ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രിയില്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വണ്ടിപ്പെരിയാറിലെത്തി സാഹചര്യം വിലയിരുത്തി. തുടര്‍ന്ന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
സ്ഥിരം അനൗണ്‍സ്‌മെന്‍റിനുള്ള സംവിധാനം ഒരുക്കാനും പ്രദേശത്ത് വെളിച്ചം ഉറപ്പാക്കാനും എസ്റ്റേറ്റ് റോഡ് തുറക്കാനും തീരുമാനിച്ചു. പൊലീസിന്‍റയും എന്‍ഡിആര്‍എഫിന്‍റെയും ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെയും സംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ മന്ത്രി പരിശോധിച്ചു.
also read: മലപ്പുറം ജില്ലയില്‍ കുഴല്‍പണ വേട്ട; 63 ലക്ഷത്തിന്‍റെ കുഴൽ പണവുമായി രണ്ടുപേര്‍ പിടിയില്‍
വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ കളക്‌ടര്‍ ഷീബ ജോര്‍ജ് ഐഎഎസ്, ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ഉമ്മര്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാരിച്ചന്‍ നീറണാകുന്നേല്‍, എസ്.പി. രാജേന്ദ്രന്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനിയര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.