ETV Bharat / state

fight over rs 500 Kozhikode 500 രൂപയെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍, 2 യുവാക്കള്‍ക്ക് പരിക്ക്

author img

By

Published : Aug 21, 2023, 12:22 PM IST

Updated : Aug 21, 2023, 1:02 PM IST

youth fight over rs 500 Kozhikode: ബാലുശേരി കിനാലൂരിലാണ് സംഭവം. ബസ് ജീവനക്കാരായ സജിത്ത്, ഷിജാദ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

knife attack  fight over rs 500 Kozhikode  fight over rs 500 Kozhikode Balussery  fight over rs 500 Kozhikode youth attacked  Kozhikode youth attacked by knife  500 രൂപയെ ചൊല്ലിയുള്ള തര്‍ക്കം  മെഡിക്കല്‍ കോളജ് ആശുപത്രി  Balussery Police  Kozhikode medical college Hospital
fight over rs 500 Kozhikode

കോഴിക്കോട്: കടം കൊടുത്ത 500 രൂപയുടെ പേരിലുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ (fight over rs 500 Kozhikode youth attacked by knife). ബാലുശേരി കിനാലൂരിൽ ഞായറാഴ്‌ച (ഓഗസ്റ്റ് 20) രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ (Kozhikode medical college Hospital) പ്രവേശിപ്പിച്ചു.

ബസ് ജീവനക്കാരായ ഷിജാദ്, സജിത്ത് എന്നിവർക്കാണ് നെഞ്ചിലും വയറ്റിലും കുത്തേറ്റത്. ഇവരെ ആക്രമിച്ച ബബിജിത്ത്, മനീഷ്, ശരത് ലാൽ എന്നിവരെ ബാലുശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ സുഹൃത്താണ് പ്രതികളിൽ ഒരാളിൽ നിന്ന് പണം കടം വാങ്ങിയത്. 500 രൂപ തിരിച്ച് ചോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ അത് വാക്കേറ്റമായി. പിന്നാലെ നേരിൽ ചോദിക്കാനെത്തി.

വാക്കേറ്റം അടിപിടിയായി. സംഭവത്തിൽ ഇടപെട്ട ഷിജാദിനും സജിത്തിനും കുത്തേറ്റു. ഇവർ അപകടനില തരണം ചെയ്‌തിട്ടില്ല. നിസാരമായ ഒരു വിഷയം ആണ് ഇത്രയും വലിയ സംഭവമായി തീർന്നതെന്ന് ബാലുശേരി സി ഐ (Balussery Police) പറഞ്ഞു. തമ്മിൽ അറിയാവുന്നവരാണ് ഇതിൽ അകപ്പെട്ടിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

നായ കുരച്ചതില്‍ പ്രകോപനം, 12 കാരനെ കൊലപ്പെടുത്തി അയല്‍ക്കാരന്‍: തെരുവു നായയെ മര്‍ദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 12കാരനെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഉത്തര്‍പ്രദേശ് ഖുഷിനഗറില്‍ കസ്യ മേഖലയിലാണ് സംഭവം നടന്നത്. തോല ശിവ്പെട്ടി സ്വദേശി മധുകര്‍ ലളിത് ത്രിപാഠിയുടെ മകന്‍ രാമന്‍ ത്രിപാഠിയെയാണ് അയല്‍ക്കാരനായ ഷംസുദ്ദീന്‍ കൊലപ്പെടുത്തിയത്. കുട്ടിയെ മര്‍ദിച്ച ശേഷം അഴുക്കു ചാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ കുടുംബം തെരുവുനായക്ക് ഭക്ഷണം നല്‍കിയിരുന്നു. പിന്നാലെ നായ ഇവരുടെ വീടിന് സമീപത്ത് തന്നെ തമ്പടിച്ചു. കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ മുമ്പ് ഷംസുദ്ദീന്‍ ഇതുവഴി നടന്നുപോയപ്പോള്‍ നായ ഇയാളെ നോക്കി കുരച്ചു. ഇതില്‍ പ്രകോപിതനായ ഇയാള്‍ നായയെ മര്‍ദിച്ചു. ഇത് കുട്ടിയുടെ കുടുംബം തടഞ്ഞു. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമാകുകയായിരുന്നു. തുടര്‍ന്ന് ഷംസുദ്ദീന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി.

ഓഗസ്റ്റ് ഒന്നിന് കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ ഷംസുദ്ദീന്‍ കുട്ടിയെ അനുനയിപ്പിച്ച് സമീപത്തുള്ള കലുങ്കിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് കുട്ടിയെ മര്‍ദിച്ച് അഴുക്കു ചാലിലേക്ക് തള്ളിയിടുകയുമായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതിപ്പെടുകയും ചെയ്‌തു. ഓഗസ്റ്റ് രണ്ടിന് കുട്ടിയുടെ മൃതദേഹം അഴുക്കു ചാലില്‍ കണ്ടെത്തുകയായിരുന്നു.

കുടുംബം രാമന്‍ ത്രിപാഠിയാണ് കൊല്ലപ്പെട്ടത് എന്ന് സ്ഥിരീകരിച്ചു. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Also Read : Man killed 12 year old boy | നായയെ മർദിച്ചതിനെച്ചൊല്ലിയുള്ള തർക്കം ; 12 കാരനെ കൊലപ്പെടുത്തി അഴുക്കുചാലിലെറിഞ്ഞ അയൽവാസി പിടിയിൽ

Last Updated : Aug 21, 2023, 1:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.