കോട്ടയം: കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിൽ കേരളാ ബാങ്കിന്‍റെ ജപ്‌തി നടപടികൾ സർക്കാർ നയത്തിന് എതിരാണെങ്കിൽ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയത്ത് പറഞ്ഞു. കൂത്തുപറമ്പിൽ അമ്മയേയും മകളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ട ബാങ്ക് നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി . ഇതു സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.
5 സെന്‍റില്‍ താഴെയുള്ള വസ്‌തുവകകൾ ജപ്‌തി ചെയുമ്പോൾ പുനഃരധിവാസത്തിന് സൗകര്യം നൽകണമെന്നുണ്ട്. ഈ കാര്യം ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.