ETV Bharat / state

6 ദിവസത്തിനിടെ 2 മരണം ; ഭക്ഷ്യസുരക്ഷ വകുപ്പിനെതിരെ വ്യാപക വിമർശനം

author img

By

Published : Jan 7, 2023, 11:21 AM IST

കുഴിമന്തി  ഭക്ഷ്യസുരക്ഷ വിഭാഗം  ഭക്ഷ്യസുരക്ഷ വകുപ്പിനെതിരെ വിമർശനം  ഭക്ഷ്യവിഷബാധയേറ്റ് മരണം  കാസർകോട് മരണം  ഭക്ഷിവിഷബാധയേറ്റ് രണ്ടാമത്തെ മരണം  ഭക്ഷിവിഷബാധ  വ്യാപക വിമർശനം  ഭക്ഷ്യസുരക്ഷ  ഭക്ഷ്യസുരക്ഷ വിഭാഗത്തിനെതിരെ വിമർശനം  കുഴിമന്തി കഴിച്ച് മരണം  കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണം  criticism of the Food Safety Department  Food Safety Department  food poison  food poison death  death by food poisoning  death by food poisoning in kasargod
ഭക്ഷ്യസുരക്ഷ വകുപ്പ്

കാസർകോട് തലക്ലായില്‍ പത്തൊൻപതുകാരിയാണ് ഒടുവില്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ആറ് ദിവസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണിത്

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പ്രവർത്തനം വെറും പ്രഹസനമായി മാറുന്നുവെന്ന് വിമർശനം. ആറ് ദിവസത്തിന്‍റെ ഇടവേളയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്‌തതോടെയാണ് വകുപ്പിനെതിരെ വ്യാപക വിമർശനം ഉയരുന്നത്. കോട്ടയത്ത് രശ്‌മിയെന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് മറ്റൊന്നുകൂടി സംഭവിച്ചിരിക്കുന്നത്.

മരണം റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. പരിശോധനയ്‌ക്കിറങ്ങുമ്പോള്‍ മാത്രമാണ്, ലൈസൻസ് പോലുമില്ലാതെ ഹോട്ടലുകൾ പ്രവർത്തിക്കുന്ന വിവരം ഭക്ഷ്യസുരക്ഷ വകുപ്പ് അറിയുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാസർകോട് 16 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു.

അന്ന് ജില്ലയിൽ വ്യാപക പരിശോധന നടന്നു. എന്നാൽ ഇതൊന്നും യാതൊരു ഗുണവും ചെയ്‌തില്ലെന്നതാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്. മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടൽ ഉടമയ്ക്ക് 10 ലക്ഷം രൂപ പിഴയും ഏഴുവർഷം വരെ തടവും ശിക്ഷ നൽകാനുള്ള വകുപ്പ് നിയമത്തിലുണ്ട്.

എന്നാൽ, സംസ്ഥാനത്ത് ഇതുവരെ ഒരാൾ പോലും ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടില്ല. പരിശോധന വർധിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്നത്. 2022 ജൂലൈ മുതൽ ഡിസംബർ വരെ 4,61,928 പരിശോധനകൾ നടന്നതായാണ് കണക്ക്. 149 ഹോട്ടലുകൾ പൂട്ടിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരത്തിൽ പൂട്ടിച്ച ഹോട്ടലുകൾ പിഴയൊടുക്കിയ ശേഷം വീണ്ടും പ്രവർത്തനം തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.