ETV Bharat / state

മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി മാര്‍ച്ച് 31ന് പരിഗണിക്കും

author img

By

Published : Mar 29, 2022, 7:20 PM IST

Tamil Nadu Kerala Mullaperiyar Dam SC hearing date update  TN KL dialogue talks on  SC to hear the matter on Mar 31  dam hydrologically structurally seismically safe  മുല്ലപ്പെരിയാര്‍  മുല്ലപ്പെരിയാര്‍ അണക്കെട്ട്  മുല്ലപ്പെരിയാര്‍ ഡാം
മുല്ലപ്പെരിയാര്‍ വിഷയം; സുപ്രീം കോടതിയില്‍ വാദം മാര്‍ച്ച് 31ന്

പ്രശ്‌നത്തില്‍ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാര്‍ച്ച് 31-ന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഹര്‍ജികളില്‍ വ്യാഴാഴ്‌ച വാദം കേള്‍ക്കണമെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജസ്‌റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

കേരളവും തമിഴ്‌നാടും വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത കോടതിയെ അറിയിച്ചു. 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് മാർച്ച് 24 ന് രണ്ട് സംസ്ഥാനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തുമെന്നും കോടതി പറഞ്ഞു.

കേരളം ഉന്നയിച്ച പുതിയ ഡാം എന്ന ആവശ്യം സംബന്ധിച്ചും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിഷയം മേല്‍ നോട്ടസമിതിക്ക് ചര്‍ച്ച ചെയ്‌ത് പരിഹരിക്കാന്‍ ശുപാര്‍ശ നല്‍കാമെന്നാണ് വ്യക്തമാക്കിയത്. നിലവിലുള്ള അണക്കെട്ടിന്റെ താഴത്തെ ഭാഗങ്ങളിൽ പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നും ജലനിരപ്പ് 142 അടിയില്‍ നിന്ന് 140 അടിയായി ക്രമീകരിക്കണമെന്നും കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കഴിഞ്ഞയാഴ്‌ച ബഞ്ചിനെ അറിയിച്ചിരുന്നു.

Also read: വോട്ടുമൂല്യം 50 ശതമാനത്തില്‍ കുറവ് ; രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളികളേറെ

അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ നടപടി വേണമെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രശ്‌നം ഇരു സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ടെന്നും ഇരുവിഭാഗത്തിന്റെയും താൽപ്പര്യം സുരക്ഷിതമാക്കാനും ആരും പരസ്‌പരം കുറ്റപ്പെടുത്താതിരിക്കാനും ശ്രമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തന്ത്രപ്രധാനമായ വിഷയമായതിനാൽ ഇക്കാര്യത്തിൽ നീതിപീഠത്തിന്‍റെ നിർദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഭിഭാഷകൻ ബഞ്ചിനെ അറിയിച്ചത്.

അറ്റകുറ്റപ്പണികളിലൂടെ അണക്കെട്ടിന്‍റെ സുരക്ഷിതത്വം നിലനിര്‍ത്തുന്നതിന് ഒരു പരിധിയുണ്ടെന്നായിരുന്നു മുന്‍പ് സുപ്രീം കോടതിയില്‍ കേരളം അറിയിച്ചിരുന്നത്. കേരളം സമര്‍പ്പിച്ച ഹര്‍ജികളില്‍ നിലവിലുള്ള അണക്കെട്ട് ഡീകമ്മിഷൻ ചെയ്യാനും പുതിയ അണക്കെട്ട് നിർമ്മിക്കാനും ആവശ്യപ്പെടുന്നുവെന്ന് തമിഴ്‌നാട് ചൂണ്ടിക്കാണിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇത് പൂർണമായും അനുവദനീയമല്ല. അണക്കെട്ട് ജലശാസ്ത്രപരമായും ഘടനാപരമായും ഭൂകമ്പപരമായും സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു കേരളത്തിന്‍റെ ഹര്‍ജികളില്‍ തമിഴ്‌നാടിന്‍റെ മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.