ETV Bharat / state

Brothers Arrested For Sharing Morphed Pictures: വ്യക്തി വൈരാഗ്യം; യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു, സഹോദരങ്ങള്‍ അറസ്റ്റില്‍

author img

By ETV Bharat Kerala Team

Published : Sep 20, 2023, 3:25 PM IST

sharing Morphed Pictures through WhatsApp Group : ഇടിഞ്ഞമലയില്‍ ഗ്യാസ് ഏജന്‍സി നടത്തുന്ന ജെറിന്‍, ഇയാളുടെ സഹോദരന്‍ ജെബിന്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ പൊലീസ് തെളിവെടുത്തു

sharing Morphed Pictures through WhatsApp Group  Brothers Arrested For Sharing Morphed Pictures  Spread Morphed Pictures of woman through WhatsApp  Sharing Morphed Pictures  മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു  മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍  വാട്‌സ്‌ആപ്പ് ഗ്രൂപ്പ്  തങ്കമണി പൊലീസ്
Brothers Arrested For Sharing Morphed Pictures

ഇടുക്കി : വ്യക്തിവിരോധത്തെ തുടര്‍ന്ന് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഇടുക്കി തങ്കമണിയിൽ സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ (Brothers Arrested For Sharing Morphed Pictures). ഇടിഞ്ഞമലയില്‍ ഗ്യാലക്‌സി ഗ്യാസ് ഏജന്‍സി നടത്തുന്ന കറുകച്ചേരില്‍ ജെറിന്‍, ഇയാളുടെ സഹോദരന്‍ ജെബിന്‍ എന്നിവരാണ് ഇന്നലെ (സെപ്‌റ്റംബര്‍ 19) അറസ്റ്റിലായത്. സമൂഹമാധ്യമത്തില്‍ കൂടി അപമാനിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് നടപടി. കേസില്‍ തങ്കമണി പൊലീസ് തെളിവെടുത്തു.

150 പേരെ ചേർത്ത് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങൾ യുവാക്കള്‍ പ്രചരിപ്പിച്ചത് (sharing Morphed Pictures through WhatsApp Group). ജെറിന് യുവതിയോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചത്. പകവീട്ടാൻ ഗ്യാസ് ഏജൻസി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെയും 150 ഓളം ആളുകളെ ചേർത്ത് ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ അശ്ലീല സന്ദേശത്തോടെ ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പിന്നാലെ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഡിലിറ്റ് ചെയ്യുകയും ചെയ്‌തു (Spread Morphed Pictures of woman through WhatsApp).

സംഭവത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 17ന് യുവതി തങ്കമണി പൊലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട ശേഷം തങ്കമണി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇന്‍സ്‌പെക്‌ടര്‍ സന്തോഷ് കെഎം, എസ്‌സിപിഒ ജോഷി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ജെറിന്‍റെ സ്ഥാപനത്തിലെ തൊഴിലാളിയായ അസം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ചാണ് കൃത്യം നടത്തിയത് എന്ന് കണ്ടെത്തി. പണി കുറവാണെന്നും ആവശ്യം ഉള്ളപ്പോള്‍ വിളിക്കാമെന്നും പറഞ്ഞ് സിം തിരികെ വാങ്ങി അസം സ്വദേശിയെ നാട്ടില്‍ പറഞ്ഞയക്കുകയായിരുന്നു. ജെറിന്‍റെ സഹോദരന്‍ ജെബിനാണ് സിം കാര്‍ഡ് ഇയാളില്‍ നിന്നും വാങ്ങിയത്. തുടര്‍ന്ന് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചിത്രം മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കുകയും ആയിരുന്നു. പൊലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചു.

തുടര്‍ന്ന് തങ്കമണി പൊലീസ് അസം, നാഗാലാന്‍ഡ് ബോര്‍ഡറിലെത്തി സിം ഉടമയായ അസം സ്വദേശിയെ കണ്ടെത്തി. ഇയാളെ നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ഉറപ്പായതോടെ ജെറിനും ജെബിനും ഒളിവില്‍ പോകുകയായിരുന്നു. പിന്നാലെ ഇവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടി. കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചതോടെ ഇവരെ കണ്ടെത്തി തെളിവെടുപ്പിന് എത്തിക്കുകയായിരുന്നു. പ്രതികളില്‍ നിന്ന് ഭീഷണിയും സമ്മര്‍ദവും ഉണ്ടായിരുന്നതായി പരാതിക്കാരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.