ETV Bharat / state

Investigation Closed On Assembly Ruckus Case നിയമസഭ കയ്യാങ്കളി കേസ്; തെളിവ് കണ്ടെത്താനായില്ല, തുടരന്വേഷണം അവസാനിച്ചു

author img

By ETV Bharat Kerala Team

Published : Sep 25, 2023, 7:13 PM IST

Assembly Ruckus case  investigation closed on assembly ruckus case  K M Mani  Budget speech  v sivankutty  നിയമസഭ കൈയാങ്കളി കേസ്  നിയമസഭ കൈയാങ്കളി കേസ് പ്രതികള്‍  നിയമസഭ കൈയാങ്കളി തുടരന്വേഷണം  കെ എം മാണിയുടെ ബജറ്റ് പ്രസംഗം  വി ശിവന്‍കുട്ടി
Investigation Closed On Assembly Ruckus case

Reason For Further Investigation : കോൺഗ്രസ് എംഎൽഎമാർ തങ്ങളെ ആക്രമിച്ചതായി എൽഡിഎഫ് വനിത എംഎൽഎമാർ പരാതി നൽകിയതിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്

തിരുവനന്തപുരം: മുൻ ധനമന്ത്രി കെ എം മാണിയുടെ (K M Mani) ബജറ്റ് പ്രസംഗത്തിനിടെ (Budget speech) നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിച്ചു. പുതിയതായി തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് കാരണം നേരത്തെ സമർപ്പിച്ച കുറ്റപ്രതം അനുസരിച്ച് തന്നെ വിചാരണ പരിഗണിക്കും.

81 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. കയ്യാങ്കളിക്കിടെ ഇടതു വനിത എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പ്രത്യേക എഫ്ഐആർ രജിസ്‌റ്റര്‍ ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസ് അടുത്ത മാസം ഒന്‍പതിന് പരിഗണിക്കും.

നിയമസഭ കയ്യാങ്കളി കേസിൽ നേരത്തെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാർ തങ്ങളെ ആക്രമിച്ചതായി എൽഡിഎഫ് വനിത എംഎൽഎമാർ പരാതി നൽകിയതിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് കോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു.

അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിത എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വനിത സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് സാമാജികർ പ്രകോപിതരായി. ഇതേതുടർന്നാണ് അക്രമം ഉണ്ടായത്.

ബോധപൂർവമായ ആക്രമണത്തിന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഇരയായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടരന്വേഷണത്തിൽ പതിനൊന്ന് സാക്ഷികളെയും, നാല് രേഖകളും അന്വേഷണ സംഘം പരിഗണിച്ചു. ഇതിൽ നിയമസഭ സെക്രട്ടറി ശാരംഗധരൻ, എംഎൽഎമാർ എന്നിവര്‍ ഉൾപ്പെടെ 100 പേരുടെ മൊഴി എടുത്തു.

ബി സത്യൻ, കോലിയക്കോട് എൻ കൃഷ്‌ണൻ നായർ, ജമീല പ്രകാശം, ഇ.എസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ. ദാസൻ, കെ.രാജു, കെ. ബി ഗണേഷ് കുമാർ, എ.പി അബ്‌ദുള്ള കുട്ടി, സി ദിവാകരൻ, കെ.പി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ. ജയരാജ്, കെ.സി ജോസഫ്, സുരേഷ് കുറുപ്പ്, പി. സി ജോർജ്, ആർ സെൽവരാജ്, ഇ. ചന്ദ്രശേഖരൻ, എ ടി ജോർജ്, കെ.കെ ലതിക, കെ.എസ് സലിക, ബി. ഡി ദേവസ്യ, സി.രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, തേറമ്പിൽ രാമകൃഷ്‌ണൻ എന്നിവരുടെ മൊഴി എടുത്തു. ഇത് കൂടാതെ നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലായിരുന്ന അൻവിൻ ജെ ആൻ്റണി എന്നിവരുടെ മൊഴികളും രേഖപ്പെടുത്തി.

ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് പൊലീസ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.