ETV Bharat / state

വായ്‌മൂടി കെട്ടി നാട്ടുകാരും ബന്ധുക്കളും, വണ്ടിപ്പെരിയാര്‍ വിധിയില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധം

author img

By ETV Bharat Kerala Team

Published : Dec 16, 2023, 5:22 PM IST

Protest against acquittal of Vandiperiyar case വണ്ടിപ്പെരിയാര്‍ വിധി റദ്ദാക്കണമെന്നും, പ്രതി അര്‍ജുന്‍ അല്ലെങ്കില്‍ പുനരന്വേഷണം നടത്തി, പ്രതിയെ ഉടന്‍ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ്‌ പ്രതിഷേധം.

Vandiperiyar pocso case  acquittal of accused  Protest against acquittal of accused  Vandiperiyar pocso case accused  acquittal of Vandiperiyar pocso case accused  pocso case  Protest against acquittal of Vandiperiyar case  വണ്ടിപ്പെരിയാര്‍ വിധി  പ്രതിഷേധം  ആറ് വയസുകാരിയുടെ കൊലപാതകം  Vandiperiyar Rape and murder case  6year old Raped and killed in Vandiperiyar
Protest against acquittal of Vandiperiyar case

ഇടുക്കി: വണ്ടിപ്പെരിയാര്‍ വിധിയില്‍ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും (Vandiperiyar pocso case). തൊഴിലാളികളുടെ നേതൃത്വത്തില്‍ വായ്‌മൂടി കെട്ടി, വണ്ടിപ്പെരിയാര്‍ പൊലീസ് സ്‌റ്റേഷന് മുന്‍പില്‍ പ്രതിഷേധിച്ചു. വിധി റദ്ദാക്കണമെന്നും, പ്രതി അര്‍ജുന്‍ അല്ലെങ്കില്‍ പുനരന്വേഷണം നടത്തി, പ്രതിയെ ഉടന്‍ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം (Protest against acquittal of Vandiperiyar pocso case accused).

വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ആറ് വയസുകാരിയെ പീഡനത്തിരയാക്കി കൊലപെടുത്തിയ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം വന്ന വിധിയില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമര രംഗത്ത് എത്തിയത് (6year old Raped and killed in Vandiperiyar). അര്‍ജുനെ കോടതി കുറ്റ വിമുക്തമാക്കിയതോടെ മറ്റാരാണ്, പ്രതിയെന്നാണ് നാട്ടുകാരുടെ ചോദ്യം.

ആലുവാ കേസിന് സമാനമായ വിധിയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതയില്‍ ഹാജരാക്കിയ തെളിവുകളും സാക്ഷികളും അപര്യാപ്‌തമായതിനാല്‍ പ്രതിയായി പൊലീസ് കണ്ടെത്തിയ അര്‍ജുനെ വെറുതെ വിടുകയായിരുന്നു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും, പ്രതിയ്ക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വിധിയില്‍ പ്രതിഷേധിച്ച് വണ്ടിപ്പെരിയാറിലും ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ സ്വരം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തോട്ടം തൊഴിലാളികള്‍ പൊലീസ് സ്‌റ്റേഷനിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. പഴുതുകളടച്ച് അന്വേഷണം നടത്തി, പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തുന്നത് വരെ ജനകീയ പ്രതിഷേധങ്ങള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ പാളിച്ച പറ്റിയെന്ന്‌ കോടതി: 'സംഭവസ്ഥലത്തു നിന്ന് രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്‍റെ സാമ്പിളുകള്‍ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങള്‍ പരിശോധിച്ചില്ലെന്നും ഉള്‍പ്പെടെയുള്ള വീഴ്‌ചകള്‍ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്. കുട്ടി തൂങ്ങി നിന്നിരുന്ന സ്ഥലത്തു നിന്നുള്ള രക്തം, മലം, മൂത്രം എന്നിവ സുപ്രധാന ഘടകങ്ങളാണെങ്കിലും അവ ഒന്നും തന്നെ പൊലീസിന്‍റെ അന്വേഷണ രേഖകളില്‍ ഇടം പിടിച്ചില്ല. ആറ് വയസ്സുകാരിയായ കുഞ്ഞ് കൊല്ലെപ്പട്ടിട്ട് രണ്ടാം ദിവസം ഉച്ചയ്ക്കാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് എത്തിയത്.

പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. കെട്ടാന്‍ ഉപയോഗിച്ച വസ്‌തു എടുത്ത അലമാര അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല. അലമാരയില്‍ വസ്ത്രങ്ങളോ അവയിലെ വിരലടയാളങ്ങളോ പരിശോധിച്ചില്ല. വിരലടയാള വിദഗ്‌ധന്‍ എത്തിയില്ല. കേസിന്‍റെ തെളിവുകള്‍ സീല്‍ ചെയ്‌ത് സൂക്ഷിച്ചില്ല. തെളിവുകള്‍ സീല്‍ ചെയ്യാതിരുന്നതിനാല്‍ അവ നശിപ്പിക്കാനോ മാറ്റം വരുത്താനോ ഇടയാക്കും'. കൊലപാതകം നടന്ന റൂമിലെ തെളിവുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തത് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്‌ചയാണെന്നും കോടതി പറഞ്ഞു.

ALSO READ: വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണത്തില്‍ വൻ പാളിച്ചയെന്ന് കോടതി

ALSO READ: ആറ് വയസുകാരിയുടേത് കൊലപാതകം തന്നെയെന്ന് കോടതി, അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചപറ്റിയെന്നും വിധിപ്രസ്‌താവത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.