ETV Bharat / state

ഇന്ധന നികുതിയില്‍ കേന്ദ്രം കൊള്ളയടിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് ധനമന്ത്രി കെഎൻ ബാലഗോപാല്‍

author img

By

Published : Nov 12, 2021, 6:19 PM IST

30 രൂപയിലധികം നികുതി കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതി നിയമം അനുസരിച്ചല്ല ഇന്ധന വിലയിലെ എക്സൈസ് നികുതിയില്‍ വര്‍ധനവ് നടത്തിയത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം കിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

Fuel tax  Fuel  kn balagopal  Central government  kerala government  കെ.എന്‍ ബാലഗോപാല്‍  ഇന്ധന നികുതി  കേന്ദ്ര സര്‍ക്കാര്‍  കേരള സര്‍ക്കാര്‍  പെട്രോള്‍  petrol
'ഇന്ധന നികുതിയില്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു'; സെസ്‌ 8 ഇരട്ടിയാക്കി കോടികള്‍ കൊയ്യുന്നെന്ന് ബാലഗോപാല്‍

തിരുവനന്തപുരം: ഇന്ധന നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതിയുടെ എട്ടിരട്ടി വരെ സെസ് പിരിച്ച് കേന്ദ്രസര്‍ക്കാര്‍ ലക്ഷം കോടികള്‍ വരുമാനമുണ്ടാക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സംസ്ഥാനങ്ങൾക്ക് ഒരുരൂപ പോലും പങ്കുവെക്കാതെ നികുതിയില്‍ വരുത്തിയ കുറവ് മുഖം മിനുക്കാനുള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

30 രൂപയിലധികം നികുതി കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതി നിയമം അനുസരിച്ചല്ല എക്സൈസ് നികുതിയില്‍ ഈ വര്‍ധനവ് നടത്തിയത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം കിട്ടില്ല. അതില്‍ നിന്നാണ് ഇപ്പോള്‍ കുറവ് വരുത്തിയത്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതു പോലെയാണ് ഈ കുറവെന്നും കേന്ദ്ര സർക്കാരിനെ വിമർശിച്ച് കേരള ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു

'വില വര്‍ധനവ് ഭരണഘടന വിരുദ്ധം'

2020-21ലെ ബജറ്റില്‍ 2.67 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിച്ചതെങ്കില്‍ ലഭിച്ചത് 3.61 ലക്ഷം കോടി രൂപയാണ്. അടിസ്ഥാന എക്‌സൈസ് നികുതി 9.48 രൂപയുണ്ടായിരുന്നത് കുറച്ച് കുറച്ച് 1.4 രൂപയാക്കി. എന്നാല്‍ സംസ്ഥാനവുമായി പങ്കുവെയ്‌ക്കേണ്ടതില്ലാത്ത സെസ്, അഡിഷണല്‍ നികുതി കൃഷി സെസ് യിനങ്ങളില്‍ 31.5 രൂപ കേന്ദ്രം പിരിച്ചെടുക്കുകയാണ്. നിലവിലുള്ള ഏതെങ്കിലും നികുതിക്കുമേല്‍ പ്രത്യേകമായി ചുമത്തുന്ന താരതമ്യേന ചെറിയ ശതമാനം അധിക നികുതിയാണ് സര്‍ചാര്‍ജ്.

പ്രകൃതിക്ഷോഭങ്ങളോ മഹാമാരികളോ യുദ്ധമോ പോലുള്ള അസാധാരണ സാഹചര്യങ്ങളില്‍ സെസും സര്‍ചാര്‍ജും ഒക്കെ ജനങ്ങള്‍ക്കുമേല്‍ ചുമത്താന്‍ ഭരണഘടന കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, അത് അടിസ്ഥാന നികുതിയെക്കാള്‍ പല മടങ്ങ് വര്‍ധിപ്പിക്കുന്നത് ഭരണഘടന തത്വങ്ങളെ തെറ്റായി പ്രയോഗിക്കലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനുമേലുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കടന്നുകയറ്റം കൂടിയാണിതെന്നും ബാലഗോപാല്‍ പറഞ്ഞു.

'വില കുറയ്‌ക്കലിന് പിന്നില്‍ തെരഞ്ഞെടുപ്പ് തിരിച്ചടി'

അടിസ്ഥാന നികുതിയുടെ ഏഴും എട്ടും ഇരട്ടി സെസ് പിരിക്കുന്നതിനെ ന്യായീകരിക്കാനാകില്ല. 2014 ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 8.276 രൂപ ആയിരുന്ന സെസും സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും 2021 ആയപ്പോള്‍ 31.5 രൂപയായി വര്‍ധിച്ചു, 281% വര്‍ധനവ്. ഡീസലിന്‍റെ കാര്യത്തില്‍ 2014 ല്‍ ഒരു ലിറ്ററിന് 2.104 രൂപ ആയിരുന്ന സെസും സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും 2021 ആയപ്പോള്‍ 30 രൂപയായി വര്‍ധിച്ചു.

ഏകദേശം 14 മടങ്ങ് വര്‍ധനവ്. ഇപ്രകാരം ഈടാക്കുന്ന നികുതിയില്‍ നിന്നും ഒരംശം പോലും സംസ്ഥാന സർക്കാരുകള്‍ക്ക് ധനകാര്യ കമ്മിഷന്‍ വഴിയുള്ള വിഹിതമായി വീതിച്ചു നല്‍കുന്നുമില്ല. ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി കിട്ടിയപ്പോള്‍ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറച്ചു.

ALSO READ: നോറോ വൈറസ്‌; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

ഒരാളുടെ പണം മുഴുവന്‍ പിടിച്ചുപറിച്ചശേഷം വണ്ടിക്കൂലിക്കുള്ള തുക തിരികെക്കൊടുക്കുന്ന പോക്കറ്റടിക്കാരന്‍റെ വിദ്യ പോലെയാണിത്. നികുതി കുറച്ച ശേഷവും ഒരു ലിറ്റര്‍ പെട്രോളില്‍നിന്ന് 27.90 രൂപയും ഡീസലില്‍നിന്ന് 21.80 രൂപയും കേന്ദ്രത്തിനു ലഭിക്കുന്നു. ആകെ നികുതിയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതെന്നും കെഎൻ ബാലഗോപാല്‍ വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.