേശം നൽകി. കൂടാതെ, നാട്ടിലേക്ക് മടങ്ങും വരെ മൂവാറ്റുപുഴയില്‍ സുരക്ഷിതനായി കഴിയാമെന്നും പൊലീസ് ബദേസിന് ഉറപ്പ് നല്‍കി. ഇതോടെ ആശ്വാസത്തിലായ ബദേസ് സന്തോഷത്തോടെ തിരികെ മടങ്ങി.

Also read : ലോട്ടറിയടിച്ചത് 75 ലക്ഷം; അറിഞ്ഞയുടൻ പൊലീസ് സ്റ്റേഷനില്‍, ആദ്യം അമ്പരന്നെങ്കിലും പരിഹാരം പറഞ്ഞ് പൊലീസ്

Last Updated : Jul 1, 2023, 9:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.